വലിയ അപ്ഡേറ്റ്!.. മറ്റൊരു വന്ദേ ഭാരത് ട്രെയിൻ ഉടൻ ഓടും..ആശ്വാസത്തിൽ മലയാളികളും...

ഇന്ത്യൻ റെയിൽവേയുടെ അഭിലാഷ പദ്ധതികളിലൊന്നാണ് വന്ദേ ഭാരത് ട്രെയിൻ. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും വന്ദേ ഭാരത് ട്രെയിനുമായി റെയിൽവേ ബന്ധിപ്പിച്ചിട്ടുണ്ട്. തമിഴ്നാടിന് ഉടൻ തന്നെ മറ്റൊരു വന്ദേ ഭാരത് ലഭിക്കാൻ പോകുന്നു.. തമിഴ്‌നാട്ടിലെ മൂന്നാമത്തെയും രാജ്യത്തെ 26-ാമത്തെയും വന്ദേഭാരത് ട്രെയിൻ ഉടൻ ഓടും. തമിഴ്‌നാട്ടിലെ ചെന്നൈ-തിരുനെൽവേലിക്ക് ഇടയിൽ ഓടുന്ന വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്യും.
ചെന്നൈ - തിരുനെൽവേലി റൂട്ടിലാണ് തമിഴ്നാടിൻറെ പുതിയ സെമി ഹൈസ്പീഡ് ട്രെയിൻ സർവീസ് നടത്തുക. പ്രധാനമന്ത്രി നരേന്ദ്രമോദിയാകും പുതിയ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുക. ഓഗസ്റ്റ് 6 ഞായറാഴ്ച ട്രെയിൻ സർവീസ് ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. തെക്കൻ കേരളത്തിലുള്ളവർക്കും വേഗത്തിൽ ചെന്നൈയിലെത്താൻ കഴിയുന്നരീതിയിലാണ് വന്ദേഭാരത് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
തിരുനെൽവേലിയിൽ നിന്ന് രാവിലെ സർവീസ് ആരംഭിച്ച് ചെന്നൈ എഗ്മോർ സ്റ്റേഷനിൽ ഉച്ചയ്ക്കുശേഷം എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ് ക്രമീകരണം..650 കിലോമീറ്റർ എട്ടുമണിക്കൂർകൊണ്ടാണ് ട്രെയിൻ താണ്ടുക.മൂന്ന് സ്റ്റേഷനുകളിൽ മാത്രമാണ് ട്രെയിനിന് സ്റ്റോപ്പ് നിശ്ചയിച്ചിരിക്കുന്നത്. വിരുദുനഗർ, മധുരൈ, തിരുച്ചി എന്നിവിടങ്ങളിലാണ് ഇത്. തിരുനെൽവേലി, വിരുദുനഗർ ജില്ലകളിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കാർക്ക് ഉപകാരപ്രദമാകുന്ന സർവീസായിരിക്കും ഇതെന്നും മധുരൈ ഡിവിഷൻ റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. എട്ട് കോച്ചുകളാണ് ചെന്നൈ - തിരുനെൽവേലി എക്‌സ്പ്രസിനുള്ളിലുള്ളത്.
തമിഴ്നാട്ടിൽ നേരത്തെ തന്നെ രണ്ട് വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. ഇതിനൊപ്പമാകും മൂന്നാമത്തെ ട്രെയിൻകൂടി സർവീസ് ആരംഭിക്കുക. ചെന്നൈ - മൈസൂരു റൂട്ടിലായിരുന്നു സംസ്ഥാനത്തെ ആദ്യത്തെ വന്ദേഭാരത്. രണ്ടാമത്തെ സർവീസ് ചെന്നൈ - കോയമ്പത്തൂർ റൂട്ടിലായിരുന്നു ഇതിന് പിന്നാലെയാണ് തിരുനെൽവേലി - ചെന്നൈ റൂട്ടിൽ പുത്തൻ വന്ദേഭാരത് സർവീസിനൊരുങ്ങുന്നത്.യാത്രാ സൗകര്യം മെച്ചപ്പെടുത്തുകയും രാത്രി ട്രെയിനുകളുടെ ആവശ്യം ലഘൂകരിക്കുക എന്നിവയാണ് ഈ ട്രെയിൻ സർവീസ് ലക്ഷ്യം വെയ്‌ക്കുന്നത്.
https://www.facebook.com/Malayalivartha





















