മൂന്നാം ലോക മഹായുദ്ധം നാളെ !!! ബാബ വംഗയ്ക്കൊപ്പം ഇന്ത്യന്‍ നോസ്ട്രഡാമസും ..പ്രവചനങ്ങൾ സത്യമാകുമോ?

ലോകത്താകെ ഇപ്പോള്‍ രണ്ട് വലിയ യുദ്ധങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു . ഇസ്രായേലും പലസ്തീനും തമ്മിലും യുക്രൈനും റഷ്യയും തമ്മിലുമു ള്ളതാണ് ഈ യുദ്ധങ്ങള്‍. ഇറാൻ ഇസ്രായേലിനു എതിരായും അമേരിക്ക ഇസ്രായേലിനു അനുകൂലമായും നിൽക്കുന്നു .. ഈ സാഹചര്യത്തില്‍ വലിയൊരു മഹായുദ്ധത്തിന് തന്നെ വഴിവെയ്ക്കാവുന്ന സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത് . ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ശക്തമാകുമെന്നും, അതുപോലെ രണ്ട് കൊറിയകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുമെന്നും, ചൈന, തായ്‌വാന്‍, റഷ്യ, നാറ്റോ രാജ്യങ്ങൾ എന്നിവരെല്ലാം യുദ്ധ ഭൂമിയിലേക്ക് എത്തുമെന്നും ജ്യോതിഷി പ്രവചിക്കുന്നു. ഇത് ലോകത്താകെ യുദ്ധം പടര്‍ത്താന്‍ ഇടയാക്കും. അങ്ങനെ മൂന്നാം ലോകമഹായുദ്ധം സംഭവിച്ചിരിക്കും എന്നാണു ഇന്ത്യന്‍ നോസ്ട്രഡാമസ് എന്ന് വിശേഷണമുള്ള ഒരു ജ്യോതിഷി പറയുന്നത്
ലോകത്ത് എന്ത് സംഭവവികാസങ്ങളുണ്ടായാലും 16ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നോസ്ട്രഡാമസും 1996ൽ 84ാം വയസിൽ അന്തരിച്ച ബാബ വാംഗയും അവ പ്രവചിച്ചിരുന്നു എന്നുള്ള അവകാശവാദങ്ങൾ കേൾക്കാറുണ്ട് . ഈ വാദങ്ങൾക്കൊന്നും അടിത്തറയില്ലെന്നും ഇരുവരുടേയും എന്ന പേരിൽ വാമൊഴിയായി പ്രചരിക്കുന്ന പലതും കെട്ടുകഥകളാണെന്നും പറയുന്നവരുമുണ്ട് . ലോകത്ത് ഇന്നേവരെയുണ്ടായ ചരിത്രപ്രധാനമായ പല സംഭവവികാസങ്ങളും നോസ്ട്രഡാമസ് 1555 ൽ പ്രസിദ്ധീകരിച്ച ' ലെസ് പ്രൊഫെറ്റീസ് ' എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നും പറയപ്പെടുന്നു..
ജ്യോതിഷി ബാബ വംഗ മരിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായിട്ടും അവരുടെ പ്രവചനങ്ങള്‍ ഇപ്പോഴും നിലനിൽക്കുന്നണ്ട . . ചെര്‍ണോബില്‍ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, എന്നിവ തൊട്ട് സെപ്റ്റംബർ പതിനൊന്നിലെ ഭീകരാക്രമണം വരെ അവര്‍ കൃത്യമായി പ്രവചിച്ചിട്ടുണ്ട് എന്ന് പറയുന്നു .... 2024ല്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുമെന്നും ആഗോള സമ്പദ് ശക്തികളില്‍ മാറ്റം വരുമെന്നും രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്നും ബാബ വാംഗാ പ്രവചിച്ചിരുന്നു.
എന്നാലിപ്പോൾ ഇന്ത്യന്‍ നോസ്ട്രഡാമസ് എന്ന് വിളിപ്പേരുള്ള കുശാല്‍ കുമാര്‍ എന്ന ജ്യോതിഷിയുടെ പ്രവചങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത് . കാരണം കുശാൽകുമാറിന്റെ പ്രവചനമനുസരിച്ച് ഇന്നോ നാളെയോ അതായത് august 4 നോ 5 നോ മൂന്നാം ലോകമഹായുദ്ധത്തിനു തുടക്കമാകുമെന്നാണ് കരുതപ്പെടുന്നത് . വേദ ജ്യോതിഷ ചാർട്ടിൻ്റെ അടിസ്ഥാനത്തിൽ ആണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. ഇസ്രായേലും ഹമാസും, ചൈനയും തായ്‌വാനും, റഷ്യയും നാറ്റോയും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുമെന്നും വലിയ യുദ്ധത്തിലേക്ക് വഴിമാറുമെന്നും കുശാല്‍ കുമാര്‍ പ്രവചിച്ചിരുന്നു. രണ്ട് തിയതികള്‍ അദ്ദേഹം പ്രവചിക്കുകയും ചെയ്തിരുന്നു. ഈ ദിവസങ്ങളില്‍ വലിയ ഏറ്റുമുട്ടലിന് ലോകം സാക്ഷിയാകേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഇതനുസരിച്ച് ഓഗസ്റ്റ് നാലിനോ അതല്ലെങ്കില്‍ അഞ്ചിനോ ആയിരിക്കും മഹായുദ്ധം ആരംഭിക്കുക.
അലാസ്‌കയ്ക്ക് സമീപം പറക്കുന്ന രണ്ട് റഷ്യന്‍, രണ്ട് ചൈനീസ് ബോംബര്‍ വിമാനങ്ങള്‍ , ക്യൂബയിലെ സൈനിക ഡ്രില്ലുകള്‍ , റൊമാനിയയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാധ്യത എന്നിവയെല്ലാം അടുത്ത ലോകമഹായുദ്ധം ആരംഭിക്കാനുള്ള സാധ്യതയായി മുന്നില്‍ നില്‍ക്കുന്നുണ്ട്. ഇവരെല്ലാം യുദ്ധത്തിലേക്ക് വരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം.
യൂറോപ്പിലെയും ഏഷ്യയിലെയും രാജ്യങ്ങള്‍ ചേര്‍ന്നായിരിക്കും മൂന്നാം ലോകമഹായുദ്ധത്തിന്റെ ഭാഗമാവുക. ഒന്നുകില്‍ ഇതിനെ തടയുക, അല്ലെങ്കില്‍ അതിനായി തയ്യാറെടുക്കുക എന്നത് മാത്രമാണ് ആകെയുള്ള ഓപ്ഷനെന്ന് ജ്യോതിഷി പറഞ്ഞു.പിന്നെ ആകെയുള്ള ഒരു സമാധാനം ഇതിനു മുൻപ് പറഞ്ഞ ദിവസങ്ങളിലൊന്നും സംഘർഷ സാധ്യത ഉണ്ടെങ്കിൽ പോലും പ്രവചിച്ചപോലെ ലോക മഹാ യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെട്ടിട്ടില്ല.
നേരത്തെ ജൂലായ് 28ന് ലോകമഹായുദ്ധം ആരംഭിക്കുമെന്നായിരുന്നു കുശാല്‍ കുമാറിന്റെ പ്രവചനം. ആദ്യം ജൂണ്‍ പതിനെട്ടായിരുന്നു നല്‍കിയ തിയതി. ഇതില്‍ നടന്നിട്ടില്ലെങ്കില്‍ ജൂലായ് 26 അതല്ലെങ്കില്‍ 28 തിയതികളിലായി നടക്കുമെന്നും കുശാല്‍ കുമാര്‍ ഉറപ്പിച്ച് പറഞ്ഞിരുന്നു. ഈ ദിവസങ്ങളെല്ലാം കഴിഞ്ഞു ഓയി . ഇനി മുന്നിലുള്ള രണ്ടു ദിവസങ്ങൾ ഇന്നും നാളെയുമാണ് .
വേദിക് ജ്യോതിഷം ഉപയോഗിച്ചാണ് ഇവ നടക്കുമെന്ന് പറയാന്‍ സാധിക്കുന്നതെന്ന് കുശാല്‍ കുമാര്‍ പറയുന്നു. ഓരോ ഗ്രഹങ്ങളും രാശിമാറ്റങ്ങളുമെല്ലാം ഇതിനായി പരിഗണിക്കും.
അസാധാരണമായ രംഗങ്ങൾക്ക് ലോകം സാക്ഷ്യം വഹിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പും പശ്ചിമേഷ്യയിലെ സംഘർഷവും ജ്യോതിഷപ്രവചനം സത്യമാകുമോ എന്ന ഭീതിയാണ് ഇപ്പോൾ ഉള്ളത് .
https://www.facebook.com/Malayalivartha


























