അടുത്ത ലക്ഷ്യം യഹിയ സിൻവർ... വധിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ഇസ്രായേൽ... ഏതൊരു ആക്രമണത്തേയും ശക്തമായി തന്നെ പ്രതിരോധിക്കും... രാഷ്‌ട്രം സർവ്വസജ്ജമായിരിക്കുമെന്നും സൈനിക താവളത്തിൽ നടത്തിയ പ്രസ്താവനയിൽ നെതന്യാഹു...

ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനായ പുതിയ ഹമാസ് തലവൻ യഹിയ സിൻവറിനെ വധിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ഇസ്രായേൽ. കഴിഞ്ഞയാഴ്ച ടെഹ്‌റാനിൽ വച്ച് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് യഹിയയെ ഹമാസിന്റെ പുതിയ തലവനായി തിരഞ്ഞെടുത്തത്. യഹിയ സ്ഥാനമേറ്റത് അയാളെ വധിക്കാനും, ഹമാസിനെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കുന്നതിനും വേണ്ടിയുള്ള ശക്തമായ കാരണമാണെന്നാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞത്.യഹിയ സിൻവറിനെ തലവനായി തിരഞ്ഞെടുത്തത് യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, പ്രതിരോധം ശക്തമാക്കുന്നു എന്നതിന്റേയും തെളിവാണെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. എന്നാൽ തങ്ങൾക്കെതിരായ ഏതൊരു ആക്രമണത്തേയും ശക്തമായി തന്നെ പ്രതിരോധിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു.
രാഷ്‌ട്രം സർവ്വസജ്ജമായിരിക്കുമെന്നും സൈനിക താവളത്തിൽ നടത്തിയ പ്രസ്താവനയിൽ നെതന്യാഹു പറഞ്ഞു.അതേസമയം മേഖലയിൽ സംഘർഷം വർദ്ധിക്കുന്നത് തടയാനുള്ള ശ്രമങ്ങൾ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി എന്നിവരുമായി പ്രസിഡന്റ് ജോ ബൈഡൻ സംസാരിച്ചിരുന്നു.ഇറാനുമായും ഇസ്രായേലുമായും ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ഹനിയയുടെ കൊലപാതകം കൂടുതൽ സംഘർഷത്തിലേക്ക് നയിച്ചേക്കാമെന്നാണ് സംഘടനയുടെ അദ്ധ്യക്ഷനായ ഗാംബിയൻ വിദേശകാര്യ മന്ത്രി മംദൗ തങ്കാര ചൂണ്ടിക്കാച്ചി
. പല രാജ്യങ്ങളും മേഖലയിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി റദ്ദ് ചെയ്തിട്ടുണ്ട്. ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നത് ഫ്രാൻസ് നിർത്തണമെന്ന ആവശ്യം ഇറാൻ മുന്നോട്ട് വച്ചിട്ടുണ്ട്. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ, ഇമ്മാനുവൽ മാക്രോണിനോട് ഈ ആവശ്യം ഉന്നയിച്ചത്.ഗാസയിലെ തുരങ്കങ്ങളില്‍ ഒളിച്ചു കഴിയുകയാണ് സിന്‍വര്‍. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ ഉത്തരവാദിയാണ് സിന്‍വറെന്നായിരുന്നു ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് വക്താവ് ഡാനിയേല്‍ ഹഗാരിയുടെ പരാമര്‍ശം. സിന്‍വറിന് ഒരേയൊരു സ്ഥാനം മാത്രമേയുള്ളൂ, അത് മുഹമ്മദ് ദെയ്ഫിനും ഏഴിന് ആക്രമണം നടത്തിയ മറ്റുള്ളവര്‍ക്കും അരികിലാണ്. സിന്‍വറിനുവേണ്ടി തങ്ങളൊരുക്കുന്ന ഒരേ ഒരിടം അതുമാത്രമാണെന്നും ഹഗാരി പ്രസ്താവിച്ചു.
വിദേശകാര്യ മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ ഡിപ്ലോമസി ബ്യൂറോ ഡയറക്ടറും പ്രതികരണവുമായെത്തി.ഹമാസിന്റെ തീവ്രവാദവിഭാഗവും രാഷ്ട്രീയവിഭാഗവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യഹ്യയുടെ നിയമനമെന്ന് അദ്ദേഹം ആരോപിച്ചു. ജീവനോടെയോ അല്ലാതെയോ പിടികൂടുന്നതുവരെ യഹ്യക്കായുള്ള ‘വേട്ട’ അവസാനിപ്പിക്കില്ലെന്നായിരുന്നു ബ്യൂറോ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്.ഇസ്രായേല്‍ ഉന്നമിടുന്ന നേതാക്കളില്‍ ഒരാളാണ് സിന്‍വര്‍. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമായി കണക്കാക്കുന്നത് സിന്‍വറിനെയാണ്. ഈ ആക്രമണത്തിനുശേഷം സിന്‍വര്‍ പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടാറില്ല. ഹിനയെ, സിന്‍വര്‍, മുഹമ്മദ് ദെയ്ഫ്, മര്‍വാന്‍ ഈസ എന്നിവരെ വധിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിജ്ഞചെയ്തിരുന്നു.
ഇവരില്‍ ഗാസയില്‍ ഒളിച്ചുകഴിയുന്ന സിന്‍വര്‍ മാത്രമേ ഇനി ശേഷിക്കുന്നുള്ളൂ.2017ലാണ് യാഹിയ സിന്‍വര്‍ ഹമാസിന്റെ നേതാവായത്. അതിനുശേഷം കുറെ നാളുകളായി അയാള്‍ ഇസ്രയേല്‍ നേതാക്കളെ വിശ്വസിപ്പിച്ചിരുന്നത് ഹമാസ് ഇനി യുദ്ധത്തിനില്ലെന്നും വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നു എന്നുമാണ്. തുടര്‍ച്ചയായുള്ള ഈ സമാധാനത്തെക്കുറിച്ചുള്ള വര്‍ത്തമാനം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇസ്രയേല്‍ നേതാക്കള്‍ വിശ്വസിച്ചുപോയി. പക്ഷെ വാസ്തവത്തില്‍ ഇസ്രയേലിനെ ആക്രമിക്കാനുള്ള ഒരു പാളാത്ത പദ്ധതി അതിവ രഹസ്യമായി ആസൂത്രണം ചെയ്യുകയായിരുന്നു സിന്‍വര്‍.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 13ന് ഹമാസ് ഇരച്ചെത്തുമ്പോള്‍ ഇസ്രയേല്‍ ശരിക്കും ഉറക്കത്തില്‍ തന്നെയായിരുന്നു.ഇതുപോലെ ഒരു അനാസ്ഥ ഇസ്രയേല്‍ സൈന്യത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല എന്നാണ് പറയുന്നത്. അതിര്‍ത്തിയില്‍ സൈനികര്‍ ഇല്ലായിരുന്നു. അവധിയുടെ ആലസ്യത്തിലായിരുന്നു രാജ്യം. റഡാറുകള്‍ നോക്കാന്‍ പോലും ആളില്ലായിരുന്നു. അയേണ്‍ ഡോം പോലും മരിയാദക്ക് പ്രവര്‍ത്തിച്ചില്ല. ഈ തികഞ്ഞ അനാസ്ഥക്ക് കാരണം ഇനി ഒരു ആക്രമണം ഉണ്ടാവില്ല എന്ന അമിതമായ ആത്മവിശ്വാസമായിരുന്നു. ഇതുകൊടുത്ത് ആവട്ടെ യഹിയ സിന്‍വര്‍ ആയിരുന്നു. ഹമാസില്‍ തന്നെയുള്ള പലരെയും ചാരന്മാര്‍ ആണെന്ന് സിന്‍വര്‍ തെറ്റിദ്ധരിപ്പിച്ചു. അവര്‍ കൊടുത്ത ഫീഡ്ബാക്കാണ് ഇനി ഹമാസ് ആക്രമണം ഉണ്ടാവില്ല എന്നത്. പക്ഷേ അത് സിന്‍വറിന്റെ കെണിയായിരുന്നെന്ന് മൊസാദിനുപോലും മനസ്സിലായില്ല.
https://www.facebook.com/Malayalivartha


























