Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഇപ്പോൾ ലോക ശ്രദ്ധ ചെങ്കടലിൽ എന്താണ് സംഭവിക്കുന്നത് എന്നതാണ്; അതിനൊപ്പം ശ്രദ്ധേയമായ ചോദ്യം ഇതിനെ, ഇന്ത്യ എങ്ങനെ നേരിടും എന്നതാണ്; ഇന്ത്യയുടെ നിലപാട് തന്നെയാണ് ലോക ശക്തികൾ ഉറ്റു നോക്കുന്നത്!!!

25 DECEMBER 2023 06:31 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ഇസ്രായേൽ  ഹമാസ് യുദ്ധം ചെങ്കടലിലേയ്ക്ക് നീളുമ്പോൾ ഹൂതികളുടെ കണ്ണ് പതിയ്ക്കുന്നത് ഇന്ത്യയിലേക്കാണ്. ഇന്ത്യ പൊതുവെ അനുവർത്തിക്കുന്നത് ചേരി ചേരാനയമാണ്.  ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി അടിത്തറയിട്ട ചേരി ചേരാനയത്തില്‍ നിന്ന് ഏറെ ഒന്നും വ്യതിചലിക്കാതെ തന്നെയാണ് ഇന്ത്യ ഇപ്പോഴും നിൽക്കുന്നതും. എന്നിരുന്നാലും ചേരി ചേരാനയം തുടരുമ്പോള്‍ പോലും അയല്‍ക്കാരുമായി, പ്രത്യേകിച്ചും പാക്കിസ്ഥാനുമായുള്ള സംഘര്‍ഷങ്ങൾ പലപ്പോഴും യുദ്ധത്തിലാണ് അവസാനിച്ചത്.

പ്രധാനമായും നാല് യുദ്ധങ്ങളാണ് സ്വതന്ത്ര ഇന്ത്യ നേരിടേണ്ടി വന്നത്. വിഭജനത്തിന് പിന്നാലെ 1947ലുണ്ടായ ഇന്ത്യ പാക്ക് യുദ്ധമാണ് ആദ്യത്തേത്. പിന്നീട് 1965ലും 1971ലും 1999ലും ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും സൈന്യങ്ങള്‍ മുഖാമുഖം വന്നു. 1962ല്‍ ചൈനയുമായി നടന്ന യുദ്ധത്തില്‍ ഒഴികെ വിജയം ഇന്ത്യന്‍ പക്ഷത്തായിരുന്നു. പറഞ്ഞുവന്നത് ഇങ്ങോട്ട് വന്നു ചൊറിഞ്ഞാൽ ഇന്ത്യ കയ്യും കെട്ടി നോക്കിയിരിക്കില്ല എന്നാണ് .

ചെങ്കടൽ ഇടുക്കിലെ ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം ഇസ്രയേൽ - ഹമാസ് യുദ്ധമാണ്. യെമനിലെ വിഘടനവാദി സംഘമായ ഹൂതികളാണ് അവിടെ ആക്രമണം നടത്തുന്നത്. ലെബനണിലെ ഹിസ്ബുള്ളയുടെ നേതൃത്വവും, ഇറാന്റെ നിശബ്‍ദ പിന്തുണയുമാണ് ഇവരുടെ ശക്തി. ഒരു വശത്ത് ഇസ്രയേലും സൗദിയും യെമനും. മറുവശത്ത് ഈജിപ്തും സുഡാനും ആണ് യുദ്ധത്തിന് നേതൃത്വം നൽകുന്നത്. എന്നലിപ്പോൾ ഹൂതികളുടെ ആക്രമണം ഇന്ത്യയിലേക്കും നീളുകയാണ്.

ദക്ഷിണ ചെങ്കടലിൽ 25 ഇന്ത്യൻ നാവികരടങ്ങിയ എണ്ണക്കപ്പലിനു നേരെ യെമനിലെ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം. ഗാബണിൽ റജിസ്റ്റർ ചെയ്ത എംവി സായിബാബ എന്ന ടാങ്കറിനു നേരെയാണ് ആക്രമണമുണ്ടായതെന്നു യുഎസ് സേന അറിയിച്ചു. അറബിക്കടലിൽ ഗുജറാത്തിനു സമീപം എംവി കെം പ്ലൂട്ടോ എന്ന ചരക്കു കപ്പലിനു നേരെ ഡ്രോൺ ആക്രമണമുണ്ടായതിനു പിന്നാലെയാണിത്.

ഗാബണിൽ റജിസ്റ്റർ ചെയ്തതെങ്കിലും ഇന്ത്യൻ അധീനതയിലുളള കപ്പലാണ് എംവി സായിബാബ ഓയിൽ ടാങ്കറെന്നാണു വിവരം. 25 നാവികരും ഇന്ത്യക്കാരാണ്. ടാങ്കറിനു ചെറിയ കേടുപാടുകളുണ്ടായെങ്കിലും ആർക്കും ആളപായമില്ല. നോർവേയിൽ റജിസ്റ്റർ ചെയ്ത എംവി ബ്ലാമാനെൻ എന്ന ഓയിൽ ടാങ്കറിനു നേരെ വിഫലമായ ആക്രമണമുണ്ടായതിനു ശേഷമാണ് എംവി സായിബാബയ്ക്കു നേരെ ആക്രമണം. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണത്തിനു പിന്നിലെന്നു തെളിഞ്ഞിട്ടുണ്ട്.

ഒക്ടോബർ ഏഴിനു ഹമാസ്-ഇസ്രയേൽ യുദ്ധമാരംഭിച്ചശേഷം ചെങ്കടലിൽ ആക്രമിക്കപ്പെടുന്ന പതിനഞ്ചാമത്തെ കപ്പലാണ് എം.വി. സായ്ബാബ.

ഗാസയെ ആക്രമിക്കുന്ന ഇസ്രയേലിനെ ഒറ്റപ്പെടുത്താനായി ചെങ്കടലിൽ പ്രവേശിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്നാണ് ഹൂതികൾ പറയുന്നത് . യൂറോപ്പ്, അമേരിക്ക,   ഇന്ത്യ അടക്കം ഏഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരം മുഴവൻ നടക്കുന്നത് ചെങ്കടൽ വഴിയാണ്. ഇത് മുടക്കി, ഇസ്രയേലിന് മേൽ ഉപരോധ സമാനമായ സമ്മർദം സൃഷ്ടിക്കലാണ് ലക്ഷ്യം. ഇസ്രയേൽ ഉടസ്ഥതയിലുള്ളതാണോ എന്നോ, ഇസ്രയേലിലേക്കാണോ എന്നോ ഒന്നും നോക്കാതെ ആണ് ആക്രമണം. ഇതുവരെ നൂറോളം ഡ്രോണുകൾ കപ്പലുകളിൽ പതിച്ചു. ചെങ്കടലും ഇന്ത്യൻ മഹാസമുദ്രവും തമ്മിൽ വേർതിരിക്കുന്ന ബാബർ അൽ മാൻഡബിന്റെ പരിസരമാണ് ഹൂതികൾ കപ്പലാക്രമണങ്ങൾക്ക് തിരഞ്ഞെടുക്കുന്നത്.

ആഗോള ചരക്ക് ഗതാഗതത്തെ മുഴുവൻ  പ്രതിസന്ധിയിലാക്കാൻ ഹൂതികൾക്കായി. ആകെ ആഗോള വ്യാപരത്തിന്റെ 12 ശതമാനവും നടക്കുന്നത് ഇതുവഴിയാണ്. യൂറോപ്പ് - ഏഷ്യ വ്യാപാരത്തിന്റെ 40 ശതമാനവും ഇതുവഴിയാണ്. ഇതിൽ ഏറ്റവും പ്രധാനം ഇന്ധനമാണ്. ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, കാനഡ, ബഹ്റൈൻ തുടങ്ങി 10 രാജ്യങ്ങളെ കൂടെ കൂട്ടി ഇതിനെ തടുക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്രോൺ ആക്രമണം അവസാനിച്ചിട്ടില്ല. ഇന്ത്യയുടെ വ്യാപാരത്തിന്റെ 20 ശതമാനവും നടക്കുന്നതും ചെങ്കടൽ വഴിയാണ്.

അതിനാൽ ഇത് ഇന്ത്യയെ നേരിട്ട് സ്വാധീനം ചെലുത്തും. ഇന്ത്യയ്ക്കും റഷ്യൻ എണ്ണ ലഭിക്കുന്നു , അതും ഇതേ റൂട്ട് ഉപയോഗിക്കുന്നു, അതിനാൽ ഗതാഗത ചെലവ്, ഇൻഷുറൻസ് , കാലതാമസം എന്നിവ വലിയ തോതിൽ ബാധിക്കും. അതിനാൽ ചെങ്കടലിലെ പിരിമുറുക്കം ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തിന്റെ വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തുമെന്നതാണ് ചെങ്കടൽ നമ്മുടെ ആശങ്കയ്ക്ക് കാരണമാകാൻ കാരണം .റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയില്‍ എണ്ണ ലഭിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ ചെങ്കടല്‍ പാത വളരെ അധികമായി ഉപയോഗിക്കുന്നുണ്ട്. ഈ വഴി അടഞ്ഞാല്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും.


പ്രതിവര്‍ഷം 20000 കോടി ഡോളറിന്റെ വ്യാപാരം സൂയസ് കനാല്‍ വഴി ഇന്ത്യ നടത്തുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഇന്ത്യയുടെ വ്യാപാരത്തിന് വേണ്ടി ഈജിപ്ത് ചില ഇളവുകള്‍ നല്‍കിയിട്ടുമുണ്ടത്രെ. റഷ്യയിലെ വ്‌ളാദിവോസ്‌തോക് തുറമുഖത്ത് നിന്ന് ചെന്നൈയിലേക്ക് എണ്ണ എത്തിക്കുന്ന ചര്‍ച്ചകളും നടക്കുകയാണ്. ഇതിനിടെയാണ് കപ്പലുകള്‍ ആക്രമിക്കപ്പെടുന്നത്.

ചെങ്കടല്‍ പാത ഒഴിവാക്കിയാല്‍ ആഫ്രിക്ക വഴിയുള്ള വളഞ്ഞ വഴിയാണ് ആശ്രയം. അതാകട്ടെ വലിയ ചെലവുമാണ്. ഈ സാഹചര്യത്തില്‍ സുരക്ഷിത പാത ഒരുക്കാന്‍ ഇന്ത്യ ശ്രമിക്കാനുള്ള സാധ്യതയുമുണ്ട്. ഇറാന്‍ വഴി ഹൂതികളുമായി ചര്‍ച്ച നടത്തുക, സൈനിക നീക്കം നടത്തുക, മേഖല ശാന്തമാകുംവരെ സംയമനം പാലിക്കുക എന്നീ വഴികളാണ് ഇന്ത്യയുടെ മുന്നിലുള്ളത്.  ഈ മൂന്നു വഴികളിൽ ഇറാനുമായുള്ള സൗഹൃദം ഇന്ത്യ ഉപയോഗപ്പെടുത്താനാണ് കൂടുതല്‍ സാധ്യത എന്നാണു വിലയിരുത്തപ്പെടുന്നത്. ഇന്ത്യ ഒരു സൈനിക നീക്കത്തിനു മുതിരാതിരിക്കാൻ ഇറാനും ഹൂതികളുംശ്രമിക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (5 minutes ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (9 minutes ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (23 minutes ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (30 minutes ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (39 minutes ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (43 minutes ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (2 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (2 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (2 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (2 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (3 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (3 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (3 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (4 hours ago)

Malayali Vartha Recommends