ഗാസയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ പ്രധിരോധ ചെലവിനായി അടുത്ത വർഷം 8.3 ബില്യൺ യുഎസ് ഡോളർ വർധിക്കണമെന്ന് ഇസ്രായേൽ...

ഗാസയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ പ്രധിരോധ ചെലവിനായി അടുത്ത വർഷം 8.3 ബില്യൺ യുഎസ് ഡോളർ വർധിക്കണമെന്ന് ഇസ്രായേൽ. 2024 ലെ മൊത്തത്തിലുള്ള ബജറ്റിന് മൊത്തം 562 ബില്യൺ ഷെക്കലുകൾ, അതായത് 55 ബില്യൺ യുഎസ് ഡോളർ വേണ്ടിവരുമെന്ന് തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച രേഖയിൽ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മേയിൽ ചെലവ് പദ്ധതി ആദ്യമായി അംഗീകരിച്ചപ്പോൾ ഇത് 513 ബില്യൺ ആയിരുന്നു. സൈനിക ചെലവുകൾക്കൊപ്പം, ഇസ്രായേലിന്റെ വടക്കൻ, തെക്കൻ അതിർത്തി പ്രദേശങ്ങളിൽ നിന്നുള്ള 120,000 ആളുകളെ ഒഴിപ്പിക്കാൻ 10 ബില്യൺ ഷെക്കൽ അധികമായി വേണ്ടിവരുമെന്ന് മന്ത്രാലയം അറിയിച്ചു,
പോലീസിനും മറ്റ് സുരക്ഷാ സേവനങ്ങൾക്കും ഉയർന്ന ബജറ്റ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 7 ന് ഹമാസിന്റെ ആക്രമണത്തിൽ തകർന്ന ജനവാസ കേന്ദ്രങ്ങളുടെ, പുനർനിർമ്മാണത്തിനും തെക്ക് ഗാസ മുനമ്പിൽ ഹമാസിനെതിരായ കര ഓപ്പറേഷനായി ലക്ഷക്കണക്കിന് റിസർവസ്റ്റുകളെ അണിനിരത്തുകയും, ഹിസ്ബുള്ള തീവ്രവാദികളുടെ ഭീഷണിയെ നേരിടാൻ വടക്ക് കൂടുതൽ സൈനികരെ വിന്യസിക്കുകയും ചെയ്ത യുദ്ധത്തിൽ
ഇസ്രായേലിന്റെ ഉയർന്ന സാമ്പത്തിക ചിലവ് അടിവരയിട്ട് കാണിക്കുന്നു. ഗാസയിലെ വ്യോമാക്രമണത്തിനും ഇസ്രായേൽ പ്രദേശത്തേക്ക് തൊടുത്തുവിട്ട റോക്കറ്റുകളും ഡ്രോണുകളും തടയുന്നതിനും വിലകൂടിയ നിരവധി മിസൈലുകൾ ഉപയോഗിച്ചിരുന്നു.
വലിയ തോതിലുള്ള സൈനിക ആക്രമണത്തിലൂടെ ഫലസ്തീൻ സിവിലിയൻമാരുടെ എണ്ണം കുറയ്ക്കുന്നതിന് കൂടുതൽ ടാർഗെറ്റഡ് ഓപ്പറേഷനുകളിലേക്ക് മാറാൻ അമേരിക്ക ഇസ്രായേലിന്മേൽ സമ്മർദ്ദം ചെലുത്തുമ്പോൾ, ഹമാസിനെ പൂർണമായി നശിപ്പിക്കുന്നത് വരെ യുദ്ധം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ച് പറയുന്നു. യുഎസിൽ നിന്നുള്ള അധിക സഹായം പരിഗണിക്കാതെ തന്നെ, അധിക ധനസഹായം ആവശ്യമായി വരുമെന്ന് മന്ത്രാലയം അറിയിച്ചു.
വലിയ കടബാധ്യതകൾക്കായി 4 ബില്യൺ ഷെക്കലുകൾ കൂടി ആവശ്യമാണെന്നും കൂട്ടിച്ചേർക്കുന്നു. ഇസ്രയേലിന്റെ ദീര്‍ഘകാല പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് എല്ലാ രീതിയിലും വലിയ തിരിച്ചടിയായിരുന്നു ഇസ്രായേൽ ഹമാസ് യുദ്ധം. നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം അധികാരം നഷ്ടമാകുക എന്നത് ചിന്തിക്കാനാകില്ല. എന്നാല്‍ യുദ്ധം നെതന്യാഹുവിന്റെ കസേര ഇളക്കിയേക്കുന്ന വെല്ലുവിളിയായി ഉയർന്നിരിക്കുകയാണ്.
ഇസ്രയേല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ വ്യക്തമാണ്. ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്ക് വേണ്ടി പ്രതിദിനം 2100 കോടിയോളം രൂപയാണ് നെതന്യാഹു സര്‍ക്കാര്‍ ചെലവിട്ടുകൊണ്ടിരുന്നത്. പ്രതിരോധ സേനയ്ക്ക് വേണ്ടിയല്ലാതെയുള്ള എല്ലാ ഫണ്ടുകളും വെട്ടിക്കുറച്ചും മറ്റ് ചെലവുകള്‍ നിയന്ത്രിച്ചും മാത്രമേ കടബാധ്യതകളും വിലക്കയറ്റം പോലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ നിയന്ത്രിക്കാന്‍ സാധിക്കു. ഇസ്രയേലിലെ തൊഴില്‍-കാര്‍ഷിക മേഖലയിൽ എല്ലാം പഴയപടി ആക്കിയെടുക്കാന്‍ ഇനി വര്‍ഷങ്ങളുടെ സമയം വേണ്ടിവരുമെന്ന് വിദഗ്ദര്‍ പറയുന്നു. മുന്‍കാല സംഘര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഇസ്രയേല്‍ സേനയില്‍ റിസര്‍വ് സൈനികരുടെ പങ്കാളിത്തം അധികമാണ്. ഇത് വിപണിയില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടാക്കിയിരിക്കുന്നത്.
കാര്‍ഷികവൃത്തി ഉള്‍പ്പെടെ വിവിധ വ്യവസായ മേഖലകളുടെ നിലനില്‍പ്പിന് തന്നെ ഇവ വലിയ ഭീഷണിയും സൃഷിടിക്കുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ 10,000 കര്‍ഷകരുടെ കുറവാണ് ഇസ്രയേലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വെസ്റ്റ് ബാങ്കിലെ അധിനിവേശ പ്രവര്‍ത്തനങ്ങള്‍ക്കും ജൂത പാഠശാലകള്‍ക്കും വേണ്ടി ഏകദേശം 29,000 കോടി രൂപയാണ് കഴിഞ്ഞ മെയ് മാസം നെതന്യാഹു സര്‍ക്കാര്‍ മാറ്റിവച്ചത്. ഏകദേശം 66,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഇതുവരെ സംഘര്‍ഷം മൂലമുണ്ടായ ഒരു രാജ്യമാണ് വലിയൊരു തുക ഇപ്പോഴും സഖ്യകക്ഷിയുടെ താത്പര്യങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. നെതന്യാഹു സര്‍ക്കാരിന്റെ മുന്‍ഗണകളാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha























