യഹ്യ സിൻവർ ഒളിച്ചിരുന്ന വമ്പൻ തുരങ്കം ഇടിച്ചുനിരത്തി IDF

ഹമാസിന്റെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ട യഹ്യാ സിൻവാറിനെ എത്രയും പെട്ടെന്ന് ഇല്ലാതാക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രയേൽ. ഗാസ യുദ്ധത്തിന് കാരണമായ ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സിൻവാറാണ്. ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയേ ജൂലായ് 31ന് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിൻവാറിന് ചുമതല ലഭിച്ചത്. ഗാസയിലെ ഹമാസിന്റെ നേതൃസ്ഥാനമാണ് ഇയാൾ വഹിച്ചിരുന്നത്.
അമേരിക്കയടക്കം തീവ്രവാദിയായി പ്രഖ്യാപിച്ചിരിക്കുന്ന കൊടുംഭീകരനായ സിൻവാറിനെ എത്രയും വേഗത്തിൽ ഇല്ലാതാക്കാനും ഹമാസിനെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കാനും മറ്റൊരു ശക്തമായ കാരണം കൂടി ലഭിച്ചെന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് വെളിപ്പെടുത്തിയത്.
ഹമാസിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ മജ്ദിന്റെ സ്ഥാപകനായ ഇയാളെ 2015ൽ തന്നെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. സിൻവാർ നിലവിൽ എവിടെയാണെന്ന് വ്യക്തമല്ലെങ്കിലും ഗാസ വിട്ടിട്ടില്ലെന്നും 23 വർഷം ഇസ്രയേലി ജയിലുകളിൽ കഴിഞ്ഞിരുന്ന ഹമാസിൻ്റെ പുതിയ നേതാവായ യഹ്‌യ ഇബ്രാഹിം ഹസൻ അൽ-സിൻവാറിനെ ഇല്ലാതാക്കാൻ ഇസ്രായേൽ ചാര ഏജൻസികൾ നിർദ്ദേശിച്ചതിനെ തുടർന്ന് യഹ്യ തുരങ്കങ്ങളിൽ ഒളിച്ചിരിക്കുകയാണ് എന്നുമാണ് IDF പറയുന്നത് .
ഗാസ, വെസ്റ്റ് ബാങ്ക്, പ്രവാസികൾ, ഇസ്രായേൽ ജയിലുകളിലെ സുരക്ഷാ തടവുകാർ എന്നിങ്ങനെ നാല് വിഭാഗങ്ങളിലുമായി ഹമാസ് അംഗങ്ങൾ തിരഞ്ഞെടുത്ത ഉപദേശക സമിതിയായ 50 അംഗ ഷൂറ കൗൺസിൽ കൊലചെയ്യപ്പെട്ട നേതാവ് ഇസ്മായിൽ ഹനിയയ്ക്ക് പകരം യഹ്യ സിൻവാറിനെ ഹമാസിൻ്റെ പൊളിറ്റിക്കൽ ബ്യൂറോയുടെ തലവനായി നിയമിച്ചു . ഇതോടെ വെടി നിർത്തൽ സാധ്യതകൾക്ക് മങ്ങലേറ്റിരിക്കുകയാണ് .
എങ്ങനെയും യഹ്യ സിൻവാറിനെ പിടികൂടാനാണ് IDF നു ലഭിച്ച നിർദ്ദേശം .. യഹ്യ സിൻഡർ തുരങ്കങ്ങളിൽ ഉണ്ടെന്ന വാർത്തയെ തുടർന്ന് 252-ാം ഡിവിഷനിലെ സൈനികർ ഭൂഗർഭ തുരങ്കപാതകൾ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്തു ..
സതേൺ കമാൻഡിൻ്റെ എഞ്ചിനീയറിംഗ് യൂണിറ്റും യഹലോം യൂണിറ്റും ഒന്നിലധികം ശാഖകൾ അടങ്ങിയ ഏകദേശം 3 കിലോമീറ്റർ നീളമുള്ള ഒരു ബഹുനില ഭൂഗർഭ തുരങ്കം കണ്ടെത്തിയതിനെത്തുടർന്ന് അവ നശിപ്പിച്ചു . തുരങ്കത്തിനുള്ളിൽ, തീവ്രവാദ പ്രവർത്തകർ ഉപയോഗിക്കുന്ന നിരവധി മുറികളും ആയുധങ്ങളും ദീർഘകാല താമസത്തിനുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നു . .ഏകദേശം 3 കിലോമീറ്റർ നീളമുള്ള തുരങ്കം ഒരു ബഹുനിലയും ശാഖകളുള്ളതുമായ ഘടനയാണെന്ന് കണ്ടെത്തി.
തുരങ്കത്തിനുള്ളിൽ ഭീകരർ ഉപയോഗിച്ചിരുന്ന നിരവധി മുറികൾ ഉണ്ടായിരുന്നു. ഈ തുരങ്കത്തിൽ യഹ്യ സിൻവർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്
2017 മുതൽ ഹമാസിന്റെ നേതാവാണ് സിൻവാർ. എന്നാൽ അപൂർവമായി മാത്രമേ അദ്ദേഹംപുറത്തിറങ്ങാറുള്ളു . 2021 മെയ് 15 ന് യഹ്‌യ സിൻവാറിന്റെ വീടിന് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു. തെക്കൻ ഗസയിലെ ഖാൻ യൂനിസ് മേഖലയിൽ ഇസ്രയേലികളും ഫലസ്തീനിയും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഈ ആക്രമണം. വധഭീഷണി നേരിട്ടുകൊണ്ടിരിക്കവേ നാലുതവണയാണ് യഹ്‌യ സിൻവാർ പരസ്യമായി പ്രത്യക്ഷപ്പെട്ടത്.
അൽ-ഖസ്സാം ബ്രിഗേഡിന്റെ സൈനിക ഉപകരണങ്ങളും യഹ്‌യ സിൻവാറിന്റെ മേൽനോട്ടത്തിലാണ്. അടിച്ചമർത്തലും അപമാനവും നേരിട്ട് മരിക്കുന്നതിനേക്കാൾ രക്തസാക്ഷികളായി മരിക്കാനാണ് ഞങ്ങൾക്ക് താൽപര്യം; ഞങ്ങൾ മരണം വരിക്കാൻ തയാറാണ്, പതിനായിരങ്ങളും ഞങ്ങൾക്കൊപ്പം മരിക്കും. എന്ന് മറ്റൊരിക്കൽ സിൻവാർ പറയുകയുണ്ടായി. ഹമാസ് നേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെ, യഹ്‍യ സിൻവാർ കൊലയാളിയാണെന്നായിരുന്നു ഇസ്രായേലിന്റെ ആദ്യ പ്രതികരണം. സിൻവാറിനെയും ഹമാസിനെയും ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റുമെന്നും ഇസ്രായേൽ പ്രതികരിക്കുകയുണ്ടായി.
സമീപ ആഴ്‌ചകളിൽ, നൂറുകണക്കിന് ഭീകരരെ ഉന്മൂലനം ചെയ്യുകയും നൂറുകണക്കിന് തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുകയും ചെയ്തതിനു പുറമെ ചെറുതും വലുതുമായ നിരവധി , ഭൂഗർഭ തുരങ്കങ്ങൾ കണ്ടെത്തി നശിപ്പിച്ചിരുന്നു . തുരങ്കത്തിൻ്റെ കണ്ടെത്തലും നശീകരണവും IDF സേനയുടെ ഒരു സുപ്രധാന നേട്ടമാണ്, വെള്ളിയാഴ്ച , ഖാൻ യൂനിസിൽ ഐഡിഎഫ് പുതുക്കിയ ഗ്രൗണ്ട് ഓപ്പറേഷനുകളും മധ്യ, തെക്കൻ ഗാസ മുനമ്പിലെ 60 ഭീകര കേന്ദ്രങ്ങളിൽ ആക്രമണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട് .
സെൻട്രൽ ഗാസ സിറ്റിയിലെ ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി (UNRWA) നടത്തുന്ന സ്കൂളിൽ ഇസ്രായേൽ നടത്തിയ ഏറ്റവും പുതിയ ആക്രമണം അവരുടെ രാഷ്ട്രീയ അഭാവത്തിൻ്റെ തെളിവാണെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികളുടെ അഭയകേന്ദ്രമായി പ്രവർത്തിക്കുന്ന ഗാസയിലെ സ്‌കൂളിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നൂറിലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹമാസ് നേരത്തെ അവകാശപ്പെട്ടിരുന്നു. മറുവശത്ത്, സിവിലിയന്മാർക്ക് ദോഷം വരുത്താതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുന്നതിനിടയിൽ, ഹമാസ് കമാൻഡ് സെൻ്റർ കൃത്യമായി ലക്ഷ്യം വച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ആഗസ്ത് 15ന് വെടിനിർത്തൽ കരാർ സംബന്ധിച്ച ചർച്ചകൾ പുനരാരംഭിക്കാനാണ് ഇരു പാർട്ടികളും തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























