ലെബനനിൽ ഹിസ്ബുള്ള ഭീകരരുടെ പ്രധാന ശക്തി കേന്ദ്രങ്ങളിൽ ഇസ്രായേൽ പ്രതിരോധ സേന...വ്യോമാക്രമണങ്ങൾക്ക് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ... മുന്നേറ്റം നടത്താൻ ഇസ്രായേലും അമേരിക്കയും ഉൾപ്പെടെയുള്ളവരെ അനുവദിക്കില്ല..

ലെബനനിൽ ഹിസ്ബുള്ള ഭീകരരുടെ പ്രധാന ശക്തി കേന്ദ്രങ്ങളിൽ ഇസ്രായേൽ പ്രതിരോധ സേന നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. ഗാസയിൽ ഒരു രീതിയിലുമുള്ള മുന്നേറ്റം നടത്താൻ ഇസ്രായേലും അമേരിക്കയും ഉൾപ്പെടെയുള്ളവരെ അനുവദിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിരബ്ദൊല്ലാഹിയൻ പറഞ്ഞു. ”ഞങ്ങൾക്ക് ശത്രുക്കളുമായി നീണ്ട നാളത്തെ യുദ്ധം നടത്താൻ കഴിയും. വരും മണിക്കൂറുകളിൽ ശക്തമായ തിരിച്ചടിയുണ്ടാകും. ഇസ്രായേൽ പ്രതിരോധ സേനയെ തടയുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുവെന്നും ഹുസൈൻ പറഞ്ഞു.കഴിഞ്ഞ ദിവസം ഹിസ്ബുള്ള ഭീകരർ ഇസ്രായേലിന് നേരെ ആക്രമണം നടത്തിയിരുന്നു. പിന്നാലെ വ്യോമസേനയുടെ നേതൃത്വത്തിൽ ഹിസ്ബുള്ളയുടെ സൈനിക കേന്ദ്രങ്ങളിൽ ശക്തമായ പ്രത്യാക്രമണം നടത്തുകയായിരുന്നു. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഐഡിഎഫ് ഇക്കാര്യം പുറത്ത് വിട്ടത്.
വരും ദിവസങ്ങളിലും ആക്രമണം ശക്തമാകാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ട് അതിർത്തി മേഖലയിലുടനീളം വലിയ സൈനിക വിന്യാസമാണ് ഇസ്രായേൽ നടത്തിയിരിക്കുന്നത്.ലെബനന് സമീപമുള്ള രണ്ട് കിലോമീറ്റർ പരിധിക്കുള്ളിലെ താമസക്കാരെ ഒഴിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്തെ 28 കമ്മ്യൂണിറ്റികൾ പൂർണമായി ഒഴിപ്പിക്കും. അതേസമയം ഇസ്രായേലിനുള്ള എല്ലാ പിന്തുണയും അമേരിക്ക ഒരിക്കൽ കൂടി ഉറപ്പിക്കുകയാണെന്ന് ആന്റണി ബ്ലിങ്കെൻ പറഞ്ഞു.നെതന്യാഹുവുമായി മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് പ്രസ്താവന.കഴിഞ്ഞ ദിവസം രാത്രിയാണ് ഭീകരരുടെ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയതെന്നും സൈന്യം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ലെബനനിൽ ഹിസ്ബുള്ളയുടെ സൈനിക കേന്ദ്രങ്ങളാണ് ഐഡിഎഫ് പ്രധാനമായും ലക്ഷ്യം വച്ചത്. ഇസ്രായേൽ ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഹിസ്ബുള്ളയും ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരുന്നു.പിന്നാലെ ഇസ്രായേൽ പ്രതിരോധ സേന നടത്തിയ പ്രത്യാക്രമണത്തിൽ ഏഴോളം ഹിസ്ബുള്ള ഭീകരരെയാണ് വധിച്ചത്. ഇറാന്റെ പിന്തുണയുള്ള തീവ്രവാദ സംഘമാണ് ഹിസ്ബുള്ള.
അതേസമയം ഹിസ്ബുള്ളയുമായി ആക്രമണം തുടങ്ങിയതിന് പിന്നാലെ ലെബനന് സമീപമുള്ള രണ്ട് കിലോമീറ്റർ പരിധിക്കുള്ളിലെ താമസക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളും ഇസ്രായേൽ തുടങ്ങിയിട്ടുണ്ട്. 28 കമ്മ്യൂണിറ്റികളിലെ ആളുകളെയാണ് ഒഴിപ്പിക്കുന്നത്. മേഖലയിൽ സൈനിക വിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ട്.തങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പേരിൽ ഹിസ്ബുള്ള വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. വരും ദിവസങ്ങളിലും ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണം ശക്തിപ്പെടുത്തും. ഇനിയും തങ്ങളുടെ ക്ഷമയെ പരീക്ഷിക്കാനാണ് തീരുമാനമെങ്കിൽ മറുപടിയും അതിന് അനുസരിച്ചായിരിക്കുമെന്നും ഹഗാരി മുന്നറിയിപ്പ് നൽകി.
അതിനിടെ, ഇസ്രയേൽ വ്യോമാക്രമണം നിറുത്തിയാൽ ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്ന് ഇറാൻ ഇന്നലെ വ്യക്തമാക്കി. ബന്ദികൾ 199 പേരെന്നാണ് ഇസ്രയേൽ സ്ഥിരീകരണം. 152പേരെന്നായിരുന്നു ഇതുവരെയുള്ള റിപ്പോർട്ട്.കരയുദ്ധം തുടങ്ങിയാൽ ഹിസ്ബുള്ളയുടെ ആക്രമണവും പ്രതീക്ഷിക്കുന്ന ഇസ്രയേൽ ലെബനൻ അതിർത്തിയോട് ചേർന്ന് രണ്ട് കിലോമീറ്റർ പരിധിയിലെ ജനത്തെ ഒഴിപ്പിക്കാൻ നടപടി തുടങ്ങി. 28 ഗ്രാമങ്ങളാണ് ഒഴിപ്പിക്കുന്നത്. ഇറാന്റെ ആയുധം വൻതോതിൽ കൈവശമുള്ള ഹിസ്ബുള്ളയ്ക്ക് ഹമാസിനേക്കൾ പ്രഹരശേഷിയുണ്ട്.
ബന്ദികളിൽ ചിലരുടെ കുടുംബാംഗങ്ങളെ കണ്ട നെതന്യാഹു അവരെ ജീവനോടെ തിരിച്ചെത്തിക്കാൻ പരമാവധി ശ്രമിക്കുമെന്ന് ഉറപ്പു നൽകി. 7ന് ഹമാസ് ഭീകരർ വനിതാ സുരക്ഷാ ജീവനക്കാരെ വധിക്കുന്ന വീഡിയോയും ഇസ്രയേൽ ഇന്നലെ പുറത്തുവിട്ടു. റൂമിൽ കഴിയുന്നവരെ ഗ്രനേഡ് എറിഞ്ഞ ശേഷം വെടിവച്ചു കൊല്ലുന്നതാണ് വീഡിയോയിൽ.
https://www.facebook.com/Malayalivartha
























