Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

മൊസാദിനെ ഭയന്ന് ആണവ ശാസ്ത്രജ്ഞരെ ഒളിപ്പിക്കാന്‍ ഓടി ഇറാന്‍ ! ആണവനിലയങ്ങള്‍ മൊസാദ് തകര്‍ക്കും കട്ടായം ; അറബ് രാജ്യങ്ങള്‍ ഇറാന് മുന്നറിയിപ്പ് കൊടുത്തിരുന്നതാണ് യുദ്ധം വേണ്ടായെന്ന് ! ഇറാന്റെ ആണവതലകളെല്ലാം തകര്‍ത്തത് ഇസ്രയേല്‍ ചാരന്മാര്‍

08 AUGUST 2024 08:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി

വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!

ഒരു പഞ്ചിന് കേറി വെല്ലുവിളിച്ചും പോയി യുദ്ധം ചെയ്യാതെ നിവര്‍ത്തിയുമില്ല. അടപടലം പെട്ടിരിക്കുകയാണ് ഇറാന്‍. ഇസ്രയേല്‍ പണി തുടങ്ങി ഇറാന്‍ നെട്ടോട്ടം തുടങ്ങി. മൊസാദിന്റെ ഭയത്തിലാണ് ഇറാന്‍ ഭരണകൂടം. എപ്പോള്‍ വേണമെങ്കിലും മൊസാദ് പണിവെക്കും. ആണവ നിലയങ്ങളും ആണവശാസ്ത്രജ്ഞരേയും സുരക്ഷിതമാക്കാന്‍ നെട്ടോട്ടമോടി ഇറാന്‍. കലിയിളകുന്ന നേരത്തെല്ലാം ഇറാന്റെ ആണവനിലയങ്ങള്‍ തകര്‍ക്കലാണ് മൊസാദിന്റെ പണി. അറബ് രാജ്യങ്ങള്‍ ഇറാന് മുന്നറിയിപ്പ് കൊടുത്തിരുന്നതാണ് യുദ്ധം വേണ്ടായെന്ന്. അത് കേള്‍ക്കാതെ എടുത്തുചാടി വെട്ടിലായി ഇറാന്‍. അറബ് രാഷ്ട്രങ്ങള്‍ക്ക് ഇസ്രയേലില്‍ നിന്ന് കിട്ടിയ അടിയുടെ ചൂട് ഓര്‍മ്മയുണ്ട്.

ഇന്ന് അറബ് രാഷ്ട്രങ്ങള്‍ക്കുപോലും ഇസ്രായേലിനോട് പഴയ ശത്രുതയില്ല. മൂന്നുതവണ അടിച്ചിട്ടും തോല്‍വിയേറ്റത്തിന്റെ പേടി കൊണ്ട് കൂടിയാവാം, അവര്‍ തങ്ങളുടെ പണി നോക്കി ഒതുങ്ങിക്കൂടുന്നു. പക്ഷേ ഈ ഭൂലോകത്തുനിന്ന് ജൂതരാഷ്ട്രത്തെ തുടച്ചു നീക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച രാജ്യമാണ ഇറാന്‍. അതോടെ ഇറാനെ തീര്‍ക്കുമെന്ന് മൊസാദും പ്രഖ്യാപിച്ചു. വലിയ വിലയാണ് ഇറാന്‍ അതിന് കൊടുക്കേണ്ടി വന്നത്. തങ്ങളുടെ കൊച്ചു രാജ്യത്തെ ഒരു മിസൈല്‍ പോലും വീഴാത്ത രീതില്‍ സംരക്ഷിക്കാന്‍ ഇസ്രായിലിന് കഴിഞ്ഞു. പക്ഷേ അവര്‍ നിരന്തരം ഇറാന് പണി കാടുത്തു.

2010ല്‍, ഇറാന്റെ ആണവ ഗവേഷണത്തിലെ പ്രമുഖനാല ഡാരിയൂഷ് റെസേയി നജാദിനെ ബൈക്കിലെത്തി രണ്ടുപേര്‍ വെടിവെച്ചു കൊന്നു. ടെഹ്‌റാനില്‍ പട്ടാപ്പകല്‍ നാലരയോടെയാണ് സംഭവം. ഇന്നും ബൈക്കും പ്രതികളെയും കണ്ട് കിട്ടിയിട്ടില്ല. മറ്റൊരു ആണവശാസ്ത്രഞ്ജഞാന ഡോ. മജീദ് ഷഹ്രിയാരിയും കൊല്ലപ്പെട്ടു. ബൈക്കില്‍ വന്ന ചാരന്‍ അദ്ദേഹത്തിന്റെ ഓടിക്കൊണ്ടിരുന്ന കാറിന്റെ പിന്നില്‍ ബോംബ് ഘടിപ്പിക്കുകയായിരുന്നു. ഡോ.ഫെറെദൂന്‍ അബ്ബാസി ദവാനിക്കും അതേ ഗതിയുണ്ടായി. സര്‍ക്കാരിന്റെ സമാന്തര പട്ടാള സംവിധാനമായ റവല്യൂഷണറി ഗാര്‍ഡ്‌സ് അംഗവും ക്വാണ്ടം ഫിസിക്‌സ് പ്രഫസറുമായ മസൂദ് അലിയടെ ഊഴമായിരുന്നു അടുത്തത്. മുഹമ്മദി സ്വന്തംകാറിലേക്കു കയറാന്‍ തുടങ്ങുമ്പോള്‍ വന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു. അടുത്തൊരു ബൈക്ക് പാര്‍ക്ക് ചെയ്തിരുന്നു. അതിലായിരുന്നു ബോംബ് വച്ചിരുന്നത്. ഇറാന്റ റവല്യൂഷനറി ഗാര്‍ഡിലെ തന്നെ യൂണിറ്റ് 840 മേധാവി കേണല്‍ ഹസന്‍ സയ്യാദ് ഖൊഡേയിയെ വീടിനു മുന്നില്‍ വച്ച് വെടിവച്ചു കൊല്ലുകയായിരുന്നു. ബൈക്കില്‍ വന്ന കൊലയാളികള്‍ കാറിലിരുന്ന ഖൊഡേയിയെ അഞ്ചു തവണ വെടിവയ്ക്കുകയായിരുന്നു.

ഇറാനിയന്‍ നേതാക്കള്‍ മറ്റ് രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനു പോകുമ്പോള്‍ അവരെ തട്ടിയെടുത്ത് മയക്ക്മരുന്ന് കുത്തിവച്ച് വിമാനത്തില്‍ ഇസ്രയേലിലേക്കു കടത്തുന്നത് മൊസാദിന്റെ മറ്റൊരു തന്ത്രമാണ്. ജനറല്‍ അലി റീസ അസ്ഗാരി എന്ന മുന്‍ ഇറാനിയന്‍ ഡപ്യൂട്ടി പ്രതിരോധ മന്ത്രിയെ 2007ല്‍ ഇസ്താംബുളില്‍ വച്ചു കാണാതായി. ആണവ പരിപാടിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. നാലുവര്‍ഷത്തോളം യാതൊരു വിവരവും കിട്ടിയില്ല. 2011ല്‍ ഇറാന്‍ വിദേശകാര്യമന്ത്രി ആരോപിച്ചു, അസ്ഗാരിയെ മൊസാദ് തട്ടിക്കൊണ്ടു പോയതാണ്. ജയിലില്‍ അടച്ചിരിക്കുകയാണ് എന്ന്. അസ്ഗാരി അമേരിക്കയിലേക്ക് കൂറുമാറിയതാണെന്നും പറയുന്നുണ്ട്. 50 ലക്ഷം ഡോളര്‍ നല്‍കി പുതിയ പേരും ഐഡിയും നല്‍കി താമസിപ്പിച്ചിരിക്കുകയാണത്രെ.

2020 ജനുവരിയിയിലാണ് മൊസാദ് ലോകത്തെ വീണ്ടു നടുക്കിയത്. ഇറാന്റെ റവല്യൂഷനറി ഗാര്‍ഡ്‌സിലെ കുദ്‌സ് വിഭാഗം മേധാവിയായിരുന്നു കാസിം സുലൈമാനിയുടെ വധത്തില്‍ അമേരിക്കപോലും ഞെട്ടി. ബഗ്ദാദ് വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ ബോംബിട്ട് സുലൈമാനിയെ വകവരുത്തിയത്. ഉപഗ്രഹ നിയന്ത്രിയ ബോബായിരുന്നു അത്. അതുപോലെ ഇറാന്റെ അണുബോംബ് നിര്‍മ്മാണത്തെ സൈബര്‍ ആക്രമണത്തിലുടെ മൊസാദ് തകര്‍ത്തതും വാര്‍ത്തയായി. കംപ്യൂട്ടര്‍ സിസ്റ്റത്തില്‍ വൈറസിനെ കടത്തിവിട്ട് തെറ്റായ നിദേശം നല്‍കിയാണ് അവര്‍ നിലയം തകര്‍ത്തത്. ഇതുമൂലം വര്‍ഷങ്ങളാണ് ഇറാന്റെ ആണവപദ്ധതി വൈകിയത്. ഇതിന്റെയെല്ലാം ഒടുവിലാണ് ഇറാനില്‍ കയറി, മൊസാദ് ഹനിയയെ തീര്‍ത്തത്. അതോടെ ഇനി ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള യുദ്ധമാണ് ഉണ്ടാവുകയെന്നും വിലയിരുത്തലുണ്ട്.

പക്ഷേ ഇനി ഹമാസിന് പകരം ഇറാന്‍ എന്ന ഷിയാ രാഷ്ട്രവുമായുള്ള നേരിട്ടുള്ള യുദ്ധമാണ് കാണാന്‍ പോവുന്നത് എന്നാണ് പൊതു വിലയിരുത്തല്‍. ഹനിയ വധത്തിന് പിന്നാലെ, ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമനേയി ഉത്തരവിട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച രാവിലെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് ഖാമനേയി ആക്രമണത്തിന് ഉത്തരവിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എത്ര ശക്തമായി തിരിച്ചടിക്കും എന്ന് വ്യക്തമല്ല. ടെല്‍ അവീവിനും ഹൈഫയ്ക്കും സമീപം ഡ്രോണ്‍മിസൈല്‍ സംയോജിത ആക്രമണമാണ് ഇറാന്‍ സൈനിക കമാന്‍ഡര്‍മാരുടെ പരിഗണനയിലുള്ളത്' എന്ന് ഇറാന്‍ കമാന്‍ഡര്‍മാര്‍ പറഞ്ഞു.

.'ഞങ്ങളുടെ പ്രിയങ്കരനായ അതിഥിയെ ഞങ്ങളുടെ വീട്ടില്‍ വെച്ച് നിങ്ങള്‍ കൊന്നിരിക്കുന്നു. അതുവഴി കഠിനമായ ശിക്ഷക്കുള്ള വഴി പാകുകയും ചെയ്തു' ആയത്തുല്ല ഖാമനേയി നേരത്തെ പ്രതികരിച്ചത്. പ്രസിഡന്റിന്റെ സത്യപ്രതിജ്ഞക്കെത്തിയ ഔദ്യോഗിക അതിഥിയെ സ്വന്തം തലസ്ഥാനത്ത് പോലും സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നതിന്റെ കുറ്റബോധവും രോഷവും ഇറാന്‍ ഭരണകൂടത്തിന്റെ പ്രതികരണങ്ങളില്‍ ഉണ്ട്.

ഇതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷവും സങ്കീര്‍ണവുമാകും.കഴിഞ്ഞ ഏപ്രിലില്‍ സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ എംബസിയിലുണ്ടായിരുന്ന ഇറാന്റെ സൈനിക കമാന്‍ഡര്‍മാരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു തിരിച്ചടിയായി ഇസ്രയേലിലേക്ക് ആദ്യമായി ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തു. ഇതാകാം ഇറാന്‍ തലസ്ഥാനത്തു വച്ചു ഹമാസ് തലവനെ വധിക്കാന്‍ കാരണമായതെന്നു കരുതുന്നവരുണ്ട്. ഇസ്രയേലിന് തിരിച്ചടി നല്‍കേണ്ടത് ഇറാന്റെ അഭിമാന പ്രശ്്‌നമായി മാറിയിരിക്കുന്നു. ഇസ്മായിലിന്റെ കൊലപാതകത്തിന് ശേഷം ജംകരന്‍ പള്ളിയില്‍ ഇറാന്‍ 'പ്രതികാരത്തിന്റെ ചെങ്കൊടി' ഉയര്‍ത്തിയത് തിരിച്ചടിയുടെ സൂചനയാണ്.

പക്ഷേ ഈ പ്രതികാരം പ്രതീക്ഷിച്ച് തന്നെയാണ് ഇസ്രയേല്‍ കഴിയുന്നതും. ഈച്ചപോലും അറിയാതെ ഏതുരാജ്യത്ത് കടന്നുകയറിയും തങ്ങളുടെ ശത്രുക്കളെ വകവരുത്താന്‍ ഇസ്രയേല്‍ ചാര സംഘടനകള്‍ക്ക് അസാമാന്യമായ കഴിവാണുള്ളത്. ഖാമനേയി, വല്ലാതെ കളിച്ചാല്‍ വൈകാതെ അയാളും പടമാവും. പക്ഷേ ഇതൊന്നും ഗത്യന്തരമില്ലാതെ ചെയ്യുന്നതാണെന്നാണ് ഇസ്രയേല്‍ അനുഭാവികള്‍ പറയുന്നത്. ഇസ്ലാമിക രാഷ്ട്രങ്ങള്‍ ആയുധം താഴെവെച്ചാല്‍ ഈ മേഖലയില്‍ സമാധാനം വരും. പക്ഷേ ഇസ്രയേല്‍ ആയുധം താഴെവെച്ചാല്‍ അത്് തീരും.

എത്ര ശക്തമായ സംവിധാനം ഉണ്ടെങ്കിലും അതൊന്നും പൂര്‍ണ്ണമല്ല എന്ന് ഉറപ്പ് ഇസ്രായേലിനുണ്ട്. അതിനാലാണ് അവര്‍ അയല്‍ക്കാരുമായി നല്ല നിലയില്‍ പോവണമെന്ന് ആഗ്രഹിക്കുന്നത്. പക്ഷേ ഹനിയയുടെ തന്നെ സിദ്ധാന്തം അനുസരിച്ച അയാള്‍ മരണം കൊതിക്കയാണ്. നെതന്യാഹു ഇഹലോകത്തിലുള്ള ജീവിതത്തില്‍ വിശ്വസിക്കുമ്പോള്‍, ഹനിയ അടക്കമുള്ളവര്‍ക്ക് മുഖ്യം പരലോക ജീവിതമാണ്‍ അതാണ് അവസാനിക്കാത്ത യുദ്ധത്തിന്റെ മനശാസ്ത്രവും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (3 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (4 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (4 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (4 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (5 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (7 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (7 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (7 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (7 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (7 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (8 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (8 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (8 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (8 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (8 hours ago)

Malayali Vartha Recommends