സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...
ഇക്കഴിഞ്ഞ എട്ടാം തീയതി ആയിരുന്നു ഇന്ത്യ, ഒഴികെ യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായത്. ഇത്തവണത്തെ ഗ്രഹണത്തെക്കുറിച്ചുള്ള ചില അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ശാസ്ത്രജ്ഞർ പങ്കുവയ്ക്കുന്നത്. ഈ സമയത്ത് ഭൂമിയിൽ വസിക്കുന്ന ജീവികൾ വിചിത്രമായി പെരുമാറാറുണ്ടെന്ന് നേരത്തെ തന്നെ പഠന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇത് ശരിവയ്ക്കുന്ന വിധത്തിലാണ് ഇപ്പോഴുള്ള റിപ്പോർട്ടുകളും. ടെക്‌സസിലെ ഫോര്‍ട്ട് വര്‍ത്ത് കാഴ്ച്ചബംഗ്ലാവില്‍ മൃഗങ്ങള്‍ വേഗത്തില്‍ കൂടുകളിലേക്ക് മടങ്ങുന്നത് കാണാമായിരുന്നുവത്രെ.
അതുപോലെ പക്ഷികളും അവരുടെ സങ്കേതത്തിലേക്ക് വേഗം മടങ്ങി. ദല്ലാസ് കാഴ്ച്ചബംഗ്ലാവില്‍ സീബ്രകളും ജിറാഫുകളും ചിമ്പാന്‍സികളും ഓടുന്നതായി കണ്ടെന്നും പറയുന്നു. ഇവര്‍ക്കെല്ലാം വലിയ ആശങ്കകള്‍ പ്രകടമായിരുന്നു. ഇതേ ഇടത്തില്‍ ഒരു ഒട്ടകപക്ഷി മുട്ടയിടുകയും ചെയ്തു. ഇതെല്ലാം അമ്പരപ്പിക്കുന്ന കാര്യങ്ങളായിരുന്നു. വളരെ വിചിത്രമായിരുന്നു ഇവയുടെ പെരുമാറ്റം. ഗ്രഹണം കഴിഞ്ഞ് സൂര്യന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ കീരികളും പക്ഷികളും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി. ഇവ സൂര്യോദയമാണെന്നാണ് കരുതിയത്.
1851ലെ സമ്പൂർണ സൂര്യഗ്രഹണത്തിന് ശേഷം ഉറുമ്പുകൾ ജീവനില്ലാത്ത മരവിച്ച അവസ്ഥയിലായിട്ടുണ്ടെന്നാണ് ഗവേഷകർ സൂചിപ്പിച്ചിരുന്നു. 1932ൽ മസാൻജൂസെറ്റ്സിൽ പാറ്റകൾ അനിയന്ത്രിതമായി പെരുകി. അതുകൊണ്ടുതന്നെ ഈ പ്രതിഭാസം ആകാശത്തിലെ മാറ്റം മാത്രമല്ല, ഭൂമിയിലെ ജീവനുള്ളയും എങ്ങനെ പെരുമാറുന്നു എന്നത് സംബന്ധിച്ച പഠനം കൂടിയാണ്. പല പഠനങ്ങളിലും ഗ്രഹണസമയത്ത് ജീവികളും സസ്യങ്ങളും വ്യത്യസ്‍തമായ പ്രവണതകൾ കാണിച്ചിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
യു എസിൽ ഉടനീളമുള്ള ഗവേഷകർ 2017ലെ അവസാന ഗ്രഹണ സമയത്ത് സസ്യങ്ങളുടെയും, ജീവികളുടെയും പെരുമാറ്റത്തെക്കുറിച്ച് പഠിച്ചിട്ടുണ്ട്. പക്ഷികൾ കൂടുകളിലേയ്ക്ക് ചേക്കേറുകയും, പൂർണമായും നിശബ്ദത പാലിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. പറക്കുന്ന പ്രാണികളെ റഡാർ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലൂടെ പഠനവിധേയമാക്കിയപ്പോൾ സൂര്യ ഗ്രഹണത്തിനു മുമ്പ്, നിശബ്ദമായതായി കണ്ടെത്തി. 1932ൽ തേനീച്ചകളിലും ചില വിചിത്ര പെരുമാറ്റം ഗവേഷകർ കണ്ടിരുന്നു. 200ഓളം വരുന്ന തേനീച്ചക്കൂട്ടം ഭയപ്പെടുന്നതിന് സമാനമായ അവസ്ഥകൾ കാണിച്ചതായി ചൂണ്ടിക്കാട്ടുന്നു.
ഇരുട്ട് കൂടുന്നതിനനുസരിച്ച് പുറത്തേയ്ക്ക് പോകുന്ന തേനീച്ചകളുടെ എണ്ണത്തിൽ കുറവ് കാണിച്ചിരുന്നു. എന്നാൽ ഈ സമയം തന്നെ വലിയൊരു കൂട്ടം തേനീച്ചകൾ തിരിച്ച് എത്തിയതായും സംഘങ്ങൾ പറയുന്നു. ചില റിപോർട്ടുകൾ പ്രകാരം തേനീച്ചകൾ പൂക്കളിൽ നിന്ന് തേൻ ശേഖരിക്കുന്നത് പോലും നിർത്തിയിരുന്നു. ഇത്തവണത്തെ ഗ്രഹണ സമയത്ത് സൂര്യന്റെ വലയത്തിന് ചുറ്റം ചുവന്ന നിറത്തിലുള്ള കുത്തുകള്‍ കണ്ടിരുന്നു. ഇവ പിന്നീട് പ്ലാസ്മകളാണെന്ന് കണ്ടെത്തിയിരുന്നു. ഭൂമിയുടെ പ്രതിഫലത്തിന് മുകളിലേക്ക് വരുമ്പോള്‍ സൂര്യനില്‍ നിന്ന് പുറന്തള്ളപ്പെടുന്നതാണ് പ്ലാസ്മകള്‍. ഇവ സൗരവിസ്‌ഫോടനമാണെന്ന് പല ആളുകളും കരുതിയിരുന്നു.
സൂര്യനില്‍ നിന്ന് വിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടാവുന്നതാണ് പ്ലാസ്മകള്‍. എന്നാല്‍ കൊറോണല്‍ മാസ് ഇജക്ഷന്‍ പോലെ ഇവ സൂര്യനെ വിട്ടുപോകില്ല. ഒരാഴ്ച്ചയോളം സൂര്യന്റെ പ്രതലത്തില്‍ തന്നെയുണ്ടാവും. സൂര്യവിസ്‌ഫോടനം സമ്പൂര്‍ണ സൂര്യഗ്രഹണ സമയത്ത് ഉണ്ടാവാന്‍ സാധ്യതയില്ലെന്നും ശാസ്ത്രജ്ഞര്‍ പിന്നീട് വിശദീകരിച്ചിരുന്നു. സൂര്യഗ്രഹണ സമയത്ത് പുതിയ വാല്‍നക്ഷത്രവും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. സണ്‍ഗ്രേസര്‍ കോമറ്റ് എന്നാണ് ഇവ അറിയപ്പെടുന്നത്. സൂര്യഗ്രഹണം തുടങ്ങും മുമ്പ് ഒരു വാനനിരീക്ഷകനാണ് ഇക്കാര്യം ആദ്യം കണ്ടെത്തിയത്. ഗ്രഹണസമയത്ത് ഇവയുടെ ചിത്രങ്ങളെടുക്കാന്‍ സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു.
മങ്ങിയ ചിത്രങ്ങളാണ് പലര്‍ക്കും ലഭിച്ചത്. ഇവ സൂര്യന് സമീപത്തേക്ക് നീങ്ങുന്നതായിരുന്നു കണ്ടത്. എന്നാല്‍ ഇവ നഗ്ന നേത്രങ്ങള്‍ വഴി കാണാനാവില്ല. എന്നാല്‍ ഗ്രഹണം കഴിഞ്ഞാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഈ വാല്‍നക്ഷത്രം തകര്‍ന്നുപോയി. ഇവ സൂര്യന്റെ വളരെ അടുത്തെത്തിയതാണ് തകരാന്‍ കാരണമായത്.
https://www.facebook.com/Malayalivartha