ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയെ വധത്തിന് പിന്നില്‍ ഇസ്രയേല്‍ ചാര ഏജന്‍സിയായ മൊസാദാണെന്ന വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്ത തുര്‍ക്കി മാധ്യമങ്ങള്‍ക്ക് പിണഞ്ഞത് വന്‍ അമളി

ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയെ വധത്തിന് പിന്നില്‍ ഇസ്രയേല്‍ ചാര ഏജന്‍സിയായ മൊസാദാണെന്ന വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്ത തുര്‍ക്കി മാധ്യമങ്ങള്‍ക്ക് പിണഞ്ഞത് വന്‍ അമളി. ഇന്ത്യയില്‍ വളരെ വ്യാപകമായി ഉപയോഗിക്കുന്ന പേരുകളിലൊന്നായതിനാല്‍ അമിത് നാകേഷ് ഇന്ത്യന്‍ വംശജനായ ഇസ്രയേല്‍ പൗരനാണെന്നുവരെ ഒരു തുര്‍ക്കി മാധ്യമമെഴുതി. കൊലപാതകി എന്ന് അര്‍ഥം വരുന്ന വാക്കിന് പകരം ഇന്ത്യന്‍ ബന്ധം തോന്നിക്കുന്ന പേര് തെറ്റായി മനസിലാക്കിയതാണ് തുര്‍ക്കി മാധ്യമങ്ങളെ കുഴിയില്‍ ചാടിച്ചത്.
ഹനിയെയെ കൊല്ലാന്‍ മൊസാദ് അയച്ചവരില്‍ ഒരാള്‍ ഇന്ത്യന്‍ വംശജനാണെന്ന് ദ്യോതിപ്പിക്കുന്ന തരത്തിലായിരുന്നു പേരടക്കം പറഞ്ഞുള്ള റിപ്പോര്‍ട്ടുകള്‍. പുതിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഹനിയെയെ തെഹ്റാനിലെ ഗസ്റ്റ്ഹൗസില്‍വെച്ചായിരുന്നു കൊലപ്പെടുത്തിയത്. ഇതിന് മൊസാദ് രണ്ട് ഇറാന്‍ ഏജന്റുമാരെ വിലയ്ക്കെടുത്തെന്ന് വിവിധ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ ഇന്ത്യയില്‍ വേരുകളുള്ള അമിത് നാകേഷ് ആണെന്നായിരുന്നു തുര്‍ക്കിയിലെ ഏതാനും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്.
ഹനിയെ വധത്തിന് പിന്നില്‍ മൊസാദ് ആണെന്ന റിപ്പോര്‍ട്ടുകളെ പരിഹസിച്ച് സാമൂഹികമാധ്യമങ്ങളില്‍ ഇസ്രയേല്‍ അനുകൂലികള്‍ വ്യാപകമായി ട്രോളുകള്‍ പ്രചരിപ്പിച്ചിരുന്നു. ഇതില്‍ കൊലപാതകി എന്ന് അര്‍ഥം വരുന്ന ഹമിത്നാകേഷ് (hamitnakesh) എന്ന ഹീബ്രു വാക്കും അത് വക്രീകരിച്ച് അമിത് നാകേഷ് എന്നുമായിരുന്നു ഇവര്‍ ഉപയോഗിച്ചത്. തെറ്റ് മനസിലാക്കിയ മാധ്യമങ്ങള്‍ പിന്നീട് തിരുത്തി. എങ്കിലും എക്സ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ട്രോളുകള്‍ പ്രചരിക്കപ്പെടുന്നുണ്ട്.
ഇസ്രായേലിനെ ആക്രമിക്കുമെന്ന ഭീഷണി മുഴക്കിയതിന് പിന്നാലെ സംഘർഷം കുറയ്‌ക്കുന്നതിനായി മധ്യസ്ഥ ശ്രമങ്ങൾ നടത്താൻ ശ്രമിച്ച അമേരിക്കയുടേയും അറബ് രാജ്യങ്ങളുടേയും നീക്കങ്ങൾ തള്ളി ഇറാൻ. ടെഹ്‌റാനിൽ ഉണ്ടായ ആക്രമണത്തിൽ ഹമാസ് തലവൻ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാൻ ഇസ്രായേലിനെതിരെ തിരിച്ചടിക്കുമെന്ന് ഭീഷണി മുഴക്കിയത്.
അറബ് രാജ്യങ്ങളിൽ നിന്നും പോരാട്ടം ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ യുദ്ധം തുടങ്ങിക്കഴിഞ്ഞുവെന്നും, ഇതിന് തുടർച്ചയായി എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നുമായിരുന്നു ഇറാന്റെ പ്രതികരണം. ഇറാന് പുറമെ ഹിസ്ബുള്ളയും ഇസ്രായേലിനെ ആക്രമിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സംഘർഷം യുദ്ധത്തിലെത്താനുള്ള സാധ്യത കണക്കിലെടുത്ത് പൗരന്മാരോട് ലെബനൻ വിടണമെന്ന് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി.
ഇതിനിടയിലാണ് സംഘർഷം ലഘൂകരിക്കാനുള്ള ചർച്ചകൾ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്നത്. അമേരിക്കയ്‌ക്ക് പുറമെ യുകെ, സ്വീഡൻ, ഫ്രാൻസ്, കാനഡ, ജോർദാൻ എന്നീ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ലെബനൻ വിടണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ പല ഭാഗങ്ങളിലും ഹിസ്ബുള്ള റോക്കറ്റ് ആക്രമണങ്ങൾ കടുപ്പിച്ചിരുന്നു. അതേസമയം തങ്ങൾക്കെതിരായ ഏതൊരു നീക്കത്തിനും ശക്തമായ തിരിച്ചടി നൽകുമെന്ന നിലപാട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു. തിന്മയുടെ മുഖങ്ങൾക്കെതിരെ ഇസ്രായേൽ പോരാടുകയാണെന്നും നെതന്യാഹു പറഞ്ഞു.
https://www.facebook.com/Malayalivartha


























