Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഗാസയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ക്രൂരത തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം; നിഷ്പക്ഷ അന്വേഷണം ആവശ്യമാണെന്ന് അമേരിക്കക്കൊപ്പം ബ്രിട്ടൻ:- ദു:ഖകരമായ സംഭവമാണ് ഉണ്ടായതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു....

03 APRIL 2024 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം

ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ഗാസയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ക്രൂരത തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം. ഗസ്സയിലെ ജനങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്ന വേള്‍ഡ് സെന്‍ട്രല്‍ കിച്ചണില്‍ ജോലി ചെയ്യുന്ന ഏഴ് പേര്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടു. ആസ്‌ത്രേലിയ, പോളണ്ട്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാരും അമേരിക്കയുടെയും കാനഡയുടെയും ഇരട്ട പൗരത്വമുള്ളയാളും ഫലസ്തീന്‍ സ്വദേശികളുമാണ് കൊല്ലപ്പെട്ടത്.

കടല്‍ വഴി വന്ന 100 ടണ്ണിലധികം മാനുഷിക സഹായം ഇറക്കിയ ശേഷം ഡീല്‍ അല്‍ ബാലഹിലെ വെയര്‍ ഹൗസില്‍ നിന്ന് തിരിച്ചു പോകുമ്പോഴാണ് ആക്രമണമുണ്ടാകുന്നത്. വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിന്റെ ലോഗോ പതിച്ച വാഹനത്തിന് നേരരെയായിരുന്നു ആക്രമണം. ഇസ്രായേല്‍ പ്രതിരോധ സേനയുമായി ഏകോപിപ്പിച്ചായിരുന്നു യാത്രയെന്ന് വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഇത് വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിനെതിരായ ആക്രമണം മാത്രമല്ല, ഭക്ഷണം യുദ്ധയുധമായി ഉപയോഗിക്കുന്ന ഏറ്റവും മോശമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാനുഷിക സംഘടനകള്‍ക്ക് നേരെയുള്ള ആക്രമണമാണ്. ഇത് ഒരിക്കലും പൊറുക്കാനവില്ലെന്നും ഡബ്ല്യു.സി.കെയുടെ സി.ഇ.ഒ എറിന്‍ ഗോറി പറഞ്ഞു.

ഏഴ് ഡബ്ല്യു.സി.കെ പ്രവര്‍ത്തകരെ ഇസ്രയേല്‍ കൊലപ്പെടുത്തിയതില്‍ താന്‍ അതീവ ദുഃഖിതനും പരിഭ്രാന്തനുമാണെന്ന് അധിനിവേശ ഫലസ്തീന്‍ പ്രദേശത്തിന്റെ ഹ്യൂമാനിറ്റേറിയന്‍ കോഓഡിനേറ്റര്‍ ജാമി മക്‌ഗോള്‍ഡ്രിക്ക് പ്രസ്താവനയില്‍ പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. 2023 ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് 20 വരെ അധിനിവേശ ഫലസ്തീന്‍ പ്രദേശത്ത് കുറഞ്ഞത് 196 മനുഷ്യസ്‌നേഹികള്‍ കൊല്ലപ്പെട്ടു. ഒരു വര്‍ഷത്തിനിടെ ഏതെങ്കിലും ഒരു സംഘര്‍ഷത്തില്‍ രേഖപ്പെടുത്തിയ മരണസംഖ്യയുടെ ഏകദേശം മൂന്നിരട്ടിയാണിത്.

2023 ഒക്ടോബര്‍ മുതല്‍ അധിനിവേശ ഫലസ്തീന്‍ ലോകത്തിലെ ഏറ്റവും അപകടകരവും ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളില്‍ ഒന്നായി മാറി. ഗസ്സയില്‍ സുരക്ഷിതമായ ഒരു സ്ഥലവും അവശേഷിക്കുന്നില്ല. ഇവിടെ കടുത്ത പ്രയാസങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ സമയത്താണ് ഈ ആക്രമണം ഉണ്ടായത്' -ജാമി മക്‌ഗോള്‍ഡ്രിക്ക് വ്യക്തമാക്കി. ഗസ്സയിലെ 2.2 ദശലക്ഷം ജനങ്ങള്‍ കടുത്ത ഭക്ഷ്യക്ഷാമത്തിലൂടെയാണ് കടന്നുപോകുന്നത്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കുകയാണ് ഡബ്ല്യു.സി.കെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ദാരുണമായ സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. ഗസ്സയില്‍ സന്നദ്ധപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇസ്രായേലിനോട് ആവശ്യപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് അടിയന്തിരമായി അന്വേഷിക്കാന്‍ ഞങ്ങള്‍ ഇസ്രായേലിനോട് ആവശ്യപ്പെടുന്നു. വ്യക്തമായും ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍ ഇതിലുണ്ടെന്നും ഋഷി സുനക് പറഞ്ഞു. സംഭവം നിഷ്പക്ഷ അന്വേഷണം വേണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.

പോളിഷ് സന്നദ്ധ പ്രവര്‍ത്തകന്റെ മരണത്തില്‍ പോളണ്ട് വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു. ഗസ്സ മുനമ്പിലെ ഫലസ്തീന്‍ ജനതക്ക് സഹായം നല്‍കുന്ന സന്നദ്ധപ്രവര്‍ത്തകന്റെ കുടുംബത്തിന് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളോടുള്ള അവഗണനയെയും മാനുഷിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരെ സംരക്ഷിക്കാത്തതിനെയും പോളണ്ട് എതിര്‍ക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.

 

 

സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോളിഷ് ഡെപ്യൂട്ടി ജസ്റ്റിസ് മന്ത്രി അര്‍ക്കാഡിയസ് മിര്‍ച്ച പറഞ്ഞു. തീര്‍ച്ചയായും ഓരോ മരണവും വിശദീകരിക്കണം. അത്തരം നടപടികള്‍ ഇവിടെ ആരംഭിക്കണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്നദ്ധ പ്രവര്‍ത്തകരെ ഇസ്രായേല്‍ ലക്ഷ്യമിടുന്നതിനെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി ഹമാസ് പറഞ്ഞു. നിരായുധരായ സിവിലിയന്‍മാരോടും സന്നദ്ധ പ്രവര്‍ത്തകരോടുമുള്ള ഇത്തരം ക്രൂരതകള്‍ ഇസ്രായേലിന്റെ വംശഹത്യ സ്വഭാവത്തിന്റെ തെളിവാണ്.

സഹായം നല്‍കുന്നവരെ ഭയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ആക്രമണങ്ങള്‍. ആക്രമണത്തെ അപലപിക്കാനും ഗസ്സയിലെ ഫലസ്തീന്‍ ജനതയ്ക്കെതിരായ ഇസ്രായേല്‍ കുറ്റകൃത്യങ്ങളും ആക്രമണങ്ങളും അവസാനിപ്പിക്കാന്‍ നടപടിയെടുക്കാനും ഹമാസ് അന്താരാഷ്ട്ര സമൂഹത്തോടും യു.എന്‍ രക്ഷാസമിതിയോടും ആവശ്യപ്പെട്ടു.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയാണ് വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍. പ്രകൃതിദുരന്തങ്ങളില്‍ അകപ്പെട്ട ജനതക്ക് ഭക്ഷണം നല്‍കുകയാണ് ഇവരുടെ പ്രധാന പ്രവര്‍ത്തനം. സ്പാനിഷ് അമേരിക്കന്‍ ഷെഫും റെസ്റ്റോറേറ്ററുമായ ജോസ് ആന്‍ഡ്രേസാണ് 2010ല്‍ സംഘടന സ്ഥാപിക്കുന്നത്.

ഹെയ്തിയിലുണ്ടായ വിനാശകരമായ ഭൂകമ്പത്തെത്തുടര്‍ന്നാണ് ഇതിന്റെ ആരംഭം. പ്രാദേശിക പാചകക്കാരുമായി സഹകരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ഡൊമിനിക്കന്‍ റിപ്പബ്ലിക്, നിക്കരാഗ്വ, സാംബിയ, പെറു, ക്യൂബ, ഉഗാണ്ട, ബഹാമാസ്, കംബോഡിയ, ഉക്രെയ്ന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളിലെല്ലാം പല സമയത്തായി സംഘടന സഹായ പ്രവര്‍ത്തനവുമായി രംഗത്തിറങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (40 minutes ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (47 minutes ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (59 minutes ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (1 hour ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (1 hour ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (1 hour ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (1 hour ago)

IRAN നോവായി കൊച്ചുമകൾ  (2 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (2 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (2 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (2 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (4 hours ago)

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ  (4 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി  (4 hours ago)

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends