ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക്; യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക് .യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.ജൂലൈ 24നാകും നെതന്യാഹു സംയുക്ത യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് . യോഗത്തിൽ സംസാരിക്കാൻ യുഎസ് കോൺഗ്രസ് നേതാക്കൾ കഴിഞ്ഞയാഴ്ച നെതന്യാഹുവിനെ ഔദ്യോഗികമായി ക്ഷണിച്ചു .
യുഎസ് കോൺഗ്രസിന് മുൻപാകെ ഇസ്രായേലിനെ പ്രതിനിധീകരിച്ച് സംസാരിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെയും, നീതിയുടെ ഭാഗത്ത് ഇപ്പോൾ നടക്കുന്ന പോരാട്ടത്തെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും നെതന്യാഹു പറയുന്നു. അമേരിക്കൻ ജനതയുടേയും ലോകത്തിന്റേയും മുന്നിൽ സത്യം അവതരിപ്പിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി
അതേസമയം ലെബനനുമായി അതിർത്തിയിൽ ആക്രമണം ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ ഇസ്രായേൽ. സംഘർഷം കൂടുതൽ വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ തങ്ങൾക്കെതിരെ നീങ്ങിയാൽ ഒരു വലിയ യുദ്ധത്തിന് തയ്യാറാണെന്നും ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള പറഞ്ഞു. ഗാസ യുദ്ധത്തിനിടയിൽ, ഹമാസിന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം കഴിഞ്ഞ എട്ട് മാസമായി ഹിസ്ബുള്ളയും ഇസ്രായേൽ സേനയും വെടിവയ്പ്പ് നടത്തുകയാണ്. അതിർത്തി കടന്നുള്ള ആക്രമണങ്ങൾ വർദ്ദിക്കുന്നതായും റിപ്പോർട്ടുകൾ പുറത്ത് വരികയാണ്.
https://www.facebook.com/Malayalivartha
























