കെയ്റോയിലെ മധ്യസ്ഥ ചർച്ചയ്ക്കിടെ ഖാൻ യൂനിസിൽ ബന്ദികളിലൊരാളുടെ മൃതദേഹം കണ്ടെടുത്ത് ഇസ്രയേൽ സൈന്യം, ഇതോടെ ഗാസയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ബന്ദികളുടെ എണ്ണം 12 ആയി

ഈജിപ്തിന്റെ മധ്യസ്ഥതയിൽ ഇസ്രയേൽ, ഹമാസ് പ്രതിനിധിസംഘങ്ങൾ പങ്കടുക്കുന്ന സമാധാനചർച്ച ഇന്ന് കയ്റോയിൽ നടക്കുന്നതിനിടയിൽ തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നിന്ന് ബന്ദികളിലൊരാളുടെ മൃതദേഹം ഇസ്രയേൽ സൈന്യം കണ്ടെടുത്തു. ഗാസയിലെ ഖാൻ യൂനിസിൽ നിന്നാണ് കണ്ടെത്തിയത്. മോചിപ്പിക്കണമെന്ന് അപേക്ഷിച്ച് 3 മാസം മുൻപ് വിഡിയോസന്ദേശത്തിൽ പ്രതൃക്ഷപ്പെട്ട കർഷകനായ ഇലാദ് കട്സിറുടെ (47) മൃതദേഹമാണു കിട്ടിയത്.
കട്സർക്കൊപ്പം ബന്ദിയായിരുന്ന അദ്ദേഹത്തിന്റെ അമ്മയെ ഹമാസ് നേരത്തേ മോചിപ്പിച്ചിരുന്നു. ഇതോടെ ഗാസയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ബന്ദികളുടെ എണ്ണം 12 ആയി. 250 പേരെയാണു ഒക്ടോബർ 7നു ഹമാസ് ബന്ദികളാക്കിയത്. 100ൽ അധികം ബന്ദികൾ കൂടി ഗാസയിലുണ്ടെന്നാണ് ഇസ്രയേലിന്റെ കണക്ക്. മറ്റുള്ളവരെ നേരത്തെ താത്കാലിക വെടിനിറുത്തൽ കരാറിന്റെ ഭാഗമായി മോചിപ്പിച്ചിരുന്നു.
അതേസമയം ഹമാസുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ഗസ്സയിൽനിന്ന് മോചിതരായ ബന്ദികളെ കുറ്റപ്പെടുത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹുവിനെതിരെ മോചിതരായി തിരിച്ചെത്തിയവരും അവരുടെ ബന്ധുക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മോചിതരായ ആരും തനിക്കും ഭർത്താവിനും ഇതുവരെ നന്ദി പോലും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ അംഗവുമായിട്ടുള്ള സ്വകാര്യ സംഭാഷണത്തിനിടെ സാറ കുറ്റപ്പെടുത്തിയത്. ഇസ്രായേലിലെ ന്യൂസ് 12 ആണ് ഇവരുടെ സംഭാഷണം പുറത്തുവിട്ടത്.
ഇവരുടെ പ്രസ്താവനക്കെതിരെ ഗസ്സയിൽനിന്ന് മോചിതരായി തിരിച്ചെത്തിയവരും അവരുടെ ബന്ധുക്കളും പ്രതിഷേധവുമായി രംഗത്തെത്തി. ബന്ദികളെ തിരികെ കൊണ്ടുവന്നതിന് സാറ നെതന്യാഹു ഉത്തരവാദിയാണെന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ബന്ദിയായ മതൻ സങ്കൗക്കറുടെ മാതാവ് ഐനവ് സങ്കൗക്കർ പരിഹസിച്ചു. ‘എന്റെ മകൻ മതനെ തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം അവർ ഏറ്റെടുക്കുകയാണെങ്കിൽ ഞാൻ സന്തോഷവതിയാണ്. മതനെ തിരികെ കൊണ്ടുവരാനുള്ള ഉത്തരവാദിത്തം അവൾക്കാണെങ്കിൽ അതിലും ഞാൻ സന്തോഷവതിയാണ്’ -അവർ മാധ്യമങ്ങളോട് പറഞ്ഞു.
‘ക്ഷമിക്കണം, എന്നെ പിടികൂടുകയായിരുന്നു’ -എന്ന് 18കാരനായ ലിയാം ഓർ പറഞ്ഞു. ഇദ്ദേഹത്തിന്റെ കൂടെ മോചിതനായ ബന്ധു അൽമ ഓറും ഈ പോസ്റ്റ് പങ്കിട്ടിട്ടുണ്ട്.‘എന്നെ തട്ടിക്കൊണ്ടുപോയതിൽ ക്ഷമിക്കണം, അടുത്ത തവണ ഞാൻ ഗസ്സയിൽ ഒരു അവധിക്കാലം ചെലവഴിക്കും’ - ഗാസയിൽനിന്ന് തിരിച്ചെത്തിയ യിഗിൽ യാക്കോവ് പ്രതികരിച്ചു. തന്നെ തട്ടിക്കൊണ്ടുപോയതിൽ ഖേദിക്കുന്നതായി മായ റെഗെവ് സമൂഹ മാധ്യമത്തിൽ കുറിച്ചു. ഇപ്പോഴും ബന്ദികളായ എന്റെ സഹോദരീ സഹോദരൻമാരെ തിരികെ വീട്ടിലെത്തിക്കാതെ അവർ ഇങ്ങനെ ചെയ്യുന്നതിൽ ഞാൻ കൂടുതൽ ഖേദിക്കുന്നുവെന്നും അവർ പറഞ്ഞു.
അതേസമയം, മോചിതരായ ബന്ദികളെ സാറ കുറ്റപ്പെടുത്തിയെന്ന വാർത്ത വ്യാജമാണെന്ന് കാണിച്ച് ഇസ്രായേൽ പ്രധാമന്ത്രിയുടെ ഓഫീസ് പ്രസ്താവനയുമായി രംഗത്തുവന്നു. ബന്ദികൾ നന്ദിയില്ലാത്തവരാണെന്ന് സാറ നെതന്യാഹു പറഞ്ഞിട്ടില്ലെന്നും റിപ്പോർട്ട് തെറ്റാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ബന്ദികളുടെ കുടുംബവുമായുള്ള നിരവധി ചർച്ചകളിൽ സാറയും പങ്കെടുത്തിട്ടുണ്ട്. ബന്ദികളുടെ മോചനത്തിനായി പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് ഖത്തർ അമീറിന്റെ മാതാവിന് സാറ കത്തയച്ചിരുന്നു.
https://www.facebook.com/Malayalivartha


























