Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

ടെഹ്‌റാനില്‍ ചുവന്ന കൊടി ഉയര്‍ത്തി ഇറാന്റെ യുദ്ധപ്രഖ്യാപനം ! യുദ്ധ ടാങ്കുകളും പോര്‍വിമാനങ്ങളും തയ്യാറാക്കി സജ്ജരായി ഇസ്രയേലും ; പുറത്ത് നിന്ന് യുദ്ധം കൊഴുപ്പിക്കാനാണ് ചൈന-റഷ്യ നീക്കം ? ഹിസ്ബുള്ള-ഹൂതി സംഘ തലവന്മാര്‍ ടെഹ്‌റാനിലെത്തി...എന്തും സംഭവിക്കാം ഭീതിയുടെ നിമിഷങ്ങളെന്ന് ലോകരാജ്യങ്ങള്‍

04 AUGUST 2024 11:10 AM IST
മലയാളി വാര്‍ത്ത

More Stories...

സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള, വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു...22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്..

കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...

കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്

പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം

ചുവന്ന കൊടി ഉയര്‍ത്തി ഇറാന്റെ യുദ്ധപ്രഖ്യാപനം. ടാങ്കുകളും പോര്‍വിമാനങ്ങളും തയ്യാറാക്കി ജൂതപ്പട. പടക്കപ്പലുകള്‍ അയച്ച് ഉരുക്കുകോട്ട തീര്‍ക്കുന്ന അമേരിക്ക കൂടുതല്‍ സേന വിന്യാസം നടത്തുന്നു. സിഐഎ തലവന്‍ ഇസ്രയേലില്‍. ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ സേന വിന്യാസം നടത്തി അമേരിക്കയും സര്‍വ്വസന്നാഹമൊരുക്കുന്നതോടെ ഭീതിയുടെ മണിക്കൂറുകളെന്ന് ലോകരാജ്യങ്ങള്‍. ഒളിഞ്ഞും മറഞ്ഞും ഇറാന് ആയുധങ്ങളെത്തിക്കാന്‍ റഷ്യയും ചൈനയും. പുറത്ത് നിന്ന് യുദ്ധം കൊഴുപ്പിക്കാനാണ് ചൈന-റഷ്യ നീക്കം. അവര്‍ക്കും വേണ്ടത് ഒരു ഘോരയുദ്ധമാണ്.

ഇറാനും ഇറാനുമായി യോജിച്ച് നില്‍ക്കുന്ന പ്രാദേശിക സായുധ ഗ്രൂപ്പുകളും ഇസ്രായേലിനെതിരെ യുദ്ധമെന്ന് ഉറപ്പിക്കുന്നു. കയറി അടിക്കണമെന്നാണ് ഹിസ്ബുള്ള ആവശ്യപ്പെട്ടിരിക്കുന്നത്. അത് ചെയ്തില്ലെങ്കില്‍, ഇസ്രായേല്‍ നിര്‍ത്താന്‍ പോകുന്നില്ല, ഇനി ഇറാനിയന്‍ ഉദ്യോഗസ്ഥരെ രാജ്യത്ത് കയറി ഇസ്രായേല്‍ പരസ്യമായി കൊന്ന് തള്ളും. ആ ഗതി ഉണ്ടാക്കി വെക്കരുത് ജൂതരെ തീര്‍ത്തുകെട്ടണമെന്ന് കട്ടായം പറഞ്ഞ് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ള. ഏതുനിമിഷവും ഇറാനും ഹിസ്ബുല്ലയും തിരിച്ചടിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആയുധങ്ങള്‍ കൊണ്ടുപോകുന്ന റഷ്യയുടെ ജെലിക്‌സ് എയര്‍ലൈന്‍സിന്റെ വിമാനം കഴിഞ്ഞദിവസം തെഹ്‌റാനില്‍ എത്തിയിട്ടുണ്ട്. ഇറാന് ആവശ്യമായ ആയുധങ്ങളുമായാണ് വിമാനം എത്തിയിട്ടുള്ളതെന്ന് യുദ്ധകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാനുമായും ഹമാസുമായും വളരെ അടുത്ത ബന്ധമാണ് റഷ്യക്കുള്ളത്. ഹനിയ്യയുടെ കൊലപാതകത്തെ റഷ്യ കടുത്ത ഭാഷയില്‍ അപലപിച്ചിരുന്നു. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത രാഷ്ട്രീയ കൊലപാതകമാണെന്ന് റഷ്യന്‍ വിദേശകാര്യ സഹമന്ത്രി മിഖായേല്‍ ബോഗ്ദനോവ് വിശേഷിപ്പിച്ചത്. കൊലപാതകം കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇറാനെ കുത്തിയിളക്കി യുദ്ധക്കളത്തില്‍ എത്തിക്കേണ്ടത് ഇപ്പോള്‍ ഹിസ്ബുള്ള,ഹൂതി സഖ്യങ്ങളുടെ ആവശ്യമാണ്. കാരണം ഭീകര സംഘങ്ങളുടെ തലവന്മാരുടെ തലകള്‍ എണ്ണിയാണ് മൊസാദ് തീര്‍ത്തുകെട്ടുന്നത്. മൊസാദ് വാതിലില്‍ മുട്ടുമെന്ന ഭയത്തിലാണ് ഭീകര നേതാക്കള്‍. ഇറാന്‍ യുദ്ധം തുടങ്ങിവെച്ചാല്‍ ഇസ്രയേലിന്റെ ശ്രദ്ധ അവിടെ പതിയും. ഇതോടെ മൊസാദിന്റെ കണ്ണുവെട്ടിച്ച് മറ്റ് സുരക്ഷിത താവളം തേടാമെന്ന ആശ്വാസം. ഇതിപ്പോള്‍ ഇരിക്കുന്നിടത്ത് നിന്ന് പുറത്തിറങ്ങാന്‍ പേടി. തലപുറത്തിട്ടാല്‍ ചിതറിക്കാന്‍ മൊസാദ്. ആദ്യം അവരുടെ വീട്ടിലേക്ക് ഒരു കത്താണ് എത്തുക. അതില്‍ വിശദമായി പറയും. നിങ്ങളുടെ മകന്‍ അല്ലെങ്കില്‍ ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ ഞങ്ങളുടെ രാജ്യത്തിനെതിരെ ഇന്നയിന്ന പാതകങ്ങള്‍ ചെയ്തിരിക്കുന്നുവെന്നും, അതിനാല്‍ അയാളെ ഞങ്ങള്‍ മരണശിക്ഷക്ക് വിധേയനാക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും. 1972ലെ മ്യൂണിച്ച് ഒളിമ്പിക്‌സ് ഭീകരാക്രമണത്തില്‍ തങ്ങളുടെ അത്‌ലറ്റുകളെ കൊന്ന കേസില്‍ പ്രതികളായ പി എല്‍ ഒക്കാരുടെ വീടുകിലേക്ക് ഒക്കെ വന്നു ഇതുപോലെ ഒരു മരണ വാറന്റ്. രഹസ്യമായി കൊല്ലുന്ന സംഘടനല്ല ഇസ്രായേല്‍ ചാരസംഘടനയായ മൊസാദ്. ചെയ്യാന്‍ പോവുന്നത് പരസ്യമായി പറയും.

ഇങ്ങനെ മൊസാദിന്റെ മരണവാറന്റ് കിട്ടിയ, മ്യൂണിച്ച് ഭീകാരക്രമണക്കേസിലെ ഫലസ്തീന്‍ ഭീകരര്‍ ഒന്നൊന്നായി കൊല്ലപ്പെട്ടു. നമ്മുടെ മണിയാശാന്റെ ഭാഷയില്‍ പറഞ്ഞാല്‍, വണ്‍ ട്രൂ ത്രീയെന്ന് നമ്പറിട്ട് കൊന്നു. അതിനിടെ ആളെമാറിപ്പോയി ഒരു കൊലപാതകവും നടന്നു. പല കൊലകളും പൂ പറിക്കുന്ന ലാഘവത്തോടെയാണ്. വിഷ സൂചിയായി, വിഷ പുഷ്പമായി, മിസൈലായി, പെന്‍ ബോംബായി അങ്ങനെ പല രീതിയിലുള്ള കൊലകള്‍. 72 സെപ്റ്റമ്പര്‍ 5ാം തീയതി, ജര്‍മ്മനിയിലെ മ്യൂണിച്ച് നഗരത്തില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ബ്ലാക്ക് സെപ്തംബര്‍ എന്ന പലസ്തീന്‍ ഗറില്ലാസംഘടന നടത്തിയ ആക്രമണത്തില്‍, 11 ഇസ്രായേലി കായികതാരങ്ങളാണ് കൊല്ലപ്പെട്ടത്. രാഷ്ട്രം ഒന്നടങ്കം വിതുമ്പിയ നിമിഷം. പക്ഷേ, തങ്ങളുടെ ജനതയുടെ കണ്ണീരുണങ്ങുന്നതിന് മുമ്പുതന്നെ ഈ കൊടും ക്രൂരതക്ക് പ്രതികാരം ചെയ്യാനായിരുന്നു, ഇസ്രായേലി പ്രധാനമന്ത്രി ആയിരുന്ന ഗോള്‍ഡോ മെയറിന്റെ തീരുമാനം. അങ്ങനെയാണ് മ്യൂണിച്ച് ആക്രമണത്തിലെ മുഴുവന്‍ ഭീകരനെയും, മൊസാദ് വേട്ടയാടിക്കൊന്നത്. ബ്ലാക്ക് സെപ്റ്റമ്പര്‍ എന്ന സംഘടനയെ എന്തുവിലകൊടുത്തും നശിപ്പിക്കുമെന്ന, പ്രധാനമന്ത്രി ഗോള്‍ഡോ മെയറിന്റെ പ്രതിജ്ഞ ശരിയായി.

അതുപോലെ ഒരു പ്രതിജ്ഞയാണ്, ഇസ്രയേലിന്റെ നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും എടുത്തത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഇസ്രായേലിലേക്ക് ഇരച്ചകയറി, വെടിവെച്ചും, കുത്തിയും, ബലാത്സഗംചെയ്തും, ആയിരത്തോളം പേരെ കൊല്ലുകയും, നിരവധിപേവെ ബന്ദികളാക്കുകയും ചെയ്ത ഹമാസിനെ, മുച്ചൂടും മുടിക്കുമെന്നായിരുന്നു ആ പ്രതിജ്ഞ. ഇസ്രായേല്‍ ഒരു കാര്യം തീരുമാനിച്ചാല്‍, ഏത് പാതാളത്തില്‍പോയി ഇരുന്നാലും മൊസാദ് അവരെ പൊക്കിയിരിക്കും. ഹമാസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന്, നെതന്യാഹു പറഞ്ഞപ്പോള്‍, പൊട്ടിച്ചിരിച്ചവര്‍ ഇപ്പോള്‍ പൊട്ടിക്കരയുകയാണ്. ഹമാസ് നേതൃത്വത്തിലെ ഒരാള്‍ ഒഴിച്ചുള്ള പ്രമുഖരെയെല്ലാം മൊസാദ് കൊന്ന് തള്ളിക്കഴിഞ്ഞു!

നേരിട്ടുള്ള യുദ്ധത്തില്‍ പതിനായിരത്തിലേറെ ഹമാസ് ഭീകരറാണ് ഇസ്രായേല്‍ സൈന്യത്തിന്റെ കൈയാല്‍ കൊല്ലപ്പെട്ടത്. ലെബനനിലെ ഹിസ്ബുള്ളയുടെ നുറോളം കമാന്‍ഡര്‍മാരും, 1967ല്‍ 9 അറബ് രാജ്യങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കാന്‍ വന്നിട്ടും വെറും ആറു ദിവസംകൊണ്ട് അവരെ നിലംപരിശാക്കി വിജയിച്ച ഇസ്രായേല്‍ സൈന്യത്തിനാല്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ഒരു കാര്യം ഉറപ്പാണ്. ഇസ്രയേലിന് നേരെ െപാക്കാന്‍ ഇനി അടുത്തകാലത്തൊന്നും ഹമാസിന് കൈ പൊങ്ങില്ല. ഇനി ആ റോള്‍ ഏറ്റെടുക്കുക ഇറാനാണ്. 1948ല്‍ യുദ്ധത്തിലേക്ക് പിറന്ന വീണ ഇസ്രായേലിന് പക്ഷേ യുദ്ധം ചെയ്യാതെ വയ്യ. കാരണം ആയുധം താഴേവെച്ചാല്‍ അവര്‍ തീരും. ശത്രുക്കളുടെ നടുക്കാണ് അവര്‍ ജീവിക്കുന്നത്. ആ ഇസ്രായേലിന്റെ ഏറ്റവും വലിയ സുരക്ഷാ കവചമാണ് മൊസാദ് എന്ന തങ്ങളുടെ ചാര സംഘടന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (3 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (3 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (4 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (4 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (4 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (5 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (7 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (7 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (7 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (7 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (8 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (8 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (9 hours ago)

Malayali Vartha Recommends