നിരവധി പ്രവചനങ്ങൾ ലോകശ്രദ്ധ തന്നെ നേടിയിട്ടുണ്ട്...ഇപ്പോഴിതാ ഇന്ത്യൻ ജ്യോതിഷിയുടെ പ്രവചനം കിറുകൃത്യം...മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഷെയ്ഖ് ഹസീനയുടെ പതനം പ്രവചിച്ചു..ഇനി ഭൂമിയിൽ സംഭവിക്കാൻ പോകുന്നത്...

ഈ ലോകത്ത് ജീവിച്ചിരിക്കുന്നവരും അല്ലാത്തവരും നടത്തിയിട്ടുള്ള നിരവധി പ്രവചനങ്ങൾ ലോകശ്രദ്ധ തന്നെ നേടിയിട്ടുണ്ട്. പലപ്പോഴും പലതും സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അത്തരം പ്രവചനകൾക്ക് സ്വീകാര്യത ഏറെയാണ്. ഇപ്പോൾ ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നുള്ള ഷെയ്ഖ് ഹസീനയുടെ രാജിയും രാജ്യം വിടലും ലോകം തന്നെ സസൂക്ഷ്മം നിരീക്ഷിക്കുന്നതിനിടെ ജ്യോതിഷിയുടെ മാസങ്ങള്‍ക്ക് മുന്‍പുള്ള പ്രവചനം ചര്‍ച്ചയാകുന്നു. പ്രശാന്ത് കിനി എന്ന ഇന്ത്യന്‍ ജ്യോതിഷിയാണ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഷെയ്ഖ് ഹസീനയുടെ പതനം പ്രവചിച്ച് കൊണ്ട് ഇപ്പോള്‍ വൈറലായിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു പ്രശാന്ത് കിനിയുടെ വൈറല്‍ പ്രവചനം. 2024 മെയ് മുതല്‍ ഓഗസ്റ്റ് വരെ ജാഗ്രതയോടെ തുടരാന്‍ പ്രശാന്ത് കിനി ഷെയ്ഖ് ഹസീനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അവര്‍ വധശ്രമങ്ങള്‍ നേരിടേണ്ടി വന്നേക്കാം എന്നും പ്രശാന്ത് കിനി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഓഗസ്റ്റില്‍ ഹസീനയുടെ പതനം സംഭവിച്ചതോടെ തന്റെ പ്രവചനം ശരിയായിരിക്കുന്നു എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രശാന്ത് കിനി.സര്‍ക്കാര്‍ ജോലിയിലെ സംവരണത്തെച്ചൊല്ലിയുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധ പ്രകടനങ്ങള്‍ കലാപത്തിലേക്ക് നയിക്കുകയായിരുന്നു. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് തെരുവുകളില്‍ പ്രതിഷേധപ്രകടനവുമായി എത്തിയത്.2023 ഡിസംബര്‍ 14-നാണ് പ്രശാന്ത് കിനി എന്നുപേരുള്ള ജോത്സ്യൻ പ്രവചനം നടത്തിയിരിക്കുന്നത്. 2024 മേയ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് എന്നീ മാസങ്ങളില്‍ ഷെയ്ഖ് ഹസീന ജാഗ്രതയോടെ ഇരിക്കണമെന്നും ഒരു പക്ഷേ അവരെ കൊലപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായേക്കാമെന്നുമായിരുന്നു പ്രശാന്ത് കിനിയുടെ പ്രവചനം.
ഇപ്പോഴിതാ ഡിസംബറില്‍ എക്‌സില്‍ പങ്കുവെച്ച ഈ പ്രവചനം വീണ്ടും സാമൂഹിക മാധ്യമമായ എക്സിൽ ഷെയര്‍ ചെയ്തിരിക്കുകയാണ് അദ്ദേഹം. 2024 ഓഗസ്റ്റില്‍ ഷെയ്ഖ് ഹസീന പ്രശ്‌നത്തില്‍ അകപ്പെടുമെന്ന് ഇതിനോടകം തന്നെ താന്‍ പ്രവചിച്ചിരുന്നതായി പ്രശാന്ത് കിനി തന്റെ പോസ്റ്റില്‍ പറഞ്ഞു.വളരെ വേഗമാണ് പ്രശാന്തിന്റെ ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയില്‍ പതിഞ്ഞത്. കൃത്യമായ രീതിയില്‍ പ്രവചനം നടത്തിയതിന് ആശ്ചര്യം പ്രകടമാക്കുന്ന കമന്റുകളാണ് അവര്‍ നല്‍കിയത്. അതിനിടെ ഒരു ഉപയോക്താവ് ബംഗ്ലാദേശിന്റെ ഭാവി എന്തായിരിക്കുമെന്ന് പ്രശാന്തിനോട് ചോദിച്ചു. അത് പൂര്‍ണമായും ഇന്ത്യാ വിരുദ്ധമായിരിക്കുമെന്ന് അദ്ദേഹം മറുപടി നല്‍കി.‘കിഴക്കന്‍ പാകിസ്ഥാന്‍’ എന്ന പൂര്‍വാവസ്ഥയിലേക്ക് ബംഗ്ലാദേശ് പോകുകയാണെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ഇതെന്തൊരു പ്രവചനം എന്നാണ് മറ്റൊരാള്‍ അമ്പരപ്പോടെ ചോദിച്ചത്.
സര്‍ക്കാര്‍ സംവരണത്തെച്ചൊല്ലി ആഴ്ചകളായി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്നുവന്ന പ്രതിഷേധ പ്രകടനങ്ങള്‍ ഞായറാഴ്ചയോടെ കലാപത്തിലേക്ക് നീങ്ങുകയായിരുന്നു.സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കാണ് പരിക്കേറ്റത്. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവെക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് റബ്ബര്‍ ബുള്ളറ്റും കണ്ണീര്‍വാതകവും പ്രയോഗിച്ചു.പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചാണ് പ്രതിഷേധക്കാര്‍ ഇതിന് മറുപടി നല്‍കിയത്. തിങ്കളാഴ്ച കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പ്രതിഷേധക്കാര്‍ നിരത്തിലിറങ്ങി.ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയിലേക്ക് ആളുകള്‍ ഇരച്ചു കയറിയതോടെ രാജിവെച്ച് രാജ്യം വിടാന്‍ അവര്‍ നിര്‍ബന്ധിതയായി.
നിലവില്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ് അവര്‍.നേരത്തെ വയനാട് ഉരുള്‍പൊട്ടലിനെ കുറിച്ചും അദ്ദേഹം സൂചന നല്‍കിയിരുന്നു. 'ജൂലൈ ആദ്യവാരത്തില്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ റെക്കോര്‍ഡ് അളവില്‍ കനത്ത മഴ പെയ്യും. ദക്ഷിണേന്ത്യയിലെ പല ഹില്‍ സ്റ്റേഷനുകളിലും മേഘ സ്‌ഫോടനവും മണ്ണിടിച്ചിലും സാധ്യമാണ്, നിരവധി ഡാമുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ കവിഞ്ഞൊഴുകാന്‍ പോകുന്നു,' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം.ജൂണ്‍ 21 നായിരുന്നു അദ്ദേഹം ഈ ട്വീറ്റ് പങ്ക് വെച്ചത്. കൂടാതെ ഇറാന്‍-ഇസ്രായേല്‍ യുദ്ധം, നിഫ്റ്റി തകര്‍ച്ച എന്നിവയും അദ്ദേഹം കൃത്യമായി പ്രവചിച്ചിട്ടുണ്ട്. ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യയെ വധിച്ചതിന് ഇറാന്റെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടാകുമെന്ന കണക്കൂട്ടലിലാണ് ഇസ്രായേലും സഖ്യരാജ്യങ്ങളും. ആക്രമണം പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ അമേരിക്കയുടെയടക്കം സഹായത്തോടെ ഇസ്രായേൽ ഒരുക്കുന്നുണ്ട്.
അതേസമയം, ആക്രമണത്തിൽ ഇസ്രായേലിലെ സാധാരണക്കാർക്ക് അപകടം സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇറാൻ പരമോന്നത നേതാവ്ആയത്തുല്ല ഖുമേനിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മുതിർന്ന ഇറാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞദിവസം റഷ്യൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി ഇറാനിലെത്തിയിരുന്നു. ഇദ്ദേഹമാണ് പ്രസിഡന്റിന്റെ നിർശേദം കൈമാറിയത്. റഷ്യൻ നിർമിത സുഖോയ് സു-35 യുദ്ധവിമാനങ്ങൾ എത്തിക്കാൻ ഇറാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.2025 ല്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ പടിയിറങ്ങും എന്നും എന്നാല്‍ ഡികെ ശിവകുമാറായിരിക്കില്ല അടുത്ത മുഖ്യമന്ത്രി എന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്.
കൂടാതെ പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണം പോലും ലഭിക്കില്ല എന്നും കിനിയുടെ പ്രവചനമുണ്ട്.അതേസമയം ബംഗ്ലാദേശില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. സമീപകാലത്തെങ്ങുമില്ലാത്ത വിധം കലാപമുഖരിതമാണ് രാജ്യം.1971 ലെ വിമോചനയുദ്ധത്തില്‍ പങ്കെടുത്ത വിമുക്തഭടന്മാരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയുടെ 30 ശതമാനം സംവരണം ചെയ്യാന്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ തീരുമാനിച്ചതാണ് വന്‍ പ്രതിഷേധങ്ങള്‍ക്ക് തിരി കൊളുത്തിയത്. ജൂണ്‍ അവസാന വാരം തുടങ്ങിയ പ്രതിഷേധം പൊടുന്നനെ ആളിപ്പടരുകയായിരുന്നു.പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 350 ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. നാല് ലക്ഷത്തിലധികം പേരാണ് പ്രതിഷേധവുമായി ഇന്നലെ ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി ഇരച്ചെത്തിയത്. എന്നാല്‍ ഇതിന് മുന്‍പ് ഷെയ്ഖ് ഹസീനയും സഹോദരിയും ഇന്ത്യയിലേക്ക് രക്ഷപ്പെട്ടിരുന്നു. ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം ലഭിക്കുന്നത് വരെ ഇന്ത്യയില്‍ താല്‍ക്കാലിക അഭയം തേടിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























