Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്


തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിൽ 9 മലയാളികൾക്ക് ജീവൻ നഷ്ടമായ വാഹനാപകടത്തിൽ വേദന പങ്കുവച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ളവർ രം​ഗത്ത്...


കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടം.... മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി... പൊതുദര്‍ശനത്തിനുശേഷം സംസ്കാരചടങ്ങുകൾ നടക്കും


റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച് മരിച്ചു


സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഗസ്സയിൽ വെടിനിർത്തൽ ചർച്ചക്ക് തയാറാകണമെന്ന്, ഹമാസിനോടും ഇസ്രായേലിനോടും മധ്യസ്ഥ രാജ്യങ്ങൾ അഭ്യർഥിച്ചു..ആയുധങ്ങൾക്ക് മൂർച്ചകൂട്ടി ഇരുരാജ്യങ്ങളും...എല്ലാം പ്രതീക്ഷിച്ചതു പോലെ സംഭവിച്ചു...

10 AUGUST 2024 12:21 PM IST
മലയാളി വാര്‍ത്ത

പല വിദഗ്ദ്ധരും നടത്തിയിട്ടുള്ള പ്രവചനങ്ങൾ പോലെ തന്നെ മിഡിൽ ഈസ്റ്റിൽ കാര്യങ്ങൾ കൈവിട്ടു പോവുകയാണ് . ശത്രു രാജ്യങ്ങൾ എല്ലാം തന്നെ ആയുധത്തിന് മൂരിച്ചകൂട്ടി കാത്തിരിക്കുകയാണ്. ഇസ്രായേൽ ആണെങ്കിൽ ശത്രുക്കളുടെ ഓരോ തലന്മാരുടെയും തലകൾ കൊയ്തു കൊണ്ട് ഇരിക്കുകയാണ്. പക്ഷെ യുദ്ധം കൈവിട്ടു പോകാതെ ഇരിക്കാൻ ഇപ്പോഴും മധ്യസ്ഥ രാജ്യങ്ങൾ ചർച്ചകൾ നടത്താനുള്ള ശ്രമങ്ങളുമായി മുൻപോട്ട് പോകുന്നുണ്ട് . ഒരുപാട് തവണ പല രാജ്യങ്ങളിലുമായി ചർച്ചകൾ നടത്തിയെങ്കിലും നിരാശ തന്നെയായിരുന്നു ഫലം . എന്നിട്ടും വീണ്ടും
ഗസ്സയിൽ വെടിനിർത്തൽ ചർച്ചക്ക് തയാറാകണമെന്ന് ഹമാസിനോടും ഇസ്രായേലിനോടും മധ്യസ്ഥ രാജ്യങ്ങൾ അഭ്യർഥിച്ചു.

 

അമേരിക്കയും ഖത്തറും ഈജിപ്തുമാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.യുദ്ധം പശ്ചിമേഷ്യയിലാകെ വ്യാപിക്കുമെന്ന ആശങ്കക്കിടെയാണ് അമേരിക്കയും ഖത്തറും ഈജിപ്തും ചേർന്ന് വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കാൻ ശ്രമിക്കുന്നത്. ഇസ്രായേലും ഹമാസും എത്രയും പെട്ടെന്ന് വെടിനിർത്തൽ ചർച്ചക്ക് തയാറാകണമെന്ന് മൂന്നു രാജ്യങ്ങളും ചേർന്നു തയാറാക്കിയ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.ആഗസ്റ്റ് 15ന് ദോഹയിലോ കൈറോയിലോ ചർച്ച നടക്കും. ചർച്ചക്ക് പ്രതിനിധികളെ അയക്കാമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ഹമാസിന്റെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.

പുതിയ ഹമാസ് മേധാവി യഹ്‌യ സിൻവാർ എന്ത് നിലപാടെടുക്കുമെന്ന് ലോകം കാത്തിരിക്കുകയാണ്.ഗാസ നേതാവ് യഹിയ സിന്‍വാറിനെ തങ്ങളുടെ പുതിയ രാഷ്ട്രീയ നേതാവായി ഹമാസ് പ്രഖ്യാപിച്ചതിന് പിന്നാലെ മുതൽ തന്നെ ഇസ്രായേൽ നോട്ടമിട്ടിരിക്കുകയാണ്. സിന്‍വാര്‍ നിലവില്‍ ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ഒളിവില്‍ കഴിയുകയാണ്.ഇസ്മയില്‍ ഹനിയ്യയെ ഇല്ലായ്മ ചെയ്ത് ഈ സംഘടനയെ തന്നെ ഭൂമിയില്‍ നിന്ന തുടച്ചുനീക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും ഇസ്രായേല്‍ അറിയിച്ചിരുന്നു . ജീവനോടെയോ അല്ലാതെയോ സിന്‍വാറിനെ പിടികൂടുന്നത് വരെ തങ്ങളുടെ വേട്ട അവസാനിപ്പിക്കില്ലെന്ന് ഇസ്രായേലിലെ വിദേശകാര്യമന്ത്രാലയം അടക്കം കടുപ്പിച്ച് പറഞ്ഞിട്ടുണ്ട്. ഇസ്രായേൽ ഹമാസ് യുദ്ധം തുടങ്ങിയിട്ട് ഇപ്പോൾ ഒരു വർഷം ആകാൻ ഇനി മാസങ്ങൾ മാത്രം ശേഷിക്കുമ്പോഴും യുദ്ധം ഇനിയും നീണ്ടു പോകുമെന്നുള്ള കടുത്ത സൂചന തന്നെയാണ് ഇരുഭാഗവും തരുന്നത്.

 

2017 -മുതല്‍ ഗാസയിലെ ഹമാസിന്റെ നേതാവാണ് 61 -കാരനായ യഹിയ ഇബ്രാഹിം ഹസന്‍ സിന്‍വാര്‍. നിലവില്‍ ഹനിയ്യയുടെ പിന്‍ഗാമിയായാണ് അദ്ദേഹത്തെ ഹമാസ് പൊളിറ്റ്ബ്യൂറോ നിയമിച്ചിരിക്കുന്നത്. 2023- ഒക്ടോബര്‍ 7-ന് ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനും സിന്‍വാര്‍ ആണ്. ഇതിന് മറുപടിയായി ഇസ്രയേല്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 40,000- ത്തോളം പേര്‍ കൊല്ലപ്പെട്ടതായതാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.1989ല്‍ രണ്ട് ഇസ്രായേല്‍ സൈനികരെയും നാല് ഫലസ്തീനികളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് ഇസ്രായേല്‍ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്ത സിന്‍വാറിന് നാല് ജീവപര്യന്തവും, 22 -വര്‍ഷം തടവ് ശിക്ഷയും വിധിച്ചിരുന്നു. പിന്നീട് തങ്ങള്‍ തട്ടിക്കൊണ്ടുപോയ ഇസ്രായേല്‍ സൈനികന്‍ ഗിലാദ് ഷാലിതിനെ വിട്ടു നല്‍കുന്നതിന് പകരമായി യഹിയ സിന്‍വാറിനെ മോചിപ്പിക്കാന്‍ ഹമാസ് ആവശ്യപ്പെടുകയായിരുന്നു.

 

യഹിയക്കൊപ്പം തടവിലാക്കിയ 1000 -ത്തിലധികം തടവുകാരെ കൂടി ഇസ്രായേലിന് അന്ന് കൈമാറേണ്ടി വന്നിരുന്നു.അതുകൊണ്ട് തന്നെ അന്നേ ഇസ്രായേൽ നോട്ടമിട്ടിരിക്കുകയാണ്. അതേസമയം, മുൻ ഹമാസ് തലവൻ ഇസ്മഈൽ ഹനിയ്യയുടെ വധത്തിനുള്ള തിരിച്ചടിയിൽനിന്ന്​ പിന്നോട്ടില്ലെന്ന്​ ഇറാനും ഹിസ്ബുല്ലയും ആവർത്തിക്കുന്നുണ്ട്. പ്രത്യാക്രമണ ഭീഷണിയെ തുടർന്ന് യു.എസ്​ സെൻട്രൽ കമാൻഡ്​ മേധാവി മൈക്കിൾ കുറില വീണ്ടും തെൽ അവീവിലെത്തി. ഒരാഴ്​ചക്കിടെ ഇത് രണ്ടാം തവണയാണ്​ മൈക്കിൾ കുറില ഇസ്രായേലിൽ എത്തുന്നത്​.ഇന്ന് ഗസ്സയിലെ ഖാൻയൂനുസിൽ മുപ്പതിടങ്ങളിൽ ഇസ്രായേൽ ബോംബിട്ടു.നിരവധി പേർ കൊല്ലപ്പെട്ടു. കരമാർഗവും ഖാൻയൂനുസിൽ ആക്രമണം കടുപ്പിക്കുന്നുണ്ട്. ഖാൻ യൂനുസിലെ മുഴുവൻ പേരും ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രായേലിന്റെ മുന്നറിയിപ്പ്.

ഹമാസ് കമാൻഡർ സാമിർ അൽ ഹജ്ജിനെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ സേന അറിയിച്ചു.ഗാസയിലെ ഖാൻ യുനീസിൽ ഇസ്രോയേൽ വീണ്ടും കരയുദ്ധം ആരംഭിച്ചു എന്നുള്ള വാർത്തകളാണ് പുറത്തു വരുന്നത്. ഒരിക്കൽ യുദ്ധവും റെയ്ഡും നടത്തി ഖാൻ യുനീസിനെ വെളുപ്പിച്ച് അതിനുശേഷം ഇസ്രായേൽ സൈന്യം അവിടെ നിന്നും പിൻവാങ്ങിയതാണ്. വീണ്ടും അവർ മടങ്ങിവന്നു ഒരു യുദ്ധത്തിന് വേണ്ടി. ആകാശത്തു നിന്നും കരയിൽ നിന്നും അവിടെ യുദ്ധം നടത്തുകയാണ് എന്നുള്ള വാർത്തകളാണ് വരുന്നത് തെക്കൻ ​ഗാസയിൽ ബോംബ് ആക്രമണം ഇസ്രയേൽ നടത്തി. ഇവിടെ അനേകം പേർക്ക് ആളപായം ഉണ്ടായെന്ന് റിപ്പോർട്ട് ചെയ്യുകയാണ്. തെക്കൻ ​ഗാസയിൽ ഇസ്രായേൽ പുതിയ അക്രമണം ആരംഭിച്ചു എന്നുള്ള വാർത്തയാണ് പുറത്തു വരുന്നത്.

 

30ലധികം കേന്ദ്രങ്ങളിൽ ഒരേ സമയത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആക്രമണം നടത്തി എന്നുള്ള വാർത്തകളാണ് വരുന്നത്.ആയിരക്കണക്കിന് പലസ്തീനുകൾ പാലായനം ചെയ്തു മധ്യ ​ഗാസയിൽ നിന്നും ഓടിരക്ഷപെട്ട ഇവർ മറ്റു സ്ഥലങ്ങളിലേക്ക് അഭയാർത്ഥികളായി കൂടാരങ്ങളുമായിട്ട് മാറിക്കഴിഞ്ഞു.ഇത്തരത്തിൽ വീണ്ടും പാലായനം ചെയ്ത അഭയാർത്ഥികൾക്ക് ഇത് ഇവർക്ക് ഒരു പ്രത്യേകതയുണ്ട്. ഗാസയിലെ ജനിച്ച മണ്ണിൽ തന്നെ അഭയാർത്ഥികളായി ഓടി നടക്കുകയാണ്. ഇതാണ് ഇപ്പോഴത്തെ ​ഗാസക്കാരുടെ വിധി. അവർ അഭയാർത്ഥികൾ എന്ന് പറഞ്ഞാൽ ഒരു നാടോടികളെപ്പോലെ ഓടിനടക്കുകയാണ്. ജനിച്ച മണ്ണിൽ കൂടാരങ്ങളിൽ നിന്ന് കൂടാരങ്ങളിലേക്ക് ഓരോ ദിവസവും മാറി താമസിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് , തുടർച്ചയായി വെയിലേറ്റാൽ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാൻ സാധ്യത...  (25 minutes ago)

രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ  (35 minutes ago)

പയ്യോളി സ്വദേശിയായ ലോറി ഡ്രൈവറെ എറണാകുളത്ത് മരിച്ച നിലയില്‍ കണ്ടെത്തി‌  (46 minutes ago)

സർക്കാർ ജോലിക്കും ആനുകൂല്യങ്ങൾക്കും അനുകൂല സമയം! കർക്കിടകം രാശിക്കാർക്ക് നേട്ടം!  (1 hour ago)

  തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിൽ 9 മലയാളികൾക്ക് ജീവൻ നഷ്ടമായ വാഹനാപകടത്തിൽ വേദന പങ്കുവച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ളവർ രം​ഗത്ത്...  (1 hour ago)

മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി... പൊതുദര്‍ശനത്തിനുശേഷം സംസ്കാരചടങ്ങുകൾ നടക്കും  (1 hour ago)

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (6 hours ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (6 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (6 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (6 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (6 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (6 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (6 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (6 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (7 hours ago)

Malayali Vartha Recommends