Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്


തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിൽ 9 മലയാളികൾക്ക് ജീവൻ നഷ്ടമായ വാഹനാപകടത്തിൽ വേദന പങ്കുവച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ളവർ രം​ഗത്ത്...


കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടം.... മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി... പൊതുദര്‍ശനത്തിനുശേഷം സംസ്കാരചടങ്ങുകൾ നടക്കും


റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച് മരിച്ചു


സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

മൊസാദിനെ ഭയന്ന് ആണവ ശാസ്ത്രജ്ഞരെ ഒളിപ്പിക്കാന്‍ ഓടി ഇറാന്‍ ! ആണവനിലയങ്ങള്‍ മൊസാദ് തകര്‍ക്കും കട്ടായം ; അറബ് രാജ്യങ്ങള്‍ ഇറാന് മുന്നറിയിപ്പ് കൊടുത്തിരുന്നതാണ് യുദ്ധം വേണ്ടായെന്ന് ! ഇറാന്റെ ആണവതലകളെല്ലാം തകര്‍ത്തത് ഇസ്രയേല്‍ ചാരന്മാര്‍

08 AUGUST 2024 08:42 PM IST
മലയാളി വാര്‍ത്ത

ഒരു പഞ്ചിന് കേറി വെല്ലുവിളിച്ചും പോയി യുദ്ധം ചെയ്യാതെ നിവര്‍ത്തിയുമില്ല. അടപടലം പെട്ടിരിക്കുകയാണ് ഇറാന്‍. ഇസ്രയേല്‍ പണി തുടങ്ങി ഇറാന്‍ നെട്ടോട്ടം തുടങ്ങി. മൊസാദിന്റെ ഭയത്തിലാണ് ഇറാന്‍ ഭരണകൂടം. എപ്പോള്‍ വേണമെങ്കിലും മൊസാദ് പണിവെക്കും. ആണവ നിലയങ്ങളും ആണവശാസ്ത്രജ്ഞരേയും സുരക്ഷിതമാക്കാന്‍ നെട്ടോട്ടമോടി ഇറാന്‍. കലിയിളകുന്ന നേരത്തെല്ലാം ഇറാന്റെ ആണവനിലയങ്ങള്‍ തകര്‍ക്കലാണ് മൊസാദിന്റെ പണി. അറബ് രാജ്യങ്ങള്‍ ഇറാന് മുന്നറിയിപ്പ് കൊടുത്തിരുന്നതാണ് യുദ്ധം വേണ്ടായെന്ന്. അത് കേള്‍ക്കാതെ എടുത്തുചാടി വെട്ടിലായി ഇറാന്‍. അറബ് രാഷ്ട്രങ്ങള്‍ക്ക് ഇസ്രയേലില്‍ നിന്ന് കിട്ടിയ അടിയുടെ ചൂട് ഓര്‍മ്മയുണ്ട്.

ഇന്ന് അറബ് രാഷ്ട്രങ്ങള്‍ക്കുപോലും ഇസ്രായേലിനോട് പഴയ ശത്രുതയില്ല. മൂന്നുതവണ അടിച്ചിട്ടും തോല്‍വിയേറ്റത്തിന്റെ പേടി കൊണ്ട് കൂടിയാവാം, അവര്‍ തങ്ങളുടെ പണി നോക്കി ഒതുങ്ങിക്കൂടുന്നു. പക്ഷേ ഈ ഭൂലോകത്തുനിന്ന് ജൂതരാഷ്ട്രത്തെ തുടച്ചു നീക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച രാജ്യമാണ ഇറാന്‍. അതോടെ ഇറാനെ തീര്‍ക്കുമെന്ന് മൊസാദും പ്രഖ്യാപിച്ചു. വലിയ വിലയാണ് ഇറാന്‍ അതിന് കൊടുക്കേണ്ടി വന്നത്. തങ്ങളുടെ കൊച്ചു രാജ്യത്തെ ഒരു മിസൈല്‍ പോലും വീഴാത്ത രീതില്‍ സംരക്ഷിക്കാന്‍ ഇസ്രായിലിന് കഴിഞ്ഞു. പക്ഷേ അവര്‍ നിരന്തരം ഇറാന് പണി കാടുത്തു.

2010ല്‍, ഇറാന്റെ ആണവ ഗവേഷണത്തിലെ പ്രമുഖനാല ഡാരിയൂഷ് റെസേയി നജാദിനെ ബൈക്കിലെത്തി രണ്ടുപേര്‍ വെടിവെച്ചു കൊന്നു. ടെഹ്‌റാനില്‍ പട്ടാപ്പകല്‍ നാലരയോടെയാണ് സംഭവം. ഇന്നും ബൈക്കും പ്രതികളെയും കണ്ട് കിട്ടിയിട്ടില്ല. മറ്റൊരു ആണവശാസ്ത്രഞ്ജഞാന ഡോ. മജീദ് ഷഹ്രിയാരിയും കൊല്ലപ്പെട്ടു. ബൈക്കില്‍ വന്ന ചാരന്‍ അദ്ദേഹത്തിന്റെ ഓടിക്കൊണ്ടിരുന്ന കാറിന്റെ പിന്നില്‍ ബോംബ് ഘടിപ്പിക്കുകയായിരുന്നു. ഡോ.ഫെറെദൂന്‍ അബ്ബാസി ദവാനിക്കും അതേ ഗതിയുണ്ടായി. സര്‍ക്കാരിന്റെ സമാന്തര പട്ടാള സംവിധാനമായ റവല്യൂഷണറി ഗാര്‍ഡ്‌സ് അംഗവും ക്വാണ്ടം ഫിസിക്‌സ് പ്രഫസറുമായ മസൂദ് അലിയടെ ഊഴമായിരുന്നു അടുത്തത്. മുഹമ്മദി സ്വന്തംകാറിലേക്കു കയറാന്‍ തുടങ്ങുമ്പോള്‍ വന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു. അടുത്തൊരു ബൈക്ക് പാര്‍ക്ക് ചെയ്തിരുന്നു. അതിലായിരുന്നു ബോംബ് വച്ചിരുന്നത്. ഇറാന്റ റവല്യൂഷനറി ഗാര്‍ഡിലെ തന്നെ യൂണിറ്റ് 840 മേധാവി കേണല്‍ ഹസന്‍ സയ്യാദ് ഖൊഡേയിയെ വീടിനു മുന്നില്‍ വച്ച് വെടിവച്ചു കൊല്ലുകയായിരുന്നു. ബൈക്കില്‍ വന്ന കൊലയാളികള്‍ കാറിലിരുന്ന ഖൊഡേയിയെ അഞ്ചു തവണ വെടിവയ്ക്കുകയായിരുന്നു.

ഇറാനിയന്‍ നേതാക്കള്‍ മറ്റ് രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനു പോകുമ്പോള്‍ അവരെ തട്ടിയെടുത്ത് മയക്ക്മരുന്ന് കുത്തിവച്ച് വിമാനത്തില്‍ ഇസ്രയേലിലേക്കു കടത്തുന്നത് മൊസാദിന്റെ മറ്റൊരു തന്ത്രമാണ്. ജനറല്‍ അലി റീസ അസ്ഗാരി എന്ന മുന്‍ ഇറാനിയന്‍ ഡപ്യൂട്ടി പ്രതിരോധ മന്ത്രിയെ 2007ല്‍ ഇസ്താംബുളില്‍ വച്ചു കാണാതായി. ആണവ പരിപാടിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. നാലുവര്‍ഷത്തോളം യാതൊരു വിവരവും കിട്ടിയില്ല. 2011ല്‍ ഇറാന്‍ വിദേശകാര്യമന്ത്രി ആരോപിച്ചു, അസ്ഗാരിയെ മൊസാദ് തട്ടിക്കൊണ്ടു പോയതാണ്. ജയിലില്‍ അടച്ചിരിക്കുകയാണ് എന്ന്. അസ്ഗാരി അമേരിക്കയിലേക്ക് കൂറുമാറിയതാണെന്നും പറയുന്നുണ്ട്. 50 ലക്ഷം ഡോളര്‍ നല്‍കി പുതിയ പേരും ഐഡിയും നല്‍കി താമസിപ്പിച്ചിരിക്കുകയാണത്രെ.

2020 ജനുവരിയിയിലാണ് മൊസാദ് ലോകത്തെ വീണ്ടു നടുക്കിയത്. ഇറാന്റെ റവല്യൂഷനറി ഗാര്‍ഡ്‌സിലെ കുദ്‌സ് വിഭാഗം മേധാവിയായിരുന്നു കാസിം സുലൈമാനിയുടെ വധത്തില്‍ അമേരിക്കപോലും ഞെട്ടി. ബഗ്ദാദ് വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ ബോംബിട്ട് സുലൈമാനിയെ വകവരുത്തിയത്. ഉപഗ്രഹ നിയന്ത്രിയ ബോബായിരുന്നു അത്. അതുപോലെ ഇറാന്റെ അണുബോംബ് നിര്‍മ്മാണത്തെ സൈബര്‍ ആക്രമണത്തിലുടെ മൊസാദ് തകര്‍ത്തതും വാര്‍ത്തയായി. കംപ്യൂട്ടര്‍ സിസ്റ്റത്തില്‍ വൈറസിനെ കടത്തിവിട്ട് തെറ്റായ നിദേശം നല്‍കിയാണ് അവര്‍ നിലയം തകര്‍ത്തത്. ഇതുമൂലം വര്‍ഷങ്ങളാണ് ഇറാന്റെ ആണവപദ്ധതി വൈകിയത്. ഇതിന്റെയെല്ലാം ഒടുവിലാണ് ഇറാനില്‍ കയറി, മൊസാദ് ഹനിയയെ തീര്‍ത്തത്. അതോടെ ഇനി ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള യുദ്ധമാണ് ഉണ്ടാവുകയെന്നും വിലയിരുത്തലുണ്ട്.

പക്ഷേ ഇനി ഹമാസിന് പകരം ഇറാന്‍ എന്ന ഷിയാ രാഷ്ട്രവുമായുള്ള നേരിട്ടുള്ള യുദ്ധമാണ് കാണാന്‍ പോവുന്നത് എന്നാണ് പൊതു വിലയിരുത്തല്‍. ഹനിയ വധത്തിന് പിന്നാലെ, ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമനേയി ഉത്തരവിട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച രാവിലെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് ഖാമനേയി ആക്രമണത്തിന് ഉത്തരവിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എത്ര ശക്തമായി തിരിച്ചടിക്കും എന്ന് വ്യക്തമല്ല. ടെല്‍ അവീവിനും ഹൈഫയ്ക്കും സമീപം ഡ്രോണ്‍മിസൈല്‍ സംയോജിത ആക്രമണമാണ് ഇറാന്‍ സൈനിക കമാന്‍ഡര്‍മാരുടെ പരിഗണനയിലുള്ളത്' എന്ന് ഇറാന്‍ കമാന്‍ഡര്‍മാര്‍ പറഞ്ഞു.

.'ഞങ്ങളുടെ പ്രിയങ്കരനായ അതിഥിയെ ഞങ്ങളുടെ വീട്ടില്‍ വെച്ച് നിങ്ങള്‍ കൊന്നിരിക്കുന്നു. അതുവഴി കഠിനമായ ശിക്ഷക്കുള്ള വഴി പാകുകയും ചെയ്തു' ആയത്തുല്ല ഖാമനേയി നേരത്തെ പ്രതികരിച്ചത്. പ്രസിഡന്റിന്റെ സത്യപ്രതിജ്ഞക്കെത്തിയ ഔദ്യോഗിക അതിഥിയെ സ്വന്തം തലസ്ഥാനത്ത് പോലും സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നതിന്റെ കുറ്റബോധവും രോഷവും ഇറാന്‍ ഭരണകൂടത്തിന്റെ പ്രതികരണങ്ങളില്‍ ഉണ്ട്.

ഇതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷവും സങ്കീര്‍ണവുമാകും.കഴിഞ്ഞ ഏപ്രിലില്‍ സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ എംബസിയിലുണ്ടായിരുന്ന ഇറാന്റെ സൈനിക കമാന്‍ഡര്‍മാരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു തിരിച്ചടിയായി ഇസ്രയേലിലേക്ക് ആദ്യമായി ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തു. ഇതാകാം ഇറാന്‍ തലസ്ഥാനത്തു വച്ചു ഹമാസ് തലവനെ വധിക്കാന്‍ കാരണമായതെന്നു കരുതുന്നവരുണ്ട്. ഇസ്രയേലിന് തിരിച്ചടി നല്‍കേണ്ടത് ഇറാന്റെ അഭിമാന പ്രശ്്‌നമായി മാറിയിരിക്കുന്നു. ഇസ്മായിലിന്റെ കൊലപാതകത്തിന് ശേഷം ജംകരന്‍ പള്ളിയില്‍ ഇറാന്‍ 'പ്രതികാരത്തിന്റെ ചെങ്കൊടി' ഉയര്‍ത്തിയത് തിരിച്ചടിയുടെ സൂചനയാണ്.

പക്ഷേ ഈ പ്രതികാരം പ്രതീക്ഷിച്ച് തന്നെയാണ് ഇസ്രയേല്‍ കഴിയുന്നതും. ഈച്ചപോലും അറിയാതെ ഏതുരാജ്യത്ത് കടന്നുകയറിയും തങ്ങളുടെ ശത്രുക്കളെ വകവരുത്താന്‍ ഇസ്രയേല്‍ ചാര സംഘടനകള്‍ക്ക് അസാമാന്യമായ കഴിവാണുള്ളത്. ഖാമനേയി, വല്ലാതെ കളിച്ചാല്‍ വൈകാതെ അയാളും പടമാവും. പക്ഷേ ഇതൊന്നും ഗത്യന്തരമില്ലാതെ ചെയ്യുന്നതാണെന്നാണ് ഇസ്രയേല്‍ അനുഭാവികള്‍ പറയുന്നത്. ഇസ്ലാമിക രാഷ്ട്രങ്ങള്‍ ആയുധം താഴെവെച്ചാല്‍ ഈ മേഖലയില്‍ സമാധാനം വരും. പക്ഷേ ഇസ്രയേല്‍ ആയുധം താഴെവെച്ചാല്‍ അത്് തീരും.

എത്ര ശക്തമായ സംവിധാനം ഉണ്ടെങ്കിലും അതൊന്നും പൂര്‍ണ്ണമല്ല എന്ന് ഉറപ്പ് ഇസ്രായേലിനുണ്ട്. അതിനാലാണ് അവര്‍ അയല്‍ക്കാരുമായി നല്ല നിലയില്‍ പോവണമെന്ന് ആഗ്രഹിക്കുന്നത്. പക്ഷേ ഹനിയയുടെ തന്നെ സിദ്ധാന്തം അനുസരിച്ച അയാള്‍ മരണം കൊതിക്കയാണ്. നെതന്യാഹു ഇഹലോകത്തിലുള്ള ജീവിതത്തില്‍ വിശ്വസിക്കുമ്പോള്‍, ഹനിയ അടക്കമുള്ളവര്‍ക്ക് മുഖ്യം പരലോക ജീവിതമാണ്‍ അതാണ് അവസാനിക്കാത്ത യുദ്ധത്തിന്റെ മനശാസ്ത്രവും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് , തുടർച്ചയായി വെയിലേറ്റാൽ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാൻ സാധ്യത...  (25 minutes ago)

രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ  (35 minutes ago)

പയ്യോളി സ്വദേശിയായ ലോറി ഡ്രൈവറെ എറണാകുളത്ത് മരിച്ച നിലയില്‍ കണ്ടെത്തി‌  (46 minutes ago)

സർക്കാർ ജോലിക്കും ആനുകൂല്യങ്ങൾക്കും അനുകൂല സമയം! കർക്കിടകം രാശിക്കാർക്ക് നേട്ടം!  (1 hour ago)

  തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിൽ 9 മലയാളികൾക്ക് ജീവൻ നഷ്ടമായ വാഹനാപകടത്തിൽ വേദന പങ്കുവച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ളവർ രം​ഗത്ത്...  (1 hour ago)

മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി... പൊതുദര്‍ശനത്തിനുശേഷം സംസ്കാരചടങ്ങുകൾ നടക്കും  (1 hour ago)

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (6 hours ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (6 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (6 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (6 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (6 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (6 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (6 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (6 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (7 hours ago)

Malayali Vartha Recommends