Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഇസ്രയേല്‍ കപ്പലിന് തീയിട്ടു;മെഡിറ്ററേനിയന്‍ സമുദ്രപാത അടയ്ക്കുമെന്ന് ഇറാൻ;കുതിച്ചെത്തി ഇന്ത്യൻ നേവി!!

25 DECEMBER 2023 06:45 PM IST
മലയാളി വാര്‍ത്ത

More Stories...

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

പ്രേക്ഷകർക്ക് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ക്രിസ്മസ് ആശംസകൾ    മെന്നുണ്ടെങ്കിലും ലോകം മുഴുവൻ യുദ്ധ ഭീഷണിയിൽ ആണ്. ഇതുവരെ ഒന്നിലും ഇടപെടാതെ മാറിനിന്ന ഇന്ത്യയും ഇപ്പോൾ യുദ്ധക്കളത്തിലേയ്ക്ക് ഇറങ്ങേണ്ട സാഹചര്യവും ഉണ്ടായി.

ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ ഇന്ത്യയും ഇടപെടുന്നു. ഇസ്രായേൽ ചരക്കുകപ്പലിനു നേർക്ക് ഇറാൻ ഡ്രോൺ ആക്രമണം ഉണ്ടായി. കപ്പലിന് തീപിടിച്ചെങ്കിലും കപ്പലിലെ ജോലിക്കാരായ 20 ഇന്ത്യക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. സൗദി അറേബ്യയില്‍ നിന്നും എണ്ണ നിറച്ച് മാംഗ്ലൂരിനെ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു ഈ ഇസ്രയേല്‍ കപ്പല്‍. കെമിക്കല്‍ ഓയില്‍ പ്രോഡക്ട് ടാങ്കറായ കപ്പല്‍, ഡിസംബര്‍ 25നാണ് മംഗളൂരൂ തുറമുഖത്ത് എത്തേണ്ടിയിരുന്നത് എന്ന് വെസ്സല്‍ ഫൈന്റര്‍ വെബ്സൈറ്റ് വ്യക്തമാക്കി

ആളില്ലാ ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം. എന്നാൽ ഇതിനു പിന്നിൽ ഇറാൻ ആണെന്നാണ് ആരോപണം. ടെഹ്‌റാൻ പിന്തുണയുള്ള ഹമാസിനെതിരെ ഇസ്രായേൽ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇറാൻ നേരിട്ട് കപ്പലുകളെ ലക്ഷ്യമിടുന്നത്.    'ലൈബീരിയന്‍ പതാക സ്ഥാപിച്ച ജപ്പാന്റെ ഉടമസ്ഥതയിലുള്ള നെതലന്‍ഡ്‌സ് ഓപ്പറേറ്റ് ചെയ്യുന്ന ചെം പ്ലൂട്ടോയെന്ന കെമിക്കല്‍ ടാങ്കര്‍ പ്രാദേശിക സമയം പത്തുമണിക്ക് ആണ് ആക്രമിക്കപ്പെട്ടത്.

ഇന്ത്യന്‍ തീരത്തിന് 200 നോട്ടിക്കല്‍ മൈല്‍ വെച്ചാണ് ആക്രമണം നടന്നത്. ഇറാനില്‍ നിന്നുള്ള ഏകപക്ഷീയമായ ഡ്രോണ്‍ ആക്രമണമാണ് നടന്നത്' പെന്റഗണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം അമേരിക്കയുടെ ആരോപണം തള്ളി ഇറാന്‍ രംഗത്തെത്തി. ഹൂതികള്‍ സ്വന്തം നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലി ബഘേരി പറഞ്ഞു.

 

ഹൂതികളെ രാഷ്ട്രീയമായി പിന്തുണക്കുന്നുവെന്ന് സമ്മതിച്ച ഇറാന്‍ ഭരണകൂടം, ആയുധങ്ങള്‍ അയക്കുന്നുവെന്ന ആരോപണങ്ങള്‍ നിഷേധിച്ചു. 'ഹൂതികള്‍ക്ക് അവരുടേതായ ഉപകരണങ്ങളുണ്ട്. അവര്‍ സ്വന്തം തീരുമാനങ്ങള്‍ക്കും കഴിവുകള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുന്നു'- അലി ബഘേരി പറഞ്ഞു.

നാവിക സേന അവരുടെ യുദ്ധക്കപ്പലുകളോട് രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെടാന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി കപ്പലുകള്‍ അങ്ങോട്ട് പുറപ്പെട്ടു. പക്ഷെ ഈ ഇസ്രയേലി കപ്പല്‍ ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിന് (ഇഇഇസെഡ്) പുറത്ത് നില്‍ക്കുമ്പോഴായിരുന്നു ഡ്രോണ്‍ ആക്രമണം. ഇത്തരമൊരു ആക്രമണം ഇതാദ്യമായതിനാല്‍ വലിയ ആശങ്കയുണ്ട്. ഗുജറാത്ത് തുറമുഖ നഗരമായ പോർബന്തറിൽ നിന്ന് 200 നോട്ടിക്കൽ മൈൽ അകലെയാണ് എംവി ചെം പ്ലൂട്ടോ ലക്ഷ്യമിട്ടത്.

ഈ ഇസ്രയേലി കപ്പലിന്റെ രക്ഷയ്‌ക്കും ജീവനക്കാരെ രക്ഷപ്പെടുത്താനുമായി ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ എത്തി. ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തുനിന്നും 217 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. എംവി.കെം പ്ലൂട്ടോ എന്ന ഇസ്രയേലി ചരക്ക് കപ്പലാണ് ഡ്രോണ്‍ ആക്രമണത്തിന് വിധേയമായത്. ഇന്ത്യയുടെ നാവിക സേന കപ്പലായ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലായ വിക്രം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഇതിനൊപ്പം തന്നെ ചെങ്കടലിൽ ഇന്ത്യയുടെ പതാക ഘടിപ്പിച്ച ഒരു കപ്പലിനേയും  ഹൂതികൾ ലക്ഷ്യമിട്ടതായി യുഎസ് സൈന്യം അറിയിച്ചു. ഗാബോണിന്റെ ഉടമസ്ഥതയിലുള്ളതും ഇന്ത്യയുടെ പതാകയുള്ളതുമായ ക്രൂഡ് ഓയിൽ ടാങ്കർ എംവി സായിബാബയെ യെമനിലെ ഹൂതികൾ വിക്ഷേപിച്ച ഡ്രോൺ ഉപയോഗിച്ച് ആക്രമിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി .  ചെങ്കടലിൽ ഒരു യുഎസ് യുദ്ധക്കപ്പലും  ഹൂതി ഡ്രോണുകൾ വെടിവച്ചിട്ടു.

ഫലസ്തീൻ തീവ്രവാദ സംഘടനയായ ഇസ്ലാമിക് ജിഹാദ് ഇസ്രയേലിനെതിരായ പ്രവർത്തനം ശക്തമാക്കി എന്ന റിപ്പോർട്ടുകളും വരുന്നുണ്ട് .  കഴിഞ്ഞമാസം, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇസ്രയേലിന്റെ ഒരു ചരക്ക് കപ്പലിന് നേരെ സമാനമായ ആക്രമണം നടന്നിരുന്നു. ഇറാന്റെ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് ആണ് ഈ കപ്പലിനെ ആക്രമിച്ചത് എന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.

മഡിറ്ററേനിയന്‍ കടലിലും സ്ഥിതിഗതികള്‍ സങ്കീര്‍ണമാണ്. ഗാസയില്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ മെഡിറ്ററേനിയന്‍ കടലില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് ഭീഷണി മുഴക്കിയിട്ടുണ്ട്. . ഗാസയിൽ ഇസ്രായേൽ ശക്തമായ ആക്രമണം നടത്തുന്നതിനിടെ മെഡിറ്ററേനിയൻ കടൽ അടയ്ക്കുമെന്നാണ്  ഇറാന്റെ  ഭീഷണി.

യുഎസും സഖ്യകക്ഷികളും ഗാസയിൽ കുറ്റകൃത്യങ്ങൾ തുടരുകയാണെങ്കിൽ മെഡിറ്ററേനിയൻ കടൽ അടയ്ക്കേണ്ടിവരുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സിന്റെ കമാൻഡർ പറഞ്ഞതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.എന്നാൽ ഇത് എങ്ങനെ നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. "മെഡിറ്ററേനിയൻ കടൽ, ജിബ്രാൾട്ടർ കടലിടുക്ക്, മറ്റ് ജലപാതകൾ എന്നിവ അടയ്ക്കുന്നത് കാണാൻ അവർക്ക് അധികകാലം കാത്തിരിക്കേണ്ടിവരില്ല," റവല്യൂഷണറി ഗാർഡ്‌സിന്റെ കമാൻഡർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റെസ നഖ്ദിയെ ഉദ്ധരിച്ചു  ഇറാനിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

മെഡിറ്ററേനിയൻ കടലിലേക്ക് ഇറാന് നേരിട്ട് പ്രവേശനമില്ല. അതിനാൽ, മെഡിറ്ററേനിയൻ കടൽ പാത ഇറാൻ എങ്ങനെ അടയ്ക്കുമെന്ന് വ്യക്തമല്ല. മെഡിറ്ററേനിയൻ മേഖലയിൽ ഇറാന്റെ പിന്തുണയുള്ള ഏക ഗ്രൂപ്പുകളാണ് ലെബനനിലെ ഹിസ്ബുള്ളയും സിറിയയിലെ സഖ്യസേനയും.ഗാസയിൽ ഇസ്രായേലിനെതിരെ പോരാടുന്ന ഹമാസിനെ ഇറാൻ ശക്തമായി പിന്തുണയ്ക്കുന്നു. ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് ഉത്തരവാദി അമേരിക്കയാണെന്നാണ് ഇറാന്റെ ആരോപണം.

ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, ചെങ്കടലിലും ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഇറാന്‍ പിന്തുണയുള്ള ഹൂതി സായുധ സംഘങ്ങളാണ് ഇവിടെ ആക്രമണം നടത്തുന്നത്. ഇസ്രയേലുമായി ബന്ധമുള്ള ചരക്കു കപ്പലുകളെ തങ്ങള്‍ ആക്രമിക്കുമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി കപ്പലുകള്‍ റൂട്ട് മാറ്റി ആഫ്രിക്കന്‍ തീരങ്ങള്‍ വഴിയാണ് നിലവില്‍ സഞ്ചരിക്കുന്നത്. 35 രാജ്യങ്ങളിലെ പത്ത് ചരക്ക് കപ്പലുകള്‍ക്ക് നേരെ ഹൂതി സായുധ സംഘം ഇതുവരെ 100 ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി അമേരിക്ക ആരോപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (1 minute ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (1 minute ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (9 minutes ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (14 minutes ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (18 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (24 minutes ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (34 minutes ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (43 minutes ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (1 hour ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (2 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (3 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (5 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (5 hours ago)

Malayali Vartha Recommends