Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

ഗാസയിൽ നിന്ന് ഉടൻ മാറ്റണം.! 9000ഓളം പേരുടെ ജീവൻ നെതന്യാഹുവിന്റെ കയ്യിൽ, ആയിരക്കണക്കിന് രോഗികൾ ചികിത്സയില്ലാതെ നട്ടം തിരിയുന്നു, വിദേശത്തേക്ക് മാറ്റാൻ ഇസ്രായേല്‍ എത്രയും പെട്ടെന്ന് അനുമതി നല്‍കണമെന്ന് ലോകാരോഗ്യ സംഘടന...!!!

02 APRIL 2024 01:12 PM IST
മലയാളി വാര്‍ത്ത

ഇസ്രായേല്‍- ഹമാസ് സംഘർഷം അയവില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒക്ടോബർ ഏഴിന് ഇസ്രയേൽ നഗരങ്ങളിൽ ഹമാസ് നടത്തിയ ആക്രമണത്തോടെയാണ് യുദ്ധം കൊടുമ്പിരികൊണ്ടത്. ‘ഭീകരാക്രമണം’ എന്നാണ് ആക്രമണത്തെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വിശേഷിപ്പിച്ചത്. ഇപ്പോൾ ഇസ്രയേൽ നടത്തുന്ന തിരിച്ചടികൾ ഹമാസ് ചോദിച്ച് വാങ്ങിച്ചതാണ്. എന്നാൽ തിരിച്ചടികൾ താങ്ങാൻ പറ്റാതെ ഹമാസുകൾ നട്ടംതിരിയുകയാണ്.

ഗാസയിലെ അവസ്ഥ വളരെ ദയയനീയമാണ്. ഭക്ഷണമോ മരുന്നോ, പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സയോ കിട്ടുന്നില്ല. മാര്‍ച്ച് 12 വരെയുള്ള ലോകാരോഗ്യ സംഘടന കണക്ക് പ്രകാരം ഗാസയിലെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് 400ലധികം ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. നൂറിലധികം ആംബുലന്‍സുകളും ആരോഗ്യ സേവനങ്ങളും ആക്രമണത്തിനിരയായെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഗാസയിലെ ആശുപത്രികളിലും ഇതിനോട് ചേർന്നുള്ള തുരങ്കങ്ങളിലും ഹമാസ് പ്രവര്‍ത്തകര്‍ ഒളിച്ചിരിക്കുകയാണെന്നാണ് ഇസ്രായേലിന്റെ ആരോപണം. ഇതാണ് ആശുപത്രികൾ കേന്ദ്രീകരിച്ച് ആക്രമണം നടത്താൻ ഇസ്രയേലിനെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ആരോപണങ്ങള്‍ വ്യാജമാണെന്നാണ് ഹമാസ് പറയുന്നത്. പക്ഷേ ഒളിവിൽ കഴിഞ്ഞിരുന്ന ഹമാസുകളെ ആശുപത്രികളിൽ നിന്ന് തന്നെ ഐ.ഡി.എഫ് പിടികൂടി വകവരുത്തിയിട്ടുണ്ട്.

അൽ അഖ്സ ആശുപത്രി പരിസരം ഐ.ഡി.എഫ് ബോംബിട്ട് തകർത്തു. രണ്ട് തവണ വ്യോമാക്രമണം ഉണ്ടായി. ഇവിടെ താൽക്കാലിക ടെന്റിൽ കഴിഞ്ഞിരുന്ന 2 മാധ്യമപ്രവർത്തകർ ഉൾപ്പെടെ ഒട്ടേറെപ്പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. എന്നാൽ എത്ര പേർ മരിച്ചെന്ന് പറയാനാകാത്തവിധം ചിതറിയ നിലയിലാണ് മൃതദേഹങ്ങളെന്ന് ദൃക്സാക്ഷികളും ആരോഗ്യപ്രവർത്തകരും പറയുന്നത്. യുദ്ധം രൂക്ഷമായ മേഖലകളിൽനിന്ന് പലായനം ചെയ്തെത്തിയവരും മാധ്യമപ്രവർത്തകരും 6 മാസത്തിലേറെയായി അൽ അഖ്സ വളപ്പിലെ താൽകാലികമായി കഴിഞ്ഞിരുന്ന ടെന്റുകളാണ് ആക്രമണത്തിൽ തകർന്നതെന്ന് ഗാസയിലെ മീഡിയ ഓഫീസ് പറഞ്ഞു.

അതേസമയം ഗാസയിലെ ആരോഗ്യ സംവിധാനങ്ങള്‍ ആകെ തകര്‍ന്നനിലയിലാണെന്നും ആയിരക്കണക്കിന് കാന്‍സര്‍ രോഗികളും വൃക്കരോഗികളും ചികിത്സയില്ലാതെ നട്ടം തിരിയുകയാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഗാസയിലെ 9000ഓളം രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി അടിയന്തിരമായി വിദേശത്തേക്ക് മാറ്റണമെന്നാണ് ലോകാരോഗ്യ സംഘടന മേധാവി പറയുന്നത്.

3400 ലധികം പേരെ ഇതിനോടകം മാറ്റിയിട്ടുണ്ട്. ആയിരക്കണക്കിന് രോഗികളാണ് ഇസ്രായേലിന്റെ അനുമതിയ്ക്കായി കാത്തുനില്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘‘രോഗികളെ മാറ്റാനുള്ള നടപടികള്‍ക്ക് ഇസ്രായേല്‍ എത്രയും പെട്ടെന്ന് അനുമതി നല്‍കണം. ഇതിലൂടെ ഗുരുതര രോഗം ബാധിച്ചവര്‍ക്ക് ചികിത്സ ഉറപ്പാക്കാനാകും. ഓരോ നിമിഷവും വിലപ്പെട്ടതാണ്,’’ അദ്ദേഹം പറഞ്ഞു. ഗാസയില്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ആശുപത്രികളില്‍ എല്ലാ രോഗികളെയും ഉള്‍ക്കൊള്ളാനാകില്ലെന്ന് ഐക്യരാഷ്ട്ര സംഘടന പ്രതിനിധികള്‍ അറിയിച്ചു.

മിതമായ സേവനം മാത്രമേ ഈ ആശുപത്രികളില്‍ നിന്ന് ലഭിക്കുകയുള്ളൂ. ഇന്ധനം, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവയ്‌ക്കൊക്കെ കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഗാസ മുനമ്പിന്റെ വടക്കന്‍ പ്രവിശ്യകളിലേക്ക് സഹായമെത്തിക്കുമെന്ന് ‘വേള്‍ഡ് കിച്ചണി’ ന്റെ കമ്യൂണിറ്റി മാനേജര്‍ ജുവാന്‍ കമിലിയോ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന  (53 minutes ago)

ശിക്ഷാവിധി മൂന്നരയ്ക്ക്  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്....  (1 hour ago)

രൂപക്ക് റെക്കോഡ് തകർച്ച...  (3 hours ago)

കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ ...  (3 hours ago)

‌മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ഇടിച്ചു കയറി വിദ്യാർഥിനിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞു ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ...  (3 hours ago)

രജനീകാന്തിന് ഇന്ന് 75ാം പിറന്നാൾ.  (4 hours ago)

ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിലേക്ക്? ഹൈക്കോടതി നിലപാട് നിർണായകം; വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു  (4 hours ago)

ബസ് അപകടത്തില്‍ ഒമ്പതുമരണം...  (5 hours ago)

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു....  (5 hours ago)

കനത്ത മൂടൽമഞ്ഞിന് സാധ്യത  (5 hours ago)

മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്  (6 hours ago)

ശിവരാജ് പാട്ടീൽ അന്തരിച്ചു  (6 hours ago)

Malayali Vartha Recommends