ചന്ദ്രോപരിതലത്തില്‍ സൾഫർ സാന്നിധ്യം സ്ഥിരീകരിച്ച് ഐഎസ്ആര്‍ഒയുടെ ചന്ദ്രയാൻ 3;സള്‍ഫറിന് പുറമെ അലുമിനിയം, കാത്സ്യം, അയേണ്‍, ക്രോമിയം, ടൈറ്റാനിയം, മാംഗനീസ്, സിലിക്കണ്‍, ഓക്‌സിജന്‍ എന്നീ മൂലകങ്ങളുടെ സാന്നിധ്യവും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

ചന്ദ്രോപരിതലത്തിൽ സൾഫർ സാന്നിധ്യം സ്ഥിരീകരിച്ച് ഐഎസ്ആർഒയുടെ ചന്ദ്രയാൻ 3;സൾഫറിന് പുറമെ അലുമിനിയം, കാത്സ്യം, അയേൺ, ക്രോമിയം, ടൈറ്റാനിയം, മാംഗനീസ്, സിലിക്കൺ, ഓക്‌സിജൻ എന്നീ മൂലകങ്ങളുടെ സാന്നിധ്യവും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ചന്ദ്രയാൻ 3 ന്റെ പ്രഗ്യാൻ റോവറിലുള്ള ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്‌പെക്ട്രോസ്‌കോപ് (ലിബ്‌സ്) ഉപകരണം ചന്ദ്രോപരിതലത്തിന്റെ ദക്ഷിണ ധ്രുവത്തിൽ നടത്തിയ പരിശോധനയിലാണ് ഇവയെല്ലാം കണ്ടെത്തിയത്.ഐഎസ്ആർഒയുടെ ബെംഗളൂരുവിലുള്ള ഇലക്ട്രോ ഒപ്റ്റിക്‌സ് സിസ്റ്റം ലബോറട്ടറിയാണ് ലിബ്‌സ് നിർമിച്ചത്.
ചന്ദ്രനിലെ വിവിധ മൂലകങ്ങളുടെ സാന്നിധ്യത്തെയും സമൃദ്ധിയെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക എന്നത് ചന്ദ്രയാൻ-3 ദൗത്യത്തിന്റെ പ്രധാന ശാസ്ത്ര ലക്ഷ്യങ്ങളിലൊന്നാണ്, ഒന്നിലധികം ഉപകരണങ്ങൾ ഇതിനായി പ്രവർത്തിക്കുന്നുമുണ്ട്.
ഹൈഡ്രജനായി പരിശോധന തുടരുന്നു... റോവർ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ചന്ദ്രന്റെ ഉപരിതലത്തിൽ സൾഫർ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. മണ്ണിൽ നേരിട്ടെത്തിയുള്ള പരീക്ഷണത്തിൽ ആദ്യമായാണ് സൾഫർ ഉണ്ടെന്ന് കണ്ടെത്തുന്നത്.ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കുന്ന പ്രഗ്യാൻ റോവറാണ് സൾഫറിന്റെയും ഓക്‌സിജൻ അടക്കമുള്ള മറ്റു മൂലകങ്ങളുടേയും സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
ചന്ദ്രോപരിതലത്തിൽ ലിബ്‌സ് നടത്തിയ പരിശോധനയുടെ എമിഷൻ സ്‌പെക്ട്രവും ഐഎസ്ആർഒ പുറത്തുവിട്ടു. ഐഎസ്ആർഒയുടെ ബെംഗളൂരുവിലുള്ള ഇലക്ട്രോ ഒപ്റ്റിക്‌സ് സിസ്റ്റം ലബോറട്ടറിയാണ് ലിബ്‌സ് നിർമിച്ചത്. ചന്ദ്രോപരിതലത്തിൽ പരിശോധനകൾ തുടരുകയാണെന്നും ഹൈഡ്രജൻ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഐഎസ്ആർഒ അറിയിച്ചു.
സൾഫറിന് പുറമെ അലുമിനിയം, കാത്സ്യം, അയേൺ, ക്രോമിയം, ടൈറ്റാനിയം, മാംഗനീസ്, സിലിക്കൺ, ഓക്‌സിജൻ എന്നീ മൂലകങ്ങളുടെ സാന്നിധ്യവും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ചന്ദ്രയാൻ 3 ന്റെ പ്രഗ്യാൻ റോവറിലുള്ള ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്‌പെക്ട്രോസ്‌കോപ് (ലിബ്‌സ്) നടത്തിയ പരിശോധനയിലാണ് ഇവയെല്ലാം കണ്ടെത്തിയത്.
ചന്ദ്രോപരിതലത്തിൽ ലിബ്‌സ് നടത്തിയ പരിശോധനയുടെ എമിഷൻ സ്‌പെക്ട്രവും ഐഎസ്ആർഒ പുറത്തുവിട്ടു. ഐഎസ്ആർഒയുടെ ബെംഗളൂരുവിലുള്ള ഇലക്ട്രോ ഒപ്റ്റിക്‌സ് സിസ്റ്റം ലബോറട്ടറിയാണ് ലിബ്‌സ് നിർമിച്ചത്. ചന്ദ്രോപരിതലത്തിൽ പരിശോധനകൾ തുടരുകയാണെന്നും ഹൈഡ്രജൻ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഐഎസ്ആർഒ അറിയിച്ചു.
ഓഗസ്റ്റ് 23 നാണ് ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ3, ചന്ദ്രന്‌റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയത്. വിവിധ പഠനങ്ങൾ നടത്താൻ റോവറിൽ രണ്ടും ലാൻഡറിൽ നാലും പേലോഡുകളുണ്ട്. ഇവ നൽകുന്ന വിവരം ഇന്ത്യൻ ഡീപ് സ്‌പേസ് നെറ്റ്വർക്ക് വഴി ഐഎസ്ആർഒയ്ക്ക് ലഭിക്കും. ഇത് വിശദമായ പരിശോധനകൾക്കും വിശകലനങ്ങൾക്കും വിധേയമാക്കും.
https://www.facebook.com/Malayalivartha






















