Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്


തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിൽ 9 മലയാളികൾക്ക് ജീവൻ നഷ്ടമായ വാഹനാപകടത്തിൽ വേദന പങ്കുവച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ളവർ രം​ഗത്ത്...


കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടം.... മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി... പൊതുദര്‍ശനത്തിനുശേഷം സംസ്കാരചടങ്ങുകൾ നടക്കും

ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിനുള്ള പദ്ധതി മാസങ്ങൾക്ക് മുൻപ് ഇസ്രയേൽ നടത്തി; ‘ഒരു നേതാവു പോയാൽ, മറ്റൊരാൾ ഉയർന്നുവരും’ എന്ന് കൊല്ലപ്പെടും മുമ്പ് ഖമേനിയോട് ഹനിയ...

03 AUGUST 2024 03:29 PM IST
മലയാളി വാര്‍ത്ത

ഹമാസ് രാഷ്ട്രീയ വിഭാഗം നേതാവ് ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിനുള്ള പദ്ധതി മാസങ്ങൾക്ക് മുൻപ് ഇസ്രയേൽ നടത്തിയതെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. രണ്ടുമാസം മുൻപ് തന്നെ, ഹനിയയുടെ കൊലപാതകത്തിന് കാരണമായതെന്ന് കരുതപ്പെടുന്ന ബോംബ് ഇസ്രയേൽ സ്ഥാപിച്ചിരുന്നു. ഖത്തറിൽ താമസിച്ചിരുന്ന ഇസ്മായിൽ ഹനിയയെ, പുറം രാജ്യങ്ങളിൽ എവിടെയെങ്കിലും വച്ച് കൊലപ്പെടുത്താനായിരുന്നു ഇസ്രയേൽ പദ്ധതിയിട്ടിരുന്നത്. അങ്ങനെയാണ് ഹനിയ പലവിധ ചർച്ചകൾക്കായി നിരവധി തവണ വന്നുപോയിരുന്ന ഇറാനെ തന്നെ കൃത്യം നടത്താൻ ഇസ്രയേൽ തിരഞ്ഞെടുത്തത്. സുരക്ഷാസംവിധാനങ്ങളിലെ പാളിച്ചയും രഹസ്യാന്വേഷണ ഏജൻസികളുടെ കഴിവുകേടും വെളിപ്പെട്ടു.

പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയോടും ഇറാനിലെ രാഷ്ട്രീയ നേതൃത്വത്തോടും വിയോജിപ്പുള്ളവരെ മൊസാദ് ഉപയോഗപ്പെടുത്തിയെന്നാണു നിഗമനം. കൊല്ലപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുൻപ് ഹനിയ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ‘ഒരു നേതാവു പോയാൽ, മറ്റൊരാൾ ഉയർന്നുവരും’– ഖമേനിയോട് ഹനിയ പറഞ്ഞു. ഖുർആൻ വചനങ്ങൾ ഉദ്ധരിച്ചുള്ള സംഭാഷണം ടിവി ചാനലുകൾ സംപ്രേഷണം ചെയ്തിരുന്നു.

ഇറാനിയൻ റവലൂഷനറി ഗാർഡ്സിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള മേഖലയിലെ ഗെസ്റ്റ്ഹൗസിൽ നടന്ന സ്ഫോടനം ഇറാനു കനത്ത തിരിച്ചടിയായി. രഹസ്യയോഗങ്ങൾ നടക്കുന്ന, വിഐപി അതിഥികൾ പതിവായി തങ്ങുന്ന സ്ഥലമാണിത്. ഇസ്മായിൽ ഹനിയ ഇറാനിലെത്തുമ്പോൾ സ്ഥിരമായി താമസിക്കുന്ന മുറി മനസിലാക്കുന്നു. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സിന്റെ കീഴിലുള്ള ടെഹ്റാനിലെ നെഷാത്ത് എന്നറിയപ്പെടുന്ന കോമ്പൗണ്ടിലെ ഗസ്റ്റ് ഹൗസിൽ ഹനിയ താമസിക്കുന്ന മുറി അങ്ങനെയാണ് കൊലപാതകത്തിനായി തിരഞ്ഞെടുക്കുന്നത്. അവിടെ രണ്ടുമാസം മുൻപാണ് രഹസ്യമായി ബോംബ് സ്ഥാപിക്കുന്നത്. വളരെയധികം സുരക്ഷാക്രമീകരണങ്ങളുള്ള ഈ മേഖലയിൽ കടന്നുകയറി ബോംബ് സ്ഥാപിച്ചത് എങ്ങനെയെന്നത് വ്യക്തമല്ല.

 

 

ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ സത്യപ്രതിജ്ഞച്ചടങ്ങിന് ചൊവ്വാഴ്ച ഇറാനിലെത്തിയ ഹനിയ മുറിയിലുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ്, ഓട്ടോമാറ്റിക് ഡിറ്റനേറ്റർ ഉപയോഗിച്ച് ബോംബ് സ്ഫോടനം നടത്തിയത്. സ്ഫോടനത്തിൽ കെട്ടിടം കുലുങ്ങുകയും ചില ജനാലകൾ തകരുകയും ഒരു പുറംഭിത്തി ഭാഗികമായി പൊളിയുകയും ചെയ്തിരുന്നു. ഹനിയയ്‌ക്കൊപ്പം ആ സമയം മുറിയിലുണ്ടായിരുന്ന അംഗരക്ഷകനും കൊല്ലപ്പെട്ടു.

കൊലപാതകം നടന്ന ആദ്യമണിക്കൂറുകളിൽ, മിസൈൽ ആക്രമണമാണ് നടന്നതെന്നായിരുന്നു അഭ്യൂഹങ്ങൾ. ഡ്രോണോ വിമാനമോ ഉപയോഗിച്ചാണ് കൊലപാതകമെന്നും സംശയമുണ്ടായിരുന്നു. എന്നാൽ ഇറാന്റെ വ്യോമപ്രതിരോധം എങ്ങനെ മറികടന്നുവെന്ന ചോദ്യവും അതിനോടൊപ്പം ഉയർന്നിരുന്നു. കൂടാതെ മിസൈൽ ആക്രമണമാണെങ്കിൽ ഉണ്ടാകേണ്ട അത്ര നാശനഷ്ടങ്ങൾ ഹനിയ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിൽ ഉണ്ടായിട്ടുമില്ല.

 

 

ബുധനാഴ്ച പുലർച്ചെ രണ്ടോടെയുണ്ടായ സ്‌ഫോടനത്തിൽ ജനാലകൾ തകരുകയും കോമ്പൗണ്ടിൻ്റെ മതിലിൻ്റെ ഒരു ഭാഗം തകരുകയും മാത്രമാണുണ്ടായതെന്നാണ് അവിടെനിന്നുള്ള ഫോട്ടോകളിൽനിന്ന് വ്യക്തമാവുന്നത്. ഇവ മിസൈൽ ആക്രമണമെന്ന സംശയത്തെ തള്ളിക്കളയുന്നുവെന്നും റിപ്പോർട്ട് പറയുന്നു. സ്‌ഫോടനമുണ്ടായത് മുറിയിൽ സ്ഥാപിച്ചിരുന്ന ബോംബുകളിൽനിന്നാണെന്ന് പ്രാഥമിക വിവരം വ്യക്തമാക്കുന്നതായി രണ്ട് ഇറാനി ഉദ്യോഗസ്ഥർ പറഞ്ഞു.

 

 

സിയാദ് അൽ നഖല ഹനിയയുടെ തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിനു പരുക്കേറ്റിട്ടില്ല. ഹനിയയെ മാത്രം ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് നടന്നതെന്ന് അടിവരയിടുന്നതാണ് ഇക്കാര്യം. ഹനിയയുടെ കൊലപാതകം ഇറാൻ രഹസ്യാന്വേഷണ വിഭാഗത്തിനും സുരക്ഷാ ക്രമീകരണങ്ങൾക്കും മേൽ വലിയ കരിനിഴലാണ് വീഴ്ത്തിയിരിക്കുന്നത്. ഹനിയയുടെ സംസ്കാരച്ചടങ്ങുകൾ ദോഹയിൽ നടന്നു. ഹനിയയുടെ പിൻഗാമിയാകുമെന്നു കരുതപ്പെടുന്ന ഖലീൽ അൽ ഹയ്യയും മുൻ ഹമാസ് തലവൻ ഖാലിദ് മഷാലും ചടങ്ങിൽ പങ്കെടുത്തു. ഹനിയയെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പ്രകടനങ്ങൾ നടത്താൻ ഹമാസ് ഗാസയിലെ ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുഭ്മാൻ ഗിൽ നയിച്ച ഗുജറാത്ത് ടൈറ്റൻസ്, 5 വിക്കറ്റിന് കൊൽക്കത്തയെ തോൽപ്പിച്ചു  (10 minutes ago)

പാൽവില ലിറ്ററിന് നാലു രൂപ വർദ്ധിപ്പിക്കണമെന്ന് ശുപാർശയ്ക്ക് അം​ഗീകാരം തേടി മിൽമ ചെയർമാൻ മന്ത്രിയെ കാണും  (22 minutes ago)

ടി20 ലോകകപ്പിനു മുന്നോടിയായുള്ള ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ പോരാട്ടം... ഇന്ത്യൻ വനിതകൾക്ക് പരാജയം  (29 minutes ago)

വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...  (35 minutes ago)

സാഹസിക മലകയറ്റത്തിന് നിബന്ധനകളും വ്യവസ്ഥകളും പ്രഖ്യാപിച്ച് കർണാടക വനംവകുപ്പ്...  (53 minutes ago)

ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു  (1 hour ago)

  കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക്​ ​ തു​ട​ക്കം....  (1 hour ago)

ജന്മനാ കാഴ്ചപരിമിതിയുള്ള മജീദ് മാസ്റ്റർക്ക് യാത്രകളില്ലെല്ലാം സഹായിയായി ഒപ്പമുണ്ടാവും ഭാര്യ റുഖിയ... ഇരുവരുടെയും ഈ യാത്ര അന്ത്യയാത്രയാകുമെന്ന് ആരും കരുതിയില്ല  (2 hours ago)

ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് , തുടർച്ചയായി വെയിലേറ്റാൽ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാൻ സാധ്യത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ  (2 hours ago)

പയ്യോളി സ്വദേശിയായ ലോറി ഡ്രൈവറെ എറണാകുളത്ത് മരിച്ച നിലയില്‍ കണ്ടെത്തി‌  (2 hours ago)

സർക്കാർ ജോലിക്കും ആനുകൂല്യങ്ങൾക്കും അനുകൂല സമയം! കർക്കിടകം രാശിക്കാർക്ക് നേട്ടം!  (3 hours ago)

  തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിൽ 9 മലയാളികൾക്ക് ജീവൻ നഷ്ടമായ വാഹനാപകടത്തിൽ വേദന പങ്കുവച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ളവർ രം​ഗത്ത്...  (3 hours ago)

മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി... പൊതുദര്‍ശനത്തിനുശേഷം സംസ്കാരചടങ്ങുകൾ നടക്കും  (3 hours ago)

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (8 hours ago)

Malayali Vartha Recommends