ഒറ്റദിവസം കൊണ്ട് ഗാസയിലെ കര, വ്യോമ, നാവിക സേനകള്‍ സംയുക്തമായി, ഏകദേശം 200 ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന...മേഖലയില്‍ നിന്ന് ഹമാസ് ആയുധ ശേഖരം കണ്ടത്തിയെന്ന് ഐഡിഎഫ്...

കഴിഞ്ഞ ദിവസം ഗാസയിലെ കര, വ്യോമ, നാവിക സേനകള്‍ സംയുക്തമായി ഏകദേശം 200 ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ഞായറാഴ്ച അറിയിച്ചു. തങ്ങളുടെ കര പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതായി ഐഡിഎഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം.വടക്കന്‍ ഗാസയിലെ ജനവാസ് മേഖലയില്‍ നിന്ന് ഹമാസ് ആയുധ ശേഖരം കണ്ടത്തിയെന്ന് ഐഡിഎഫ് പറഞ്ഞു. സ്‌കൂളുകളും ആരോഗ്യ കേന്ദ്രവും പള്ളിയുമുള്ള പ്രദേശത്തു നിന്നാണ് ഇത് കണ്ടെത്തിയത്. കുട്ടികള്‍ക്ക് അനുയോജ്യമായ സ്‌ഫോടക ബെല്‍റ്റുകള്‍, ഡസന്‍ കണക്കിന് മോര്‍ട്ടാര്‍ ഷെല്ലുകള്‍, നൂറുകണക്കിന് ഗ്രനേഡുകള്‍, രഹസ്യാന്വേഷണ രേഖകള്‍ എന്നിവ കണ്ടെത്തിയെന്നും ഐഡിഎഫ് പ്രസ്താവനയില്‍ പറഞ്ഞു.ഈ കേന്ദ്രങ്ങളിലേക്ക് സൈന്യം ആക്രമണം അഴിച്ചുവിട്ടെങ്കിലും ചില ഭീകരര്‍ രക്ഷപ്പെട്ടിരുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കായി തെരച്ചില്‍ നടക്കുന്നെന്നും ഇസ്രായേല്‍ വ്യക്തമാക്കി.
തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലെ ഒരു സൈനിക കമാന്‍ഡ് സെന്ററില്‍ ടാര്‍ഗെറ്റുചെയ്ത റെയ്ഡില്‍ ഡസന്‍ കണക്കിന് ഗ്രനേഡുകളും സ്‌ഫോടകവസ്തുക്കളും ഉള്‍പ്പെടെ നിരവധി ആയുധങ്ങള്‍ കണ്ടെത്തിയതായി ഐഡിഎഫ് സൈനികര്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.ഫലസ്തീനിലെ ഗസ്സയിൽ ഇസ്രായേൽ സേന നടത്തുന്ന ആക്രമണത്തിൽ മരണസംഖ്യ 20,674 ആയി ഉയർന്നു.കൊല്ലപ്പെട്ടവരിൽ 8200 പേർ കുട്ടികളാണ്. 54,536 പേർക്ക് പരിക്കേൽക്കുകയും 7000 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ 8663 പേർ കുട്ടികളാണ്.അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 303 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 3450 പേർക്ക് പരിക്കേറ്റു.
ഇസ്രായേൽ ആക്രമണം തുടങ്ങിയ ഒക്ടോബർ ഏഴ് മുതൽ ഡിസംബർ 26 വരെയുള്ള കണക്കാണിത്.അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേന നടത്തുന്ന റെയ്ഡും കെട്ടിടങ്ങൾ തകർക്കലും തുടരുകയാണ്. തുൽകരീം പട്ടണത്തിൽ നിന്ന് മുൻ തടവുകാരനായ ആളെ ഇസ്രായേൽ സേന വീണ്ടും അറസ്റ്റ് ചെയ്തു. 32കാരനായ ഇസ് ലാം ബൂലി റിയാദ് ബദീറാണ് അറസ്റ്റിലായത്.പടിഞ്ഞാറൻ റാമല്ലയിലെ സഫ ഗ്രാമത്തിൽ നിന്ന് ഗ്രാമസഭാ തലവനായ റഷാദ് കരാജെയെയും റാമല്ലയിലെ അൽ മസായഫിൽ നിന്ന് മുമ്പ് വിട്ടയക്കപ്പെട്ട തടവുകാരൻ ഇഹ്സാൻ ഷായഹിനെയും സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടിൽ റെയ്ഡ് നടത്തിയാണ് ഇഹ്‌സാനെ കസ്റ്റഡിയിലെടുത്തത്.അതിനിടെ, ഗസ്സയിൽ ഹമാസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു. നാലു പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ ഗസ്സയിൽ വെച്ചാണ് ഇരുവരും കൊല്ലപ്പെട്ടത്.
82-ാം ബറ്റാലിയനിലെ രണ്ട് സൈനികർക്കും 75-ാം ബറ്റാലിയനിലെ ഒരു സൈനിക ഓഫീസർക്കുമാണ് പരിക്കേറ്റത്.വടക്കൻ ഗസ്സിയിൽവെച്ചാണ് മറ്റൊരു സൈനികന് പരിക്കേറ്റത്. കരയുദ്ധം ആരംഭിച്ച് രണ്ട് മാസത്തിനിടെ 160 ഇസ്രായേൽ സൈനികരാണ് കൊല്ലപ്പെട്ടത്.ഹമാസ് ഭീകരർക്കെതിരായ പോരാട്ടം കടുപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വടക്കൻ ഗാസയിൽ ഇസ്രായേൽ സൈനികരെ സന്ദർശിച്ച ശേഷമാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. തന്റെ സർക്കാർ ഈ പോരാട്ടം അവസാനിപ്പിക്കുകയാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവന.കരയാക്രമണം വിപുലീകരിക്കാനാണ് നെതന്യാഹു നിർദ്ദേശം നൽകിയിരിക്കുന്നത്. സാധാരണക്കാർക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകുന്നത് പരമാവധി കുറയ്‌ക്കാൻ സാധ്യമായ എല്ലാ മുൻകരുതലുകളും സൈന്യം സ്വീകരിക്കുന്നുണ്ടെന്നും ഇസ്രായേൽ അറിയിച്ചു. യുദ്ധമേഖലകളിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കാൻ സൈന്യം ശ്രമിക്കുന്നുണ്ട്. എന്നാൽ ഹമാസ് ഭീകരർ ഇതിന് തടയിടാനാണ് ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha























