Widgets Magazine
07
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി.സി.ജോര്‍ജ്


ആദ്യഘട്ടം തദ്ദേശ തിരഞ്ഞെടുപ്പ്... ഏഴ് ജില്ലകളിൽ ഇന്ന് കലാശക്കൊട്ട്, പരസ്യപ്രചാരണം വൈകിട്ട് അവസാനിക്കും, 11നാണ് വോട്ടെടുപ്പ്, വോട്ടെ ണ്ണൽ 13ന്


സിനിമാ സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു... സംസ്‍കാരം രാവിലെ 11-ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ


ഉഭയകക്ഷി വ്യാപാര കരാർ‍.... അന്തിമഘട്ട ചർച്ചകൾക്കായി യു.എസ് പ്രതിനിധിസംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും


കൊല്ലത്ത് വൻ തീപിടുത്തം.... കുരീപ്പുഴയിൽ ബോട്ടുകളിൽ തീപിടുത്തം.... ​ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു.... പത്തിലധികം ബോട്ടുകൾ കത്തി നശിച്ചു.. ഭക്ഷണം പാകം ചെയ്യുമ്പോൾ തീ പടർന്നുവെന്ന് സംശയം, കായലിൽ നിന്ന് മോട്ടോർ വച്ച് തീയണയ്ക്കാൻ ശ്രമം‌, തീ പിടിച്ചത് കായലിൽ നങ്കുരമിട്ടിരുന്ന ബോട്ടുകൾക്ക് ... കരയ്ക്കടുത്തുള്ള ബോട്ടുകളിലെ തീയണച്ചു....

ടെഹ്‌റാനില്‍ ചുവന്ന കൊടി ഉയര്‍ത്തി ഇറാന്റെ യുദ്ധപ്രഖ്യാപനം ! യുദ്ധ ടാങ്കുകളും പോര്‍വിമാനങ്ങളും തയ്യാറാക്കി സജ്ജരായി ഇസ്രയേലും ; പുറത്ത് നിന്ന് യുദ്ധം കൊഴുപ്പിക്കാനാണ് ചൈന-റഷ്യ നീക്കം ? ഹിസ്ബുള്ള-ഹൂതി സംഘ തലവന്മാര്‍ ടെഹ്‌റാനിലെത്തി...എന്തും സംഭവിക്കാം ഭീതിയുടെ നിമിഷങ്ങളെന്ന് ലോകരാജ്യങ്ങള്‍

04 AUGUST 2024 11:10 AM IST
മലയാളി വാര്‍ത്ത

ചുവന്ന കൊടി ഉയര്‍ത്തി ഇറാന്റെ യുദ്ധപ്രഖ്യാപനം. ടാങ്കുകളും പോര്‍വിമാനങ്ങളും തയ്യാറാക്കി ജൂതപ്പട. പടക്കപ്പലുകള്‍ അയച്ച് ഉരുക്കുകോട്ട തീര്‍ക്കുന്ന അമേരിക്ക കൂടുതല്‍ സേന വിന്യാസം നടത്തുന്നു. സിഐഎ തലവന്‍ ഇസ്രയേലില്‍. ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ സേന വിന്യാസം നടത്തി അമേരിക്കയും സര്‍വ്വസന്നാഹമൊരുക്കുന്നതോടെ ഭീതിയുടെ മണിക്കൂറുകളെന്ന് ലോകരാജ്യങ്ങള്‍. ഒളിഞ്ഞും മറഞ്ഞും ഇറാന് ആയുധങ്ങളെത്തിക്കാന്‍ റഷ്യയും ചൈനയും. പുറത്ത് നിന്ന് യുദ്ധം കൊഴുപ്പിക്കാനാണ് ചൈന-റഷ്യ നീക്കം. അവര്‍ക്കും വേണ്ടത് ഒരു ഘോരയുദ്ധമാണ്.

ഇറാനും ഇറാനുമായി യോജിച്ച് നില്‍ക്കുന്ന പ്രാദേശിക സായുധ ഗ്രൂപ്പുകളും ഇസ്രായേലിനെതിരെ യുദ്ധമെന്ന് ഉറപ്പിക്കുന്നു. കയറി അടിക്കണമെന്നാണ് ഹിസ്ബുള്ള ആവശ്യപ്പെട്ടിരിക്കുന്നത്. അത് ചെയ്തില്ലെങ്കില്‍, ഇസ്രായേല്‍ നിര്‍ത്താന്‍ പോകുന്നില്ല, ഇനി ഇറാനിയന്‍ ഉദ്യോഗസ്ഥരെ രാജ്യത്ത് കയറി ഇസ്രായേല്‍ പരസ്യമായി കൊന്ന് തള്ളും. ആ ഗതി ഉണ്ടാക്കി വെക്കരുത് ജൂതരെ തീര്‍ത്തുകെട്ടണമെന്ന് കട്ടായം പറഞ്ഞ് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ള. ഏതുനിമിഷവും ഇറാനും ഹിസ്ബുല്ലയും തിരിച്ചടിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആയുധങ്ങള്‍ കൊണ്ടുപോകുന്ന റഷ്യയുടെ ജെലിക്‌സ് എയര്‍ലൈന്‍സിന്റെ വിമാനം കഴിഞ്ഞദിവസം തെഹ്‌റാനില്‍ എത്തിയിട്ടുണ്ട്. ഇറാന് ആവശ്യമായ ആയുധങ്ങളുമായാണ് വിമാനം എത്തിയിട്ടുള്ളതെന്ന് യുദ്ധകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാനുമായും ഹമാസുമായും വളരെ അടുത്ത ബന്ധമാണ് റഷ്യക്കുള്ളത്. ഹനിയ്യയുടെ കൊലപാതകത്തെ റഷ്യ കടുത്ത ഭാഷയില്‍ അപലപിച്ചിരുന്നു. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത രാഷ്ട്രീയ കൊലപാതകമാണെന്ന് റഷ്യന്‍ വിദേശകാര്യ സഹമന്ത്രി മിഖായേല്‍ ബോഗ്ദനോവ് വിശേഷിപ്പിച്ചത്. കൊലപാതകം കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇറാനെ കുത്തിയിളക്കി യുദ്ധക്കളത്തില്‍ എത്തിക്കേണ്ടത് ഇപ്പോള്‍ ഹിസ്ബുള്ള,ഹൂതി സഖ്യങ്ങളുടെ ആവശ്യമാണ്. കാരണം ഭീകര സംഘങ്ങളുടെ തലവന്മാരുടെ തലകള്‍ എണ്ണിയാണ് മൊസാദ് തീര്‍ത്തുകെട്ടുന്നത്. മൊസാദ് വാതിലില്‍ മുട്ടുമെന്ന ഭയത്തിലാണ് ഭീകര നേതാക്കള്‍. ഇറാന്‍ യുദ്ധം തുടങ്ങിവെച്ചാല്‍ ഇസ്രയേലിന്റെ ശ്രദ്ധ അവിടെ പതിയും. ഇതോടെ മൊസാദിന്റെ കണ്ണുവെട്ടിച്ച് മറ്റ് സുരക്ഷിത താവളം തേടാമെന്ന ആശ്വാസം. ഇതിപ്പോള്‍ ഇരിക്കുന്നിടത്ത് നിന്ന് പുറത്തിറങ്ങാന്‍ പേടി. തലപുറത്തിട്ടാല്‍ ചിതറിക്കാന്‍ മൊസാദ്. ആദ്യം അവരുടെ വീട്ടിലേക്ക് ഒരു കത്താണ് എത്തുക. അതില്‍ വിശദമായി പറയും. നിങ്ങളുടെ മകന്‍ അല്ലെങ്കില്‍ ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ ഞങ്ങളുടെ രാജ്യത്തിനെതിരെ ഇന്നയിന്ന പാതകങ്ങള്‍ ചെയ്തിരിക്കുന്നുവെന്നും, അതിനാല്‍ അയാളെ ഞങ്ങള്‍ മരണശിക്ഷക്ക് വിധേയനാക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും. 1972ലെ മ്യൂണിച്ച് ഒളിമ്പിക്‌സ് ഭീകരാക്രമണത്തില്‍ തങ്ങളുടെ അത്‌ലറ്റുകളെ കൊന്ന കേസില്‍ പ്രതികളായ പി എല്‍ ഒക്കാരുടെ വീടുകിലേക്ക് ഒക്കെ വന്നു ഇതുപോലെ ഒരു മരണ വാറന്റ്. രഹസ്യമായി കൊല്ലുന്ന സംഘടനല്ല ഇസ്രായേല്‍ ചാരസംഘടനയായ മൊസാദ്. ചെയ്യാന്‍ പോവുന്നത് പരസ്യമായി പറയും.

ഇങ്ങനെ മൊസാദിന്റെ മരണവാറന്റ് കിട്ടിയ, മ്യൂണിച്ച് ഭീകാരക്രമണക്കേസിലെ ഫലസ്തീന്‍ ഭീകരര്‍ ഒന്നൊന്നായി കൊല്ലപ്പെട്ടു. നമ്മുടെ മണിയാശാന്റെ ഭാഷയില്‍ പറഞ്ഞാല്‍, വണ്‍ ട്രൂ ത്രീയെന്ന് നമ്പറിട്ട് കൊന്നു. അതിനിടെ ആളെമാറിപ്പോയി ഒരു കൊലപാതകവും നടന്നു. പല കൊലകളും പൂ പറിക്കുന്ന ലാഘവത്തോടെയാണ്. വിഷ സൂചിയായി, വിഷ പുഷ്പമായി, മിസൈലായി, പെന്‍ ബോംബായി അങ്ങനെ പല രീതിയിലുള്ള കൊലകള്‍. 72 സെപ്റ്റമ്പര്‍ 5ാം തീയതി, ജര്‍മ്മനിയിലെ മ്യൂണിച്ച് നഗരത്തില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ബ്ലാക്ക് സെപ്തംബര്‍ എന്ന പലസ്തീന്‍ ഗറില്ലാസംഘടന നടത്തിയ ആക്രമണത്തില്‍, 11 ഇസ്രായേലി കായികതാരങ്ങളാണ് കൊല്ലപ്പെട്ടത്. രാഷ്ട്രം ഒന്നടങ്കം വിതുമ്പിയ നിമിഷം. പക്ഷേ, തങ്ങളുടെ ജനതയുടെ കണ്ണീരുണങ്ങുന്നതിന് മുമ്പുതന്നെ ഈ കൊടും ക്രൂരതക്ക് പ്രതികാരം ചെയ്യാനായിരുന്നു, ഇസ്രായേലി പ്രധാനമന്ത്രി ആയിരുന്ന ഗോള്‍ഡോ മെയറിന്റെ തീരുമാനം. അങ്ങനെയാണ് മ്യൂണിച്ച് ആക്രമണത്തിലെ മുഴുവന്‍ ഭീകരനെയും, മൊസാദ് വേട്ടയാടിക്കൊന്നത്. ബ്ലാക്ക് സെപ്റ്റമ്പര്‍ എന്ന സംഘടനയെ എന്തുവിലകൊടുത്തും നശിപ്പിക്കുമെന്ന, പ്രധാനമന്ത്രി ഗോള്‍ഡോ മെയറിന്റെ പ്രതിജ്ഞ ശരിയായി.

അതുപോലെ ഒരു പ്രതിജ്ഞയാണ്, ഇസ്രയേലിന്റെ നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും എടുത്തത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഇസ്രായേലിലേക്ക് ഇരച്ചകയറി, വെടിവെച്ചും, കുത്തിയും, ബലാത്സഗംചെയ്തും, ആയിരത്തോളം പേരെ കൊല്ലുകയും, നിരവധിപേവെ ബന്ദികളാക്കുകയും ചെയ്ത ഹമാസിനെ, മുച്ചൂടും മുടിക്കുമെന്നായിരുന്നു ആ പ്രതിജ്ഞ. ഇസ്രായേല്‍ ഒരു കാര്യം തീരുമാനിച്ചാല്‍, ഏത് പാതാളത്തില്‍പോയി ഇരുന്നാലും മൊസാദ് അവരെ പൊക്കിയിരിക്കും. ഹമാസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന്, നെതന്യാഹു പറഞ്ഞപ്പോള്‍, പൊട്ടിച്ചിരിച്ചവര്‍ ഇപ്പോള്‍ പൊട്ടിക്കരയുകയാണ്. ഹമാസ് നേതൃത്വത്തിലെ ഒരാള്‍ ഒഴിച്ചുള്ള പ്രമുഖരെയെല്ലാം മൊസാദ് കൊന്ന് തള്ളിക്കഴിഞ്ഞു!

നേരിട്ടുള്ള യുദ്ധത്തില്‍ പതിനായിരത്തിലേറെ ഹമാസ് ഭീകരറാണ് ഇസ്രായേല്‍ സൈന്യത്തിന്റെ കൈയാല്‍ കൊല്ലപ്പെട്ടത്. ലെബനനിലെ ഹിസ്ബുള്ളയുടെ നുറോളം കമാന്‍ഡര്‍മാരും, 1967ല്‍ 9 അറബ് രാജ്യങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കാന്‍ വന്നിട്ടും വെറും ആറു ദിവസംകൊണ്ട് അവരെ നിലംപരിശാക്കി വിജയിച്ച ഇസ്രായേല്‍ സൈന്യത്തിനാല്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ഒരു കാര്യം ഉറപ്പാണ്. ഇസ്രയേലിന് നേരെ െപാക്കാന്‍ ഇനി അടുത്തകാലത്തൊന്നും ഹമാസിന് കൈ പൊങ്ങില്ല. ഇനി ആ റോള്‍ ഏറ്റെടുക്കുക ഇറാനാണ്. 1948ല്‍ യുദ്ധത്തിലേക്ക് പിറന്ന വീണ ഇസ്രായേലിന് പക്ഷേ യുദ്ധം ചെയ്യാതെ വയ്യ. കാരണം ആയുധം താഴേവെച്ചാല്‍ അവര്‍ തീരും. ശത്രുക്കളുടെ നടുക്കാണ് അവര്‍ ജീവിക്കുന്നത്. ആ ഇസ്രായേലിന്റെ ഏറ്റവും വലിയ സുരക്ഷാ കവചമാണ് മൊസാദ് എന്ന തങ്ങളുടെ ചാര സംഘടന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാഫിക്കാ ...ഷാഫിക്കാ....! നിലവിളിച്ച് ജനം..! രാഹുൽ വിഷയം ഏശിയിട്ടില്ല ഷാഫിക്ക് തലസ്ഥാനത്ത് സംഭവിച്ചത്..!  (1 hour ago)

തീർഥാടകർക്കുനേരേ പാഞ്ഞടുത്ത് കാട്ടാന...  (1 hour ago)

തിരുവനന്തപുരത്ത് നിന്നുള്ള അഞ്ച് വിമാനങ്ങൾ കൂടി റദ്ദാക്കി ഇൻഡിഗോ.  (1 hour ago)

രണ്ട് വയസുകാരിയുടെ തിരോധാനം കൊലപാതകം; അമ്മയും മൂന്നാം ഭര്‍ത്താവും പിടിയില്‍, തെളിവെടുപ്പ് ഉടൻ  (1 hour ago)

വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക്...  (1 hour ago)

മധ്യവയസ്‌കയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

നടിയെ അതിക്രമിച്ച കേസ്; വിധി വരാനിരിക്കെ കൂടുതല്‍ മൊഴികൾ പുറത്ത്  (2 hours ago)

രാവിലെ അമ്മയോട് സന്തോഷത്തോടെ യാത്ര പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ ഇരുവരുടെയും ചേതനയറ്റ ശരീരം വൈകിട്ട് എത്തിയപ്പോൾ വീട്ടുകാർക്കൊപ്പം നാടും തേങ്ങുകയായിരുന്നു  (2 hours ago)

അയ്യന്റെ പൊന്ന് കട്ടവരിൽ കള്ളക്കടത്ത് സംഘവും !! നിർണായക ഇടപെടലിൽ രമേശ് ചെന്നിത്തല  (2 hours ago)

വെരിക്കോസ് വെയിൻ പൊട്ടിയതറിയാതെ... രക്തം വാർന്നു പോയി മരണം  (2 hours ago)

മോഹൻലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി...  (3 hours ago)

വിധി കേൾക്കാൻ ഹാജരാകണമെന്ന് ദിലീപിനോട് പറഞ്ഞതെന്തിന്? നാളെ എന്തു സംഭവിക്കും ?  (3 hours ago)

ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിന  (3 hours ago)

രാഹുൽ ഈശ്വർ ചാവേർ..! നാക്ക് വെട്ടി..! ഇനി ഇല്ല..! ഇഞ്ചിഞ്ചായി കൊല്ലുന്നു..! ഒറ്റയ്ക്ക് പോരാടി ദീപ രാഹുൽ  (3 hours ago)

Malayali Vartha Recommends