നയതന്ത്ര ബന്ധം വഷളായതിനിടെ നവരാത്രി ആശംസകൾ നേർന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ.... എക്സിലൂടെയാണ് നവരാത്രി ആശംസകൾ അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്... ഹിന്ദു വിഭാഗത്തിലുള്ള നവരാത്രി ആഘോഷങ്ങൾ നടത്തുന്ന എല്ലാവർക്കും ആശംസകൾ നേർന്നത്...

നയതന്ത്ര ബന്ധം വഷളായതിനിടെ നവരാത്രി ആശംസകൾ നേർന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. എക്സിലൂടെയാണ് നവരാത്രി ആശംസകൾ അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ഹിന്ദു വിഭാഗത്തിലുള്ള നവരാത്രി ആഘോഷങ്ങൾ നടത്തുന്ന എല്ലാവർക്കും ആശംസകൾ നേർന്നത്.
നിരോധിത ഖലിസ്ഥാനി പ്രസ്താനത്തിന്റെ നേതാവ് നിജ്ജാറിന്റെ കൊലപാതകത്തോടെ മോശമായ ഇന്ത്യാ കാനഡ നയതന്ത്ര ബന്ധം പുനസ്ഥാനിപ്പിക്കുന്നതിന്റെ ഭാഗമാണോ ഈ നീക്കമെന്നും റിപ്പോർട്ടുണ്ട്. എക്സിൽ കുറിച്ച പോസ്റ്റിന് പുറമെ, ഒരു വാർത്താക്കുറിപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
വരുന്ന ഒൻപത് രാത്രികളും 10 പകലുകളും കാനഡയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായുള്ള ഹിന്ദു വിഭാഗങ്ങൾ നവരാത്രി ആഘോഷിക്കുന്നു. ഹിന്ദു വിശ്വാസപ്രകാരം മഹിഷാസുരന് മേൽ ദുർഗ്ഗാദേവി നേടിയ വിജയത്തെയും തിന്മയുടെ മേൽ നന്മ നേടിയ വിജയത്തെയും അനുസ്മരിക്കുന്ന നവരാത്രി പ്രധാനവും പവിത്രവുമായ ഒരു ആഘോഷമാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. പലപ്പോഴും സ്ത്രീശക്തിയുടെ ആഘോഷമായി കാണപ്പെടുന്നുവെന്നും അദ്ദേഹം കുറിച്ചു.
പ്രാർത്ഥനകളും ഭക്ഷണവും കരിമരുന്ന് പ്രയോഗങ്ങളുമായി സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒത്തുചേരാനും ഇതിലൂടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യങ്ങളെ ബഹുമാനിക്കാനുമുള്ള സമയമാണിതെന്നും വാർത്താക്കുറിപ്പിൽ കനേഡിയൻ പ്രധാനമന്ത്രി കുറിക്കുന്നു.
എല്ലാ കനേഡിയൻ വംശജർക്കും ഹിന്ദു സമൂഹത്തിന്റെ സംസ്കാരത്തേക്കുറിച്ചും അതിന്റെ ചരിത്രത്തേക്കുറിച്ച് മനസ്സിലാക്കുവാനുള്ള അവസരമാണ്. അതിന് പുറമെ, കാനഡയുടെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക ഘടനയിൽ അവരുടെ അമൂല്യമായ സംഭാവനകൾ തിരിച്ചറിയാൻ ഇത് വഴിയൊരുക്കുന്നു. കാനഡയുടെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാണ് വൈവിധ്യം എന്ന് ഇന്നത്തെ ആഘോഷങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നതായും ട്രൂഡോ കുറിക്കുന്നു.
ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് നേതാവ് ആയ ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ചാരന്മാർക്ക് പങ്കുണ്ടെന്ന് ട്രൂഡോ കനേഡിയൻ പാർലമെന്റിൽ ആരോപിച്ചിരുന്നു. ഇന്ത്യ ഇതിന്റെ തെളിവ് ആവശ്യപ്പെടുകയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറക്കുകയും ചെയ്തിരുന്നു.
അതേസമയം, കാനഡയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ജനസമിതി കുറയുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ന്യൂനപക്ഷ അനുകൂല വോട്ട് സ്വന്തമാക്കുന്നതിന്റെ ഭാഗമായാണ് ഖലിസ്ഥാൻ അനുകൂല നിലപാടുകൾ സ്വീകരിച്ചതെന്നും ആരോപണം ഉയർന്നിരുന്നു.
https://www.facebook.com/Malayalivartha
























