ഇസ്രായേലിനൊപ്പമാണ് ബ്രിട്ടൺ....നിലപാട് കടുപ്പിച്ച് ഋഷി സുനക്...എന്നാൽ പിന്നാലെ സുനകിന്റെ കണ്മുൻപിൽ, തന്നെ പലസ്തീനികളുടെ ആഘോഷമാണ് നടക്കുന്നത്...മുൻ രാജാവിന്‌റെ പ്രതിമയിൽ ചവിട്ടിക്കയറി പാലസ്തീൻ പതാക നാട്ടി ഹമാസ് അനുകൂലികൾ....

രഹസ്യം ചോര്‍ത്തുന്നവരെന്ന് ലോകരാജ്യങ്ങള്‍ക്കിടയില്‍ പുകള്‍പറ്റ ഇസ്രയേല്‍ സേനയക്ക് പിഴവിന്റെ ദിവസമായിരുന്നു ഒക്ടോബര്‍ ഏഴ്. അവര്‍ ഒരുക്കിയ എല്ലാ പ്രതിരോധങ്ങളും മറികടന്ന് ഹമാസ് ഇസ്രയേലിലേക്ക് ഇരച്ചുകയറി. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ആ ആക്രമണം. ഒന്നു പകച്ചുപോയെങ്കിലും ഹമാസിനുനേരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേല്‍ പ്രത്യാക്രമണം നടത്തി. അതോടെ അത്യന്തം ദുഷ്‌കരമായി ഗാസയില്‍ കാര്യങ്ങള്‍. രണ്ടായിരത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ആയിരത്തോളം ആളുകള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സുകളില്ല, ചികിത്സ നല്‍കാന്‍ സൗകര്യങ്ങളുമില്ല. മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ മോര്‍ച്ചറികളും. ഇതിനൊപ്പം അഭയതീരം തേടി ഗാസയില്‍നിന്ന് ജനങ്ങള്‍ കൂട്ടപ്പലായനത്തിലും. വടക്കന്‍ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകാനാണ് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയത്. ഇതിന് പിന്നാലെയാണ് ജനങ്ങള്‍ കൂട്ടപ്പലായനം തുടങ്ങിയത്.
ഇവര്‍ക്ക് നേരെയും ഇസ്രയേല്‍ ആക്രമണം നടത്തി.മറുവശത്ത് പ്രശ്നത്തെ രാഷ്ട്രീയമായിക്കൂടി സമീപിക്കുകയാണ് ഇസ്രയേല്‍ ചെയ്തത്. സഖ്യസര്‍ക്കാര്‍ രൂപീകരിച്ച് യുദ്ധസാഹചര്യം അനുകൂലമാക്കുകയാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആദ്യം ചെയ്തത്. ഹമാസ് ഭീകരര്‍ കൂട്ടത്തോടെ നുഴഞ്ഞുകയറിയതിനും തുടര്‍ന്നുണ്ടായ കൂട്ടക്കൊലയ്ക്കും സര്‍ക്കാരും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമാണ്ഉത്തരവാദികളെന്ന് ഭൂരിപക്ഷം ഇസ്രയേലികളും വിശ്വസിക്കുന്ന സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ നീക്കങ്ങള്‍.ഇതിനോടകം പല രാജ്യങ്ങളും ഇന്ത്യ അടക്കം ഇസ്രയേലിനെ സപ്പോർട് ചെയ്തു കൊണ്ട് രംഗത്ത് വന്നു. അതെ പോലെ ഇസ്രായേലിനൊപ്പമാണ് ബ്രിട്ടൺ നിലകൊള്ളുന്നതെന്ന് പാർലമെന്റിൽ കഴിഞ്ഞദിവസം പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കിയിരുന്നു.
ബ്രിട്ടനിലെ ജൂത സമൂഹത്തെ അഭിസംബോധന ചെയ്യാൻ താൻ ആഗ്രഹിക്കുന്നു. ഇസ്രായേലിനെ ഇപ്പോൾ പിന്തുണയ്‌ക്കുന്നത് പോലെ തുടർന്നും രാജ്യം പിന്തുണയ്‌ക്കും. ജൂത സമൂഹത്തിന്റെ മാതൃഭൂമിയായ ഇസ്രായേലിനെ എന്നന്നേക്കുമായി തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുനക് സഭയിൽ പറഞ്ഞത് . എന്നാൽ അതിനു പിന്നിൽ സുനകിന്റെ കണ്മുൻപിൽ തന്നെ പലസ്തീനികളുടെ ആഘോഷമാണ് നടക്കുന്നത് , മുൻ രാജാവിന്‌റെ പ്രതിമയിൽ ചവിട്ടിക്കയറി പാലസ്തീൻ പതാക നാട്ടി ഹമാസ് അനുകൂലികൾ. ലണ്ടൻ നഗരഹൃദയമായ ട്രഫൽഗർ സ്‌ക്വയറിൽ സ്ഥാപിച്ചിരിക്കുന്ന ചാൾസ് ഒന്നാമന്റെ പ്രതിമയിലാണ് പാലസ്തീൻ പതാക സ്ഥാപിച്ചത്. ജോർജ് നാലാമന്റെ പ്രതിമയിൽ ഗ്രാഫിറ്റി പതിപ്പിച്ചതായും ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച ലണ്ടനിൽ നടത്തി പാലസ്തീൻ അനുകൂല പ്രകടനത്തിനിടെയാണ് സംഭവം.ലണ്ടനിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ട്രഫൽഗയർ സ്‌ക്വയർ. ചരിത്രപരമായ പ്രാധാന്യമുള്ള സ്‌ക്വയർ ബ്രിട്ടീഷ് ഭരണകൂടവുമായി ബന്ധപ്പെട്ട വിവിധ നിർണായക സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ്.
ഇവിടെ സ്ഥാപിച്ചിരുക്കുന്ന മുൻ രാജക്കന്മാരുടെ പ്രതിമയിലാണ് പാലസ്തീൻ അനുകൂലികൾ അതിക്രമം കാട്ടിയത്.വിഷയത്തിൽ ബ്രിട്ടൺ ഇസ്രായേലിന് ഒപ്പമാണെന്ന് വ്യക്തമാക്കിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു ലണ്ടനിൽ മുസ്ലീം സംഘടനകളുടെ നേതൃത്വത്തിൽ ആയിരങ്ങളെ അണിനിരത്തി മാർച്ച് നടത്തിയത്. ഹമാസ് ഇസ്രായേലിൽ ആക്രമണം നടത്തിയതിന് പിന്നാലെ നഗരത്തിൽ ആഘോഷ പ്രകടനങ്ങൾ നടന്നിരുന്നു.ലെബനനിൽ ഭീകരസംഘടനയായ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേന. കഴിഞ്ഞ ദിവസം രാത്രിയാണ് ഭീകരരുടെ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയതെന്നും സൈന്യം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ലെബനനിൽ ഹിസ്ബുള്ളയുടെ സൈനിക കേന്ദ്രങ്ങളാണ് ഐഡിഎഫ് പ്രധാനമായും ലക്ഷ്യം വച്ചത്.
ഇസ്രായേൽ ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഹിസ്ബുള്ളയും ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരുന്നു.പിന്നാലെ ഇസ്രായേൽ പ്രതിരോധ സേന നടത്തിയ പ്രത്യാക്രമണത്തിൽ ഏഴോളം ഹിസ്ബുള്ള ഭീകരരെയാണ് വധിച്ചത്. ഇറാന്റെ പിന്തുണയുള്ള തീവ്രവാദ സംഘമാണ് ഹിസ്ബുള്ള. അതേസമയം ഹിസ്ബുള്ളയുമായി ആക്രമണം തുടങ്ങിയതിന് പിന്നാലെ ലെബനന് സമീപമുള്ള രണ്ട് കിലോമീറ്റർ പരിധിക്കുള്ളിലെ താമസക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളും ഇസ്രായേൽ തുടങ്ങിയിട്ടുണ്ട്. 28 കമ്മ്യൂണിറ്റികളിലെ ആളുകളെയാണ് ഒഴിപ്പിക്കുന്നത്. മേഖലയിൽ സൈനിക വിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























