പശ്ചിമേഷ്യയിൽ പിരിമുറുക്കം വർധിക്കുന്നു:- ഇറാന്റെ അപ്രതീക്ഷിത ആക്രമണത്തിന് മുമ്പ് അബ്രഹാം സഖ്യ രൂപീകരണത്തിന് സാധ്യത...

ഇറാൻ- ഇസ്രായേൽ സംഘർഷം പശ്ചിമേഷ്യയിൽ കൊടുമ്പിരി കൊള്ളവേ അബ്രഹാം സഖ്യ രൂപീകരണത്തിനുള്ള സാധ്യത വർധിക്കുന്നതായി നിരീക്ഷണം. ഇറാൻ്റെ പ്രകോപനങ്ങൾക്ക് പിന്നാലെ യുഎസും, യുകെയുമായി സംസാരിക്കുകയാണെന്ന ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലാണ് ചർച്ചയ്ക്ക് ആധാരം. ഇറാനെതിരെ യുകെയും അമേരിക്കയെയും കൂടെ ചേർത്ത് സഖ്യം രൂപീകരിച്ച് പ്രതിരോധിക്കാൻ ഇസ്രായേൽ താത്പര്യപ്പെടുന്നുണ്ടെന്ന വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അബ്രഹാം അലയൻസിൻ്റെ സാധ്യതകളെ കുറിച്ചും പരസ്യമായി സംസാരിച്ചിരുന്നു
കഴിഞ്ഞയാഴ്ച യുഎസ് കോൺഗ്രസിൻ്റെ സംയുക്ത യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അബ്രഹാം അലയൻസ് എന്ന വാക്ക് പ്രയോഗിച്ചത്. നാറ്റോയുടെ മാതൃകയിൽ ഇറാനെ ലക്ഷ്യമിട്ട് “അബ്രഹാം അലയൻസ്” എന്ന പേരിൽ ഒരു പുതിയ സൈനിക സംഘം രൂപീകരിക്കണമെന്നായിരുന്നു ബെഞ്ചമിൻ നെതന്യാഹു നിർദ്ദേശിച്ചത്. ഞങ്ങൾ ഇറാനുമായി യുദ്ധം ചെയ്യുമ്പോൾ, ഞങ്ങൾ അമേരിക്കയുടെ ഏറ്റവും തീവ്രവും ദുഷ്ടനുമായ ശത്രുവിനോട് പോരാടുകയാണെന്നായിരുന്നു നെതന്യാഹു പറഞ്ഞത്. ആണവ ഇറാനെ തടയാൻ ഇസ്രായേൽ പോരാടുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ, “ഞങ്ങൾ സ്വയം സംരക്ഷിക്കുക മാത്രമല്ല, നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വാദിച്ചിരുന്നു.
“ഞങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ ശത്രുക്കളാണ്, ഞങ്ങളുടെ പോരാട്ടം നിങ്ങളുടെ പോരാട്ടമാണ്, ഞങ്ങളുടെ വിജയങ്ങൾ നിങ്ങളുടെ വിജയങ്ങളായിരിക്കുമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയിരുന്നത്. അബ്രഹാം സഖ്യം നിലവിൽ വരികയാണെങ്കിൽ വലിയ സംഘർഷത്തിലേക്ക് ആവും ലോകരാഷ്ട്രങ്ങൾ ചെന്നെത്തുക. ഇത് മുന്നിൽ കണ്ട് പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാവാതിരിക്കാൻ അമേരിക്ക സഖ്യത്തിൽ ചേരാൻ താത്പര്യം പ്രകടിപ്പിക്കില്ലെന്നാണ് വിദഗ്ധാഭിപ്രായം.
ഇറാൻ ഇസ്രായേലിനെ ആക്രമിച്ചാൽ ഇറാനു കനത്ത തിരിച്ചടി നല്കാൻ അമേരിക്കയും ബ്രിട്ടനും ഒരു പദ്ധതി തയ്യാറാക്കി എന്ന് ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനേ ഇസ്രായേൽ വിളിക്കുന്നത് അബ്രഹാമിന്റെ സഖ്യം എന്നാണ്. ഇസ്രായേൽ എന്ന ഭൂപടത്തി സൂക്ഷിച്ച് നോക്കിയാൽ മാത്രം കണ്ടെത്താവുന്ന കുഞ്ഞൻ രാജ്യം.
ലോകത്തേ ഏറ്റവും ചെറിയ ന്യൂന പക്ഷമായ 70 ലക്ഷം ജന സഖ്യ. ആ നിലയ്ക്കാണ് ഇറാനെ നേരിടാൻ അബ്രഹാം സഖ്യം ഇപ്പോൾ ഇസ്രായേൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാൻ്റെ പ്രതീക്ഷിക്കുന്ന ആക്രമണത്തിന് മുന്നോടിയായി യുഎസും യുകെയുമായി ഏകോപിപ്പിക്കുകയാണെന്ന് ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥർ പറയുന്നു,
https://www.facebook.com/Malayalivartha


























