Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

അടുത്ത ഹമാസ് തലവനെയും കൊന്നുതള്ളി IDF ; ഹമാസ് സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ് മേധാവിയും ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനുമായ മുഹമ്മദ് ഡെയ്‌ഫിനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സ്ഥിരീകരിച്ചു

01 AUGUST 2024 07:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി

വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!

ഹമാസ് സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ് മേധാവിയും ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനുമായ മുഹമ്മദ് ഡെയ്‌ഫിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ. ജൂലൈ 13ന് നടത്തിയ മിസൈൽ ആക്രമണത്തിൽ ഡെയ്‌ഫിനെ വധിച്ചതെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ആരോപണത്തോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. തെഹ്‌റാനില്‍ ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ്യയയെ കൊലപ്പെടുത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് സൈന്യത്തിന്റെ സ്ഥിരീകരണം.

2024 ജൂലൈ 13ന് ഖാന്‍ യൂനിസ് പ്രദേശത്ത് ഇസ്രായേല്‍ അധിനിവേശ സൈന്യം ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ ദൈഫ് കൊല്ലപ്പെട്ടതായി നേരത്തേയും ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഹമാസ് സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. നേരത്തേ, യഹ് യാ സിന്‍വാറിനെ കൊലപ്പെടുത്തിയതായി മൂന്നുതവണ ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടിരുന്നു.

തെക്കൻ ഗാസയിലെ അൽ-മവാസിയിൽ കുടിയിറക്കപ്പെട്ട ആളുകളെ പാർപ്പിച്ച ടെൻ്റുകൾക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് ഡെയ്‌ഫ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ നൽകുന്ന സൂചന. ഇക്കാര്യം അന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ ഉറപ്പിക്കുകയാണെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.

ഗാസയിലെ ഹമാസിന്റെ സൈനിക- ഭരണാധികാരങ്ങൾ തകർക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് മുഹമ്മദ് ഡെയ്‌ഫിന്റെ കൊലപാതകമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രതികരിച്ചു.

കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെയും അംഗരക്ഷകൻ്റെയും സംസ്കാരം ടെഹ്‌റാനിൽ നടന്നു, ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ഹനിയേയും ഹിസ്ബുള്ള കമാൻഡർ ഫുആദ് ഷുക്കറും കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രാദേശിക സംഘർഷങ്ങൾക്കിടയിലാണ് യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേർന്നത്.

ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് ശേഷം ഹമാസിലെ ദീർഘകാല നേതാവായ ഖാലിദ് മെഷാലിനെയാണ് ഹമാസ് നേതൃത്വം ഏറ്റെടുക്കാൻ പരിഗണിക്കുന്നത് . 1997-ലെ ഇസ്രായേൽ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട മെഷാലിന് പലസ്തീനിയൻ തീവ്രവാദി ഗ്രൂപ്പിൽ ഒരു പ്രമുഖ ചരിത്രമുണ്ട്. 68 കാരനായ മെഷാൽ, അന്താരാഷ്ട്ര തലത്തിൽ ഗ്രൂപ്പിനെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് .

1997-ൽ ജോർദാനിയൻ തലസ്ഥാനമായ അമ്മാനിലെ തൻ്റെ ഓഫീസിന് പുറത്തുള്ള ഒരു തെരുവിൽ വെച്ച് ഇസ്രായേൽ ഏജൻ്റുമാർ വിഷം കുത്തിവെച്ച് കൊലപെടുത്താൻ ശ്രമിച്ച വ്യക്തിയാണ്പുതിയ ഹമാസ് നേതാവാകാൻ സാധ്യതയുള്ള ഖാലിദ് മെഷാൽ

ഫലസ്തീൻ തീവ്രവാദ ഗ്രൂപ്പിലെ ഒരു പ്രധാന വ്യക്തിക്ക് നേരെയുണ്ടായ ഈ ആക്രമണം, ജോർദാനിലെ അന്നത്തെ രാജാവ് ഹുസൈനെ രോഷാകുലനാക്കി, കൊലയാളികളെ തൂക്കിക്കൊല്ലാനും മറുമരുന്ന് കൈമാറിയില്ലെങ്കിൽ ഇസ്രായേലുമായുള്ള ജോർദാൻ സമാധാന ഉടമ്പടി റദ്ദാക്കാനും ജോർദാൻ രാജാവ് തീരുമാനിച്ചപ്പോൾ ഇസ്രായേലിനു കീഴടങ്ങേണ്ടിവന്നു . കൂടാതെ ഹമാസ് നേതാവ് ഷെയ്ഖ് അഹമ്മദ് യാസിനെ മോചിപ്പിക്കാനും ഇസ്രായേലിനു സമ്മതിക്കേണ്ടി വന്നു , പിന്നീട് ഏഴ് വർഷത്തിന് ശേഷം ഗാസയിൽ വെച്ച് അഹമ്മദ് യാസിനെ ഇസ്രായേൽ വധിച്ചു .

ഇസ്രയേലുമായുള്ള സംഘർഷത്തിനിടയിൽ ഹമാസിന് ആഭ്യന്തരവും ബാഹ്യവുമായ കാര്യമായ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ നേതൃത്വത്തിലേക്കുള്ള തിരിച്ചുവരവ്. ഇസ്രയേലിനെതിരെ കടുത്ത നിലപാട് നിലനിർത്തിക്കൊണ്ടുതന്നെ 1967ലെ അതിർത്തികളെ അടിസ്ഥാനമാക്കി ഒരു താൽക്കാലിക പരിഹാരമെന്ന നിലയിൽ ഫലസ്തീൻ രാഷ്ട്രത്തിനായി വാദിച്ചത് മെഷാലിൻ്റെ നേതൃത്വ ചരിത്രത്തിൽ ഉൾപ്പെടുന്നു.

ഇതിനിടെ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറയുടെ മാധ്യമപ്രവർത്തകൻ ഇസ്മായിൽ അൽ-ഗൗലും ക്യാമറ ഓപ്പറേറ്റർ റാമി അൽ-റിഫിയും കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആണ് രണ്ടു പേരും കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഹമാസിന്റെ രാഷ്ട്രീയ വിഭാഗം തലവൻ ഇസ്മായിൽ ഹനിയയുടെ ജന്മ നഗരത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് അൽജസീറയുടെ പലസ്തീൻ റിപ്പോർട്ടരായ രണ്ടുപേരും കൊല്ലപ്പെട്ടത്.

 

മാധ്യമപ്രവർത്തകർ സഞ്ചരിച്ച കാറിന് നേരെയാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. അൽജസീറ ലേഖകനായ ഇസ്മായിൽ അൽ-ഗൗൾ, ക്യാമറാമാൻ റാമി അൽ-റിഫി എന്നിവർക്കൊപ്പം ഒരു കുട്ടിയും കൊല്ലപ്പെട്ടിട്ടുണ്ട്. അപകടത്തിപ്പെട്ടവരെ കണ്ടെത്തി ഗാസയിലുടനീളമുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസ് സേവനവുമായി ബന്ധപ്പെട്ടവരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പലസ്തീൻ അധികൃതർ അറിയിച്ചു.

ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിൽ പുലർച്ചെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ ജന്മസ്ഥലമായ അൽ-ഷാതി അഭയാർഥി ക്യാംപിൽ റിപ്പോർട്ട് ചെയ്യാനാണ് ഇരുവരും വടക്കൻ ഗാസയിൽ എത്തിയത്. ഇരുവരുടെയും മൃതദേഹം എത്തിക്കുമ്പോൾ അൽ ജസീറയുടെ ഗാസ റിപ്പോർട്ടർ അനസ് അൽ ഷെരീഫ് ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു.

 

ഗാസയ്‌ക്കെതിരായ ഇസ്രായേലിൻ്റെ യുദ്ധത്തിൽ 39,480 പേർ കൊല്ലപ്പെടുകയും 91,128 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒക്‌ടോബർ ഏഴിന് ഹമാസിൻ്റെ നേതൃത്വത്തിലുള്ള ആക്രമണത്തിൽ ഇസ്രായേലിൽ 1,139 പേർ കൊല്ലപ്പെടുകയും 200-ലധികം പേർ ബന്ദികളാകുകയും ചെയ്തു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (4 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (5 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (5 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (6 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (6 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (8 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (8 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (8 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (8 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (9 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (9 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (9 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (9 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (9 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (9 hours ago)

Malayali Vartha Recommends