അരുണാചൽ പ്രദേശും അക്‌സായ് ചിന്‍ പ്രദേശവും തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി ഉൾപ്പെടുത്തി ചൈന ; 2023ലെ ഔദ്യോഗിക ഭൂപടം പുറത്തിറക്കി; ഇന്ത്യയുടെ ആ നീക്കം?

ഇന്ത്യയെ പ്രകോപിപ്പിച്ച് ചൈന , അരുണാചൽ പ്രദേശും അക്‌സായ് ചിന്‍ പ്രദേശവും തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി ഉൾപ്പെടുത്തി ചൈന 2023ലെ ഔദ്യോഗിക ഭൂപടം പുറത്തിറക്കിയിരിക്കുകയാണ്. . തിങ്കളാഴ്ചയാണ് പുറത്തിറക്കിയത്. ഇതിൽ ദക്ഷിണ ടിബറ്റ് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചൽ പ്രദേശ്, 1962ലെ ഇന്ത്യ – ചൈന യുദ്ധത്തിൽ പിടിച്ചെടുത്ത അക്‌സായ് ചിൻ എന്നിവ തങ്ങളുടെ പ്രദേശമായി ചൈന അവകാശപ്പെട്ടിരിക്കുകയാണ്.
ദക്ഷിണ ചൈനാ കടലിന്റെ വലിയൊരു പ്രദേശവും ഭൂപടത്തിൽ ഉൾപ്പെടുത്തി ചൈന അവകാശവാദമുന്നയിക്കുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം . ദക്ഷിണ ചൈനാ കടലിൽ തയ്‌വാൻ അവകാശവാദമുന്നയിക്കുന്ന മേഖലയും പുതിയ ഭൂപടത്തിൽ ചൈനീസ് പ്രദേശമായി ഉൾപ്പെടുത്തി . വിയറ്റ്‌നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണയ് എന്നീ രാജ്യങ്ങൾക്കെല്ലാം ദക്ഷിണ ചൈനാ കടലിന്റെ മേൽ അവകാശവാദമുന്നയിക്കുന്നുണ്ട് .
ഇന്ത്യൻ പ്രദേശങ്ങളുടെ പേര് ഏപ്രിലിൽ 11ന് ഏകപക്ഷീയമായി ചൈന പുനർനാമകരണം ചെയ്തു . പർവതശിഖരങ്ങളും നദികളും പാർപ്പിട പ്രദേശങ്ങളും ഉൾപ്പെടുന്നു. മുമ്പ് 2017ലും 2021ലും ചൈനയുടെ സിവിൽ അഫയർ മന്ത്രാലയം സമാന രീതിയിൽ ഏതാനും ഇന്ത്യൻ പ്രദേശങ്ങളുടെ പേരുമാറ്റി.
https://www.facebook.com/Malayalivartha






















