യുദ്ധഭീതിയിൽ തിളച്ചുമറിയുകയാണ് മിഡിൽ ഈസ്റ്റ്.... ഇപ്പോൾ പ്രധാന തലവന്മാരെയെല്ലാം തേടിപ്പിടിച്ച് കൊല്ലുന്നത്, കാരണം യുദ്ധം അതിന്റെ ഏറ്റവും ക്രൂരമായ അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്...ലോകം മുഴുവൻ ഭീതിയിൽ...

യുദ്ധഭീതിയിൽ തിളച്ചുമറിയുകയാണ് മിഡിൽ ഈസ്റ്റ്. ഇപ്പോൾ പ്രധാന തലവന്മാരെയെല്ലാം തേടിപ്പിടിച്ച് കൊല്ലുന്നത് കാരണം യുദ്ധം അതിന്റെ ഏറ്റവും ക്രൂരമായ അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് എന്ന് തന്നെ വേണം പറയാൻ. .ഈ ആഴ്ച ആദ്യം ടെഹ്‌റാനിൽ ഹമാസിൻ്റെ രാഷ്ട്രീയ മേധാവി ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിനെക്കുറിച്ചുള്ള മറുപടിയായി ഇറാനും സഖ്യകക്ഷികളും പ്രത്യാക്രമണവുമായി എത്തിയതോടെ മിഡിൽ ഈസ്റ്റിലെ പിരിമുറുക്കം വർദ്ധിച്ചു. ലോകം മുഴുവൻ എല്ലാം അവതാളത്തിൽ ആകുന്ന തരത്തിലാണ് യുദ്ധം ഇപ്പോൾ നടന്നു കൊണ്ട് ഇരിക്കുന്നത്. കൂടുതൽ രാജ്യങ്ങൾ എല്ലാം ഇതിലേക്ക് ഇപ്പോൾ വന്നു കൊണ്ട് ഇരിക്കുകയാണ്.
അതുകൊണ്ട് തന്നെ അത് ലോകത്തെ മുഴുവൻ ബാധിക്കുകയാണ് . ഒരു വർഷത്തോളമായിട്ടുള്ള യുദ്ധത്തിൽ ഇപ്പോൾ വമ്പന്മാരെല്ലാം അണി നിരന്നിരിക്കുകയാണ് .ഇസ്രായേലിന് നേരെ ഡസൻ കണക്കിന് റോക്കറ്റുകൾ വിക്ഷേപിച്ചതായി ഹിസ്ബുള്ള ശനിയാഴ്ച (പ്രാദേശിക സമയം) പറഞ്ഞു. പ്രാദേശിക യുദ്ധ ഭീതിക്കിടെ, ഇസ്രയേലിനെ ആക്രമിക്കുമെന്ന ഭീഷണികൾക്കിടെ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഇറാന് മുന്നറിയിപ്പ് നൽകി . പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനികർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കാനാകില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. ഇറാഖിലുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ഏഴ് യുഎസ് സൈനികർക്ക് പരിക്കേറ്റതിന് പിന്നാലെയാണ് ലോയ്ഡ് ഓസ്റ്റിന്റെ പ്രതികരണം. ഇറാഖിലെ ഐൻ അൽ അസ്സദ് താവളത്തിൽ കഴിഞ്ഞ മൂന്ന് ആഴ്ചയ്‌ക്കിടെ ഇത് മൂന്നാം തവണയാണ് യുഎസ് സൈനികർക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.
യുഎസ് സൈന്യത്തിനെതിരെ ഇറാൻ നിയോഗിച്ച തീവ്രവാദികൾ നടത്തുന്ന ആക്രമണമാണിതെന്നാണ് വിമർശനം.” ഇനിയും ഇതുപോലെയുള്ള ആക്രമണങ്ങൾ തുടരാനാണ് ശ്രമമെങ്കിൽ അംഗീകരിക്കില്ല. മേഖലയിൽ ഞങ്ങളുടെ ഉദ്യോഗസ്ഥരെ തുടർച്ചയായി ലക്ഷ്യം വയ്‌ക്കുന്നത് സഹിച്ച് നിൽക്കില്ല. ആക്രമണത്തിൽ അഞ്ച് സൈനികർക്കും രണ്ട് കോൺട്രാക്ടർമാർക്കും പരിക്കേറ്റു. ഏവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും” ഓസ്റ്റിൻ വ്യക്തമാക്കി.പെന്റഗണും ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ഇറാൻ തീവ്രവാദികൾ നടത്തിയ ആക്രമണമാണിതെന്നും, യുഎസ് സൈന്യത്തിനെതിരായ ഇറാന്റെ നീക്കങ്ങൾ ഓരോ ദിവസവും വർദ്ധിച്ച് വരുന്ന സാഹചര്യമാണെന്നും ഓസ്റ്റിനും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെ പറഞ്ഞു. ഇസ്രായേൽ-ഹമാസ് പോരാട്ടത്തിന്റെ തുടക്കത്തിൽ സമാനമായ ആക്രമണങ്ങൾ പതിവായിരുന്നുവെങ്കിലും,പിന്നീട് ഇത് കുറഞ്ഞിരുന്നു.
ഹമാസിന്റെയും ഹിസ്ബുള്ളയുടേയും ഉന്നത നേതാക്കളെ ഇസ്രായേൽ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് യുഎസ് സൈന്യത്തിനെതിരെയും റോക്കറ്റ് ആക്രമണങ്ങൾ വർദ്ധിച്ചത്.ഹമാസിനെ പോലെ ഇറാൻ്റെ പിന്തുണയുള്ള ഹിസ്ബുള്ളയും ഇസ്രായേലിലെ മോഷവ് ബെയ്റ്റ് ഹില്ലിൽ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ സാധാരണക്കാർക്ക് പരിക്കേറ്റതായി ദ ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ലെബനനിലെ കെഫാർ കേലയിലും ദേർ സിരിയാനിലും ഇസ്രായേൽ നടത്തിയ ആക്രമണത്തിനുള്ള പ്രതികാര ആക്രമണമാണിതെന്നുംബെയ്‌റൂട്ടിലെ ഇസ്രായേൽ ആക്രമണത്തിന് ശേഷം ഹിസ്ബുള്ളയിൽ നിന്നുള്ള മുതിർന്ന സൈനിക കമാൻഡർ ഫുവാദ് ഷുക്കർ കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.തിങ്കളാഴ്ചയോടെ തന്നെ ഇറാൻ ഇസ്രായേലിനെ ആക്രമിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി മൂന്ന് യുഎസ്, ഇസ്രായേൽ ഉദ്യോഗസ്ഥർ പറഞ്ഞു, ആക്സിയോസ് റിപ്പോർട്ട്.1.ഹിസ്ബുള്ള വിക്ഷേപിച്ച മിക്ക റോക്കറ്റുകളും തങ്ങളുടെ പ്രശസ്തമായ ഡോം സിസ്റ്റം തടഞ്ഞതായി ഇസ്രായേൽ പറഞ്ഞു. ബെയ്റ്റ് ഹില്ലലിന് സമീപം നിരവധി ആഘാതങ്ങൾ ഉണ്ടായതായി ഇസ്രായേൽ അധികൃതർ പറഞ്ഞു. പ്രദേശത്ത് തീപിടിത്തമുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2.വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ തങ്ങളുടെ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനും ഇസ്രായേലിനെ സംരക്ഷിക്കുന്നതിനുമായി മിഡിൽ ഈസ്റ്റിൽ തങ്ങളുടെ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുകയാണെന്ന് സഖ്യകക്ഷിയായ യുഎസ് പറഞ്ഞു. യുഎസ്എസ് എബ്രഹാം ലിങ്കണിൻ്റെ നേതൃത്വത്തിൽ ഒരു വിമാനവാഹിനിക്കപ്പൽ സ്‌ട്രൈക്ക് ഗ്രൂപ്പും അധിക ബാലിസ്റ്റിക് മിസൈൽ പ്രതിരോധശേഷിയുള്ള ക്രൂയിസറുകളും ഡിസ്ട്രോയറുകളും ഈ മേഖലയിൽ ഒരു പുതിയ ഫൈറ്റർ സ്ക്വാഡ്രണും വിന്യസിക്കുമെന്ന് അമേരിക്ക പറഞ്ഞു.3.മേഖലയിലെ സംഘർഷങ്ങൾക്കിടയിൽ ഇസ്രായേലിനെ ആക്രമിക്കുമെന്ന ഇറാൻ്റെ ഭീഷണിയെക്കുറിച്ച് ഡെലവെയറിലെ ബീച്ച് ഹോമിൽ വെച്ച് ജോ ബൈഡനോട് ചോദിച്ചപ്പോൾ,
"ഞാൻ അങ്ങനെ പ്രതീക്ഷിക്കുന്നു. എനിക്കറിയില്ല" എന്നായിരുന്നു മറുപടി.4.ബെയ്‌റൂട്ടിലെ യുഎസ് എംബസി തങ്ങളുടെ ജനങ്ങളോട് ലബനനിൽ നിന്ന് ഉടൻ തന്നെ രാജ്യം വിടാൻ ആവശ്യപ്പെട്ടു. യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പ്രാദേശിക സാഹചര്യം വേഗത്തിൽ വഷളായേക്കാം എന്ന് മുന്നറിയിപ്പ് നൽകി. ജോർദാൻ, കാനഡ, ഇന്ത്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് എത്രയും വേഗം ലെബനൻ വിടാൻ സമാനമായ ഉപദേശം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























