Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...


യുവതി പീഡനത്തിന് ഇരയായെന്ന് സംശയം; വയർ മുറുക്കി കെട്ടി ആരുമറിയാതെ ഗർഭം ഒളിപ്പിച്ചു. പോലീസ് കസ്റ്റഡിയിൽ എടുത്ത യുവതിയെ ആശുപത്രിയിലേക്കു മാറ്റി! കുഞ്ഞിനെ വലിച്ചെറിഞ്ഞെന്ന് യുവതിയുടെ കുറ്റസമ്മതം! എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം നിർണായക വഴിത്തിരിവിലേക്ക്...


ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...


ഒഡെപെക് മുഖേന അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിലേയ്ക്ക് നിയമനം; മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം

ഇറാനെ നിലം പരിശാക്കുമെന്ന് ഇസ്രയേൽ...സംഘർഷ സാദ്ധ്യത

11 APRIL 2024 05:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണം; കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് ഹർജി...

എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...

തെക്കേ ചൈനയിലെ ഗുആങ്ഡോങ് പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് ഹൈവെയുടെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയില്‍.. അപകടത്തില്‍ കാറുകള്‍ തകര്‍ന്ന് 36-ഓളം പേര്‍ മരിച്ചതായി അധികൃതര്‍ , നിരവധി പേര്‍ക്ക് പരുക്ക്

സങ്കടം അടക്കാനാവാതെ ...നഴ്‌സായിരുന്ന മാതാവ് മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പിതാവും മരിച്ചതോടെ തനിച്ചായി മകള്‍.... ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

തങ്ങൾക്ക് നേരെ ആക്രമണം ആരംഭിച്ചാൽ ഇറാനെ നിലം പരിശാക്കുമെന്ന് ഇസ്രയേൽ. ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷ സാദ്ധ്യത രൂക്ഷമാകുന്നതിനിടെ ഇസ്രയേൽ വിദേശകാര്യ മന്ത്രി കാറ്റ്സും പ്രതിരോധ മന്ത്രി യോവ് ഗാലന്റുമാണ് മുന്നറിയിപ്പ് നൽകിയത്. ഈ മാസം ഒന്നിന് സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലുള്ള ഇറാൻ കോൺസുലേറ്റ് ഇസ്രയേൽ തകർത്തിരുന്നു.

 

ഇറാൻ്റെ ഉന്നത കമാൻഡർ ഉൾപ്പടെ ഏഴ് ഇറാനികള്‍കൊല്ലപ്പെടുക്കുകയും ചെയ്തു . ഇതിനർത്ഥം ഇറാൻ തീർച്ചയായും "ഏതെങ്കിലും രൂപത്തിൽ" തിരിച്ചടിക്കുക തന്നെ ചെയ്യും എന്നാണെന്നു യുഎസിലെയും ഇസ്രായേലിലെയും സുരക്ഷാ വൃത്തങ്ങൾ പറഞ്ഞിരുന്നു , ആക്രമണം ആസന്നമായേക്കാമെന്ന് റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു

ഇപ്പോൾ ഇസ്രയേലിനെ ആക്രമിക്കാൻ തയാറെടുക്കുകയാണ് ഇറാൻ. എന്നാൽ, ആക്രമണം ഇസ്രയേലിന്റെയുള്ളിലാണോ മിഡിൽഈസ്റ്റിലെ ഇസ്രയേൽ കേന്ദ്രങ്ങൾക്ക് നേരെയാണോ എന്ന് ഇറാൻ സൂചിപ്പിച്ചിട്ടില്ല. യുദ്ധത്തിന് തയ്യാറാണെന്നും ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്നും ഇറാന്‍ പ്രസ്താവിച്ചുകഴിഞ്ഞു. ആക്രമണം നടന്നതുമുതല്‍ ഇസ്രായേല്‍ ജാഗ്രതയിലാണ്. സൈനികരുടെ അവധി റദ്ദാക്കുകയും വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജിപിഎസ്-നാവിഗേറ്റഡ് ഡ്രോണുകളോ മിസൈലുകളോ തൊടുത്തുവിടാന്‍ സാധ്യതയുള്ളതിനാല്‍ മിസൈലുകളുടെ ഗതി തടസ്സപ്പെടുത്താന്‍ ടെല്‍ അവീവിനു മുകളിലൂടെ നാവിഗേഷന്‍ സിഗ്‌നലുകള്‍ വരെ ഇല്ലാതാക്കിയിരിക്കുകയാണ്.

കോൺസുലേറ്റ് ആക്രമണത്തിൽ ഇറാൻ റെവല്യൂഷനറി ഗാർഡിലെ രണ്ട് മുതിർന്ന ജനറൽമാർ അടക്കം 13 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേൽ ശിക്ഷിക്കപ്പെടണമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി ഇന്നലെയും ആവർത്തിച്ചിരുന്നു. ഖത്തർ, സൗദി അറേബ്യ, ഇറാഖ്, യുഎഇ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഇറാൻ വിദേശകാര്യ മന്ത്രി ഫോണിൽ സംസാരിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.

 

ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാൻ ഓരോ വിദേശ രാജ്യവുമായും വ്യക്തിഗതമായി സംസാരിക്കുകയും ഗാസയിലെ സാഹചര്യവുമായി ബന്ധപ്പെട്ട് സഹകരണത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു, ഖത്തർ, സൗദി അറേബ്യ, ഇറാഖ്, യുഎഇ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി ബ്രെറ്റ് മക്ഗുർക്ക് വിളിച്ച് ഇറാനിലേക്ക് സന്ദേശം അയക്കാനും ഇസ്രായേലുമായുള്ള സംഘർഷം കുറയ്ക്കാൻ പ്രേരിപ്പിക്കാനും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഫോൺ കോളുകൾ ഉണ്ടായത് .

ഇറാൻ വിദേശകാര്യ മന്ത്രി തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാനുമായും ചർച്ച നടത്തിയതായി ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗാസയിലെ യുദ്ധത്തെക്കുറിച്ചും സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിൻ്റെ "പ്രതികരണങ്ങളും അനന്തരഫലങ്ങളും" മന്ത്രിമാർ ചർച്ച ചെയ്തു.

ഇസ്രയേൽ ഗാസയിൽ ഏകപക്ഷീയമായി വെടിനിറുത്തൽ നടപ്പാക്കണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ യുദ്ധതന്ത്രം തെറ്റാണെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു . ഗാസയിൽ ആറ് മുതൽ എട്ട് ആഴ്ച വരെ നീളുന്ന അടിയന്തര വെടിനിറുത്തൽ വേണമെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി.

ഇസ്രയേൽ നീക്കങ്ങളിൽ യു.എസിന്റെ അതൃപ്തി ശക്തമാകുന്നതിനിടെയാണ് ബൈഡന്റെ പരാമർശം. അതേ സമയം, ഇസ്രയേലിനോടുള്ള യു.എസിന്റെ സമീപനത്തിൽ മാറ്റമില്ലെന്നും വെടിനിറുത്തൽ കരാർ വൈകാൻ കാരണം ഹമാസാണെന്നും പിന്നാലെ വൈറ്റ് ഹൗസ് വിശദീകരിച്ചു.


കഴിഞ്ഞയാഴ്ച ഇറാൻ കോൺസുലേറ്റിന് നേരെ നടത്തിയ മാരകമായ ആക്രമണത്തിന് പ്രതികാരമായി മിഡിൽ ഈസ്റ്റിലെ ഇസ്രായേലിന്റെയും യുഎസിന്റെയും ആസ്ഥാനത്തു ഇറാൻ ആക്രമണം നടത്താൻ സാധ്യത ഉള്ളതിനാൽ അത് പ്രതിരോധിക്കാൻ യുഎസും സഖ്യകക്ഷികളും തയ്യാറെടുക്കുകയാണ്.

 

അതേസമയം ഹമാസിൻ്റെ രാഷ്ട്രീയ നേതാവ് ഇസ്മായിൽ ഹനിയയുടെ മൂന്ന് ആൺമക്കൾ ബുധനാഴ്ച ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു, വെടിനിർത്തലും ബന്ദി ഉടമ്പടിയും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ സങ്കീർണ്ണമാക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരു കൊലപാതകം തന്നെയാണ് ഇത് .

 

ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു, "മധ്യ ഗാസ മുനമ്പിൽ ഭീകരപ്രവർത്തനം നടത്തിയ മൂന്ന് ഹമാസ് സൈനിക പ്രവർത്തകർ" എന്നാണ് നേതാക്കളുടെ മക്കളെ വിശേഷിപ്പിച്ചത്. എന്നാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടോ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റോടോ ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി പറഞ്ഞിട്ടില്ലെന്ന് മറ്റ് രണ്ട് ഇസ്രായേലി ഉദ്യോഗസ്ഥർ പറഞ്ഞു.

 

നിർദിഷ്ട വെടിനിർത്തൽ കരാറിൻ്റെ ആദ്യ ഘട്ടത്തിന് ആവശ്യമായ 40 ഇസ്രായേലി ബന്ദികളെ തിരിച്ചറിയാനും കണ്ടെത്താനും നിലവിൽ തങ്ങൾക്ക് കഴിയുന്നില്ലെന്ന് ഹമാസ് സൂചിപ്പിച്ചതായി ഒരു ഇസ്രായേൽ ഉദ്യോഗസ്ഥനും ചർച്ചകളിൽ പങ്കെടുത്തവരും പറഞ്ഞു . ഇറാൻ അല്ലെങ്കിൽ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾ തൊടുത്തുവിടാൻ സാധ്യതയുള്ള മിസൈൽ അല്ലെങ്കിൽ ഡ്രോൺ ആക്രമണങ്ങളെ പരാജയപ്പെടുത്താൻ ഇസ്രായേൽ സൈന്യം ടെൽ അവീവ് മെട്രോപൊളിറ്റൻ ഏരിയയും ജറുസലേമും ഉൾപ്പെടെ നിരവധി നഗരങ്ങളിൽ GPS സിഗ്നലുകൾ തടസ്സപ്പെടുത്തിയിട്ടുണ്ട് . ജാമിംഗ് ഇസ്രായേലിലുടനീളം ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തിയിട്ടുമുണ്ട് , 

 

ഇസ്ലാമിക വിപ്ലവകാലം മുതല്‍ ഇസ്രായേലിനെയും യുഎസിനെയും ഇറാന്‍ ഒരേ കണ്ണിലൂടെയാണ് കാണുന്നത്. ഇപ്പോഴത്തെ ഇറാന്‍ സര്‍ക്കാര്‍ ഇസ്രായേലിനെ 'ചെറിയ ചെകുത്താന്‍' എന്നും യുഎസിനെ 'വലിയ ചെകുത്താന്‍' എന്നുമാണ് വിശേഷിപ്പിക്കുന്നത്. ഇറാന്റെ ആണവ ശേഷിയാണ് ഇരുരാജ്യങ്ങളെയും ആശങ്കയിലാഴ്ത്തുന്നതത്. ഇസ്രായേലും ഇറാനും തമ്മില്‍ പലപ്പോഴും ആക്രമണങ്ങള്‍ നടക്കാറുണ്ടെങ്കിലും ഇരുരാജ്യങ്ങളും നിഷേധിക്കുകയാണ് പതിവ്. അതിനാല്‍ തന്നെ ഇതിനെ 'നിഴല്‍ യുദ്ധം' എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

 

ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നിഴല്‍ യുദ്ധത്തില്‍ ലെബനാനും പങ്കാളിയാവുന്നുണ്ട്. ലെബനാനിലേക്കുള്ള ഇസ്രായേല്‍ നുഴഞ്ഞുകയറ്റവും ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണങ്ങളും സംഘര്‍ഷങ്ങള്‍ക്ക് കാരണമാവാറുണ്ട്. സിറിയയിലെ ആഭ്യന്തരയുദ്ധവും സംഘര്‍ഷം വര്‍ധിപ്പിച്ചു. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷ സാധ്യത ഉറപ്പായതോടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് പിന്തുണ ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനു പിന്നാലെ സംഘര്‍ഷത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യുഎസിന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (6 minutes ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (18 minutes ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (29 minutes ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (41 minutes ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (41 minutes ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (51 minutes ago)

പ്രതീക്ഷയേകി ഇസ്രോ  (1 hour ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (1 hour ago)

വിവാദ കത്ത് തയാറാക്കിയത് മേയറോ?  (1 hour ago)

ഹൈദരാബാദ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാർത്ഥി രോഹിത് വെമുല ദലിതനായിരുന്നില്ലെന്ന വാദം ആവർത്തിച്ച് പൊലീസ് റിപ്പോർട്ട്  (1 hour ago)

യുവതി പീഡനത്തിന് ഇരയായെന്ന് സംശയം; വയർ മുറുക്കി കെട്ടി ആരുമറിയാതെ ഗർഭം ഒളിപ്പിച്ചു. പോലീസ് കസ്റ്റഡിയിൽ എടുത്ത യുവതിയെ ആശുപത്രിയിലേക്കു മാറ്റി! കുഞ്ഞിനെ വലിച്ചെറിഞ്ഞെന്ന് യുവതിയുടെ കുറ്റസമ്മതം! എറണാകുള  (1 hour ago)

നോര്‍ത്ത് പറവൂര്‍ മത്സ്യമാര്‍ക്കറ്റില്‍ വാഹനത്തില്‍ നിന്ന് ബോക്‌സില്‍ നിറച്ച മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

നെല്ലിയാമ്പതിയില്‍ വന്‍ ചന്ദനവേട്ട.. പിടിച്ചെടുത്തത് 97 കിലോ ചന്ദനം  (2 hours ago)

ഫ്ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞ ആമസോൺ പാര്‍സല്‍ കവറില്‍ ചോരക്കുഞ്ഞ്:- കുഞ്ഞിന്റെ കഴുത്തിൽ തുണിചുറ്റി വരിഞ്ഞുമുറുക്കിയ പാടുകൾ: കുറ്റം സമ്മതിച്ച് അവിവാഹിതയായ യുവതി: ബലാത്സംഗത്തിനിരയായതായി സംശയം...  (2 hours ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി.... ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് 22കാരിയായ ഗര്‍ഭിണി മരിച്ചു...  (3 hours ago)

Malayali Vartha Recommends