ഇറാന്‍ അനുകൂല ഭീകരവാദികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമായ മൂന്നു പേര്‍ക്കു പരുക്കേറ്റതിനെ തുടര്‍ന്ന് ഇറാഖിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങൾക്കു നേരെ യുഎസ് സേനയുടെ ആക്രമണം....

ഇറാന്‍ അനുകൂല ഭീകരവാദികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമായ മൂന്നു പേര്‍ക്കു പരുക്കേറ്റതിനെ തുടര്‍ന്ന് ഇറാഖിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങൾക്കു നേരെ യുഎസ് സേനയുടെ ആക്രമണം. കതൈബ് ഹിസ്ബുല്ലയും ഇവരോട് ചേർന്ന് പ്രവർത്തിക്കുന്ന മറ്റ് സംഘങ്ങളുടേയും നിയന്ത്രണത്തിലുള്ള മൂന്ന് ഇടങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്. ഇറാഖിലെയും സിറിയയിലെയും യുഎസ് സൈനികർക്ക് നേരെ തീവ്രവാദ സംഘടനകൾ നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.
‘‘പ്രസിഡന്റിന്റെ നിർദേശ പ്രകാരം, ഹിസ്ബുല്ലയും ഇവരോട് ചേർന്ന് പ്രവർത്തിക്കുന്ന മറ്റ് സംഘങ്ങളുടേയും നിയന്ത്രണത്തിലുള്ള മൂന്ന് ഇടങ്ങളിലായി യുഎസ് സേന ആക്രമണം നടത്തി. ഇറാഖിലെയും സിറിയയിലെയും യുഎസ് സൈനികർക്ക് നേരെ ഇറാന്റെ പിന്തുണയോടെ എർബിൽ എയർ ബേസിൽ ഉൾപ്പെടെ നടന്ന ആക്രമണ പരമ്പരയ്ക്കുള്ള തിരിച്ചടിയാണിത്. എയർ ബേസിൽ നടത്തിയ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു’’ –യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ എക്സിൽ കുറിച്ചു.
തങ്ങളുടെ സൈനികരേയും താൽപര്യങ്ങളേയും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഓസ്റ്റിൻ വ്യക്തമാക്കി. മേഖലയിലെ സംഘർഷം വലുതാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ അവിടെയുള്ള യുഎസ് പൗരൻമാരെയും മറ്റ് സംവിധാനങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഓസ്റ്റിൻ കൂട്ടിച്ചേർത്തു.
2007ൽ ഇറാന്റെ റെവല്യൂഷനറി ഗാർഡ്സാണ് ഹിസ്ബുല്ല രൂപവത്കരിച്ചത്. ഹിസ്ബുല്ലയെ 2009ൽ യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഗാസയിൽ ഹമാസിനെതിരെ ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെയാണ് ഇറാഖിൽ യുഎസ് സൈനികര്‍ക്കുനേരെ ആക്രമണം വര്‍ധിച്ചത്. ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളെ അമർച്ച ചെയ്യാനായി ഇറാഖിൽ 2,500 ഓളം യുഎസ് സൈനികരെ വിന്യസിച്ചിട്ടുണ്ട്. സിറിയയിൽ 900 പേരുമുണ്ട്
ഇറാഖിൽ ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘമായ കതൈബ് ഹിസ്ബുള്ളയ്ക്കെതിരെ ആക്രമണം നടത്തി യു എസ്. ഇറാഖിലെ ഈ സംഘത്തിന്റെ മൂന്ന് താവളങ്ങൾക്ക് നേരെ യുഎസ് സൈന്യം തിങ്കളാഴ്ച ആക്രമണം നടത്തിയതായി പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു. വടക്കൻ ഇറാഖിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർക്ക് പരിക്കേറ്റതിനെത്തുടർന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ ആണ് കതൈബ് ഹിസ്ബുള്ളയ്ക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടത്.
ഇറാഖിലെയും സിറിയയിലെയും യുഎസ് ഉദ്യോഗസ്ഥർക്ക് നേരെ ഇറാൻ സ്പോൺസർ ചെയ്യുന്ന മിലിഷ്യ ഗ്രൂപ്പുകൾ നടത്തുന്ന ആക്രമണങ്ങൾക്കുള്ള മറുപടിയാണ് ഇപ്പോൾ കതാബ് ഹിസ്ബുള്ളയ്ക്ക് നൽകിയിരിക്കുന്നതെന്ന് യുഎസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ ഭീകരസംഘം കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നടത്തിയ ആക്രമണത്തിൽ യുഎസ് സൈനികരിലൊരാൾക്ക് ഗുരുതരമായി പരിക്കേറ്റതായി ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് അഡ്രിയൻ വാട്‌സൺ നേരത്തെ അറിയിച്ചിരുന്നു.
ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ യുഎസ് സൈനികർക്ക് നേരെ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കുള്ള പ്രതികാര നടപടിയാണ് യുഎസ് ഇപ്പോൾ നടത്തിയിരിക്കുന്ന പ്രത്യാക്രമണം. ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് ശേഷം ഇസ്രായേൽ-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഇറാഖിലും സിറിയയിലും അമേരിക്കൻ സൈനികർക്ക് നേരെ നിരവധി ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘങ്ങൾ ആണ് യുഎസ് സൈനികർക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നത്.
https://www.facebook.com/Malayalivartha























