Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

ഗാസയിൽ നിന്ന് ഉടൻ മാറ്റണം.! 9000ഓളം പേരുടെ ജീവൻ നെതന്യാഹുവിന്റെ കയ്യിൽ, ആയിരക്കണക്കിന് രോഗികൾ ചികിത്സയില്ലാതെ നട്ടം തിരിയുന്നു, വിദേശത്തേക്ക് മാറ്റാൻ ഇസ്രായേല്‍ എത്രയും പെട്ടെന്ന് അനുമതി നല്‍കണമെന്ന് ലോകാരോഗ്യ സംഘടന...!!!

02 APRIL 2024 01:12 PM IST
മലയാളി വാര്‍ത്ത

More Stories...

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു

നാല് വയസുള്ള മകനെ കൊലപ്പെടുത്തി; 37കാരിക്ക് ശിക്ഷയല്ല ചികിത്സയാണ് വേണ്ടതെന്ന് കോടതി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ ഇസ്രായേലിനുവേണ്ടി ചാരവൃത്തി നടത്തിയത് അമ്മയെ പീഡിപ്പിക്കുമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയപ്പോൾ എന്ന് ബന്ധുവിന്റെ വെളിപ്പെടുത്തൽ

സിറിയയിൽ ഐസിസ് പതിയിരുന്നു നടത്തിയ ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു എന്ന് അമേരിക്കൻ സൈനിക വിഭാഗമായ സെൻട്രൽ കമാൻഡ്

ഭീകരൻ മസൂദ് അസ്ഹറർ പൊട്ടിക്കരഞ്ഞു കൊണ്ട് സമ്മതിക്കുന്നു ഇന്നും ഭയപ്പെടുന്നു ഭൽവാൽ ജയിൽ അധികൃതരെ; പരാജയപ്പെട്ട ജയിൽ ചാട്ടത്തിനെ കുറിച്ചുള്ള ഓഡിയോ ക്ലിപ് പുറത്ത്

ഇസ്രായേല്‍- ഹമാസ് സംഘർഷം അയവില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒക്ടോബർ ഏഴിന് ഇസ്രയേൽ നഗരങ്ങളിൽ ഹമാസ് നടത്തിയ ആക്രമണത്തോടെയാണ് യുദ്ധം കൊടുമ്പിരികൊണ്ടത്. ‘ഭീകരാക്രമണം’ എന്നാണ് ആക്രമണത്തെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വിശേഷിപ്പിച്ചത്. ഇപ്പോൾ ഇസ്രയേൽ നടത്തുന്ന തിരിച്ചടികൾ ഹമാസ് ചോദിച്ച് വാങ്ങിച്ചതാണ്. എന്നാൽ തിരിച്ചടികൾ താങ്ങാൻ പറ്റാതെ ഹമാസുകൾ നട്ടംതിരിയുകയാണ്.

ഗാസയിലെ അവസ്ഥ വളരെ ദയയനീയമാണ്. ഭക്ഷണമോ മരുന്നോ, പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സയോ കിട്ടുന്നില്ല. മാര്‍ച്ച് 12 വരെയുള്ള ലോകാരോഗ്യ സംഘടന കണക്ക് പ്രകാരം ഗാസയിലെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് 400ലധികം ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. നൂറിലധികം ആംബുലന്‍സുകളും ആരോഗ്യ സേവനങ്ങളും ആക്രമണത്തിനിരയായെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഗാസയിലെ ആശുപത്രികളിലും ഇതിനോട് ചേർന്നുള്ള തുരങ്കങ്ങളിലും ഹമാസ് പ്രവര്‍ത്തകര്‍ ഒളിച്ചിരിക്കുകയാണെന്നാണ് ഇസ്രായേലിന്റെ ആരോപണം. ഇതാണ് ആശുപത്രികൾ കേന്ദ്രീകരിച്ച് ആക്രമണം നടത്താൻ ഇസ്രയേലിനെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ആരോപണങ്ങള്‍ വ്യാജമാണെന്നാണ് ഹമാസ് പറയുന്നത്. പക്ഷേ ഒളിവിൽ കഴിഞ്ഞിരുന്ന ഹമാസുകളെ ആശുപത്രികളിൽ നിന്ന് തന്നെ ഐ.ഡി.എഫ് പിടികൂടി വകവരുത്തിയിട്ടുണ്ട്.

അൽ അഖ്സ ആശുപത്രി പരിസരം ഐ.ഡി.എഫ് ബോംബിട്ട് തകർത്തു. രണ്ട് തവണ വ്യോമാക്രമണം ഉണ്ടായി. ഇവിടെ താൽക്കാലിക ടെന്റിൽ കഴിഞ്ഞിരുന്ന 2 മാധ്യമപ്രവർത്തകർ ഉൾപ്പെടെ ഒട്ടേറെപ്പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. എന്നാൽ എത്ര പേർ മരിച്ചെന്ന് പറയാനാകാത്തവിധം ചിതറിയ നിലയിലാണ് മൃതദേഹങ്ങളെന്ന് ദൃക്സാക്ഷികളും ആരോഗ്യപ്രവർത്തകരും പറയുന്നത്. യുദ്ധം രൂക്ഷമായ മേഖലകളിൽനിന്ന് പലായനം ചെയ്തെത്തിയവരും മാധ്യമപ്രവർത്തകരും 6 മാസത്തിലേറെയായി അൽ അഖ്സ വളപ്പിലെ താൽകാലികമായി കഴിഞ്ഞിരുന്ന ടെന്റുകളാണ് ആക്രമണത്തിൽ തകർന്നതെന്ന് ഗാസയിലെ മീഡിയ ഓഫീസ് പറഞ്ഞു.

അതേസമയം ഗാസയിലെ ആരോഗ്യ സംവിധാനങ്ങള്‍ ആകെ തകര്‍ന്നനിലയിലാണെന്നും ആയിരക്കണക്കിന് കാന്‍സര്‍ രോഗികളും വൃക്കരോഗികളും ചികിത്സയില്ലാതെ നട്ടം തിരിയുകയാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഗാസയിലെ 9000ഓളം രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി അടിയന്തിരമായി വിദേശത്തേക്ക് മാറ്റണമെന്നാണ് ലോകാരോഗ്യ സംഘടന മേധാവി പറയുന്നത്.

3400 ലധികം പേരെ ഇതിനോടകം മാറ്റിയിട്ടുണ്ട്. ആയിരക്കണക്കിന് രോഗികളാണ് ഇസ്രായേലിന്റെ അനുമതിയ്ക്കായി കാത്തുനില്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘‘രോഗികളെ മാറ്റാനുള്ള നടപടികള്‍ക്ക് ഇസ്രായേല്‍ എത്രയും പെട്ടെന്ന് അനുമതി നല്‍കണം. ഇതിലൂടെ ഗുരുതര രോഗം ബാധിച്ചവര്‍ക്ക് ചികിത്സ ഉറപ്പാക്കാനാകും. ഓരോ നിമിഷവും വിലപ്പെട്ടതാണ്,’’ അദ്ദേഹം പറഞ്ഞു. ഗാസയില്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ആശുപത്രികളില്‍ എല്ലാ രോഗികളെയും ഉള്‍ക്കൊള്ളാനാകില്ലെന്ന് ഐക്യരാഷ്ട്ര സംഘടന പ്രതിനിധികള്‍ അറിയിച്ചു.

മിതമായ സേവനം മാത്രമേ ഈ ആശുപത്രികളില്‍ നിന്ന് ലഭിക്കുകയുള്ളൂ. ഇന്ധനം, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവയ്‌ക്കൊക്കെ കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഗാസ മുനമ്പിന്റെ വടക്കന്‍ പ്രവിശ്യകളിലേക്ക് സഹായമെത്തിക്കുമെന്ന് ‘വേള്‍ഡ് കിച്ചണി’ ന്റെ കമ്യൂണിറ്റി മാനേജര്‍ ജുവാന്‍ കമിലിയോ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം  (20 minutes ago)

ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു  (26 minutes ago)

നോവലിസ്റ്റും നാടകകൃത്തുമായ എം. രാഘവൻ അന്തരിച്ചു  (35 minutes ago)

വയോധിക മരിച്ചു....  (47 minutes ago)

ഇണ്ടാസ് വലിച്ചെറിഞ്ഞ് രാഹുൽ SIT-ക്ക് മുന്നിൽ എത്തില്ല കട്ടായം..! 10 മിനിട്ടിൽ അഡ്വ രാജീവിന്റെ തനി നിറം പ്രാസിക്യൂഷൻ കാണും  (1 hour ago)

അരവണ വിതരണത്തിൽ നിയന്ത്രണം...ഒരാൾക്ക് 20 എണ്ണം മാത്രം....  (1 hour ago)

ഒമാനിലെ ജ്വല്ലറിയിൽ നിന്നും ഇരുപത്തിമൂന്നര കോടി രൂപ വില  (1 hour ago)

തിങ്കളാഴ്ച പാർലമെന്റ്‌ വളപ്പിൽ പ്രതിഷേധിക്കും...  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം..  (2 hours ago)

ഇന്ത്യക്ക് തകർപ്പൻ ജയം...  (2 hours ago)

വായു മലിനീകരണം രൂക്ഷം...  (2 hours ago)

തൊഴിൽ വിജയം, ധനനേട്ടം, ശത്രു നാശം, കീർത്തി, ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാകും.  (2 hours ago)

യു.ഡി.എഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...  (3 hours ago)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ബൗളിംഗില്‍ മികച്ച പ്രകടനം  (10 hours ago)

Malayali Vartha Recommends