Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്


തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിൽ 9 മലയാളികൾക്ക് ജീവൻ നഷ്ടമായ വാഹനാപകടത്തിൽ വേദന പങ്കുവച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ളവർ രം​ഗത്ത്...


കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടം.... മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി... പൊതുദര്‍ശനത്തിനുശേഷം സംസ്കാരചടങ്ങുകൾ നടക്കും


റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച് മരിച്ചു


സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഇസ്രായേല്‍ നടത്തിയ നരവേട്ടയ്ക്കെതിരെ ലോകവ്യാപക പ്രതിഷേധം ശക്തമാക്കുന്നു...

11 AUGUST 2024 04:25 PM IST
മലയാളി വാര്‍ത്ത

ഗാസ സിറ്റിയിലെ കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് നേരെയുള്ള ഇസ്രയേലിന്റെ ആക്രമണം നിമിഷംപ്രതി വര്‍ദ്ദിക്കുകയാണ്. കിഴക്കന്‍ ഗാസയിലെ കുടിയൊഴിപ്പിക്കപ്പെട്ടവരെ പാര്‍പ്പിക്കുന്ന ദരാജ് ഏരിയയിലെ അല്‍-താബിന്‍ സ്‌കൂളിനുനേരേ ഇസ്രായേല്‍ നടത്തിയ നരവേട്ടയ്ക്കെതിരെ ലോകവ്യാപക പ്രതിഷേധം ശക്തമാവുകയാണ്. അല്‍ തബീന്‍ സ്‌കൂളിന് നേരെ ആക്രമണം നടത്തി നൂറിലേറെ പേരെയാണ് കൊലപ്പെടുത്തിയത്.

ഹമാസ് പോരാളികളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന ഇസ്രായേല്‍ വാദവും പൊളിയുന്നു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്‌നമായ ലംഘനമാണ് ഗസ്സയില്‍ തുടരുന്നതെന്ന് അറബ് ലീഗ്, ഒ.ഐ.സി, ജി.സി.സി കൂട്ടായ്മകള്‍ കുറ്റപ്പെടുത്തി. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നും അറബ് ലീഗ് ആരോപിച്ചു.

അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കുരുതിയെ അപലപിച്ചു. എന്നാല്‍, സ്‌കൂളില്‍ തമ്പടിച്ച പോരാളികളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ അറിയിച്ചതായി അമേരിക്കയും ബ്രിട്ടനും പ്രതികരിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്നും അമേരിക്ക അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരു പോരാളി പോലും ഇല്ലെന്നിരിക്കെ, വംശഹത്യയെ മറച്ചുപിടിക്കാനുള്ള പ്രചാരണമാണ് ഇസ്രായേല്‍ നടത്തുന്നതെന്ന് ഹമാസ് വ്യക്തമാക്കി. ഒരാഴ്ചക്കിടെ അഭയാര്‍ഥികള്‍ താമസിച്ചുവരുന്ന അഞ്ച് സ്‌കൂളുകള്‍ക്ക് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തര യു.എന്‍ രക്ഷാ സമിതി വിളിച്ചുചേര്‍ക്കണമെന്ന് അള്‍ജീരിയ ആവശ്യപ്പെട്ടു.

 

 

കഴിഞ്ഞയാഴ്ച ഗാസയിലുടനീളമുള്ള മൂന്ന് സ്‌കൂളുകള്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് പുതിയ അക്രമം. സ്‌കൂളുകള്‍ ഒരു 'ഹമാസ് ആസ്ഥാനം' ആയി ഉപയോഗിക്കുകയാണെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ ആക്രമണം. സ്‌കൂളുകളില്‍ കഴിഞ്ഞവര്‍ പ്രഭാത പ്രാര്‍ഥന നടത്തുമ്പോളായിരുന്നു മിസൈല്‍ ആക്രമണം. കൂട്ടക്കൊലയുടെ ഭീകരത കാരണം മെഡിക്കല്‍ ടീമുകള്‍, സിവില്‍ ഡിഫന്‍സ്, ദുരിതാശ്വാസ എമര്‍ജന്‍സി ടീമുകള്‍ മണിക്കൂറുകള്‍ക്ക് ശേഷവും മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

ബോംബാക്രമണം നടന്ന ഒരു സ്‌കൂളില്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് നിരവധി പലസ്തീനികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് പലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ ഹോസം ഷബാത്ത് പറയുന്നു. പ്രദേശത്തേക്കുള്ള ജലവിതരണം ഇസ്രയേല്‍ സൈന്യം വിച്ഛേദിച്ചതിനാല്‍ തീപിടിത്തത്തില്‍ കുടുങ്ങിയവരെ സഹായിക്കാന്‍ രക്ഷാസംഘത്തിന് കഴിയുന്നില്ലെന്നും ഷബാത്ത് പറഞ്ഞു.

 

 

ഗാസ സിറ്റിയിലെ കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് അഭയകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂളില്‍ ഓഗസ്റ്റ് നാലിന് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഗാസ സിറ്റിയിലെ ഹമാമ സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഓഗസ്റ്റ് ഒന്നിന് ദലാല്‍ അല്‍ മുഗ്രബി സ്‌കൂളില്‍ നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു.

പലസ്തീന്‍ സംഘടനയ്‌ക്കെതിരെ പൂര്‍ണതോതിലുള്ള സൈനിക ആക്രമണം ആരംഭിച്ചശേഷം 'ഹമാസ് കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററുകളില്‍' നിന്ന് പ്രവര്‍ത്തിക്കുന്ന പരിസരത്ത് 'ഭീകരര്‍' ഉണ്ടെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ ആക്രമണം. ഗാസയ്‌ക്കെതിരായ ഇസ്രയേല്‍ യുദ്ധത്തില്‍ 39,699 പേര്‍ കൊല്ലപ്പെടുകയും 91,722 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തില്‍ ഇസ്രയേലില്‍ 1,139 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

 

ഗസ്സയിലേക്ക് അന്താരാഷ്ട്ര സംഘത്തെ അയക്കണമെന്ന ആവശ്യവും ശക്തമാണ്. വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച അട്ടിമറിക്കാന്‍ നെതന്യാഹു നീക്കം നടത്തുന്നതായി ആരോപിച്ച് ആയിരങ്ങള്‍ തെല്‍അവീവില്‍ പ്രതിഷേധിച്ചു. ബന്ദികളെ ജീവനോടെ മോചിപ്പിക്കാനുള്ള അവസാന സന്ദര്‍ഭമാണിതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ രൂപപ്പെടുത്താന്‍ ഇരു വിഭാഗത്തെയും പ്രേരിപ്പിച്ചു വരികയാണെന്ന് അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ അറിയിച്ചു. ഹമാസിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് , തുടർച്ചയായി വെയിലേറ്റാൽ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാൻ സാധ്യത...  (25 minutes ago)

രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ  (35 minutes ago)

പയ്യോളി സ്വദേശിയായ ലോറി ഡ്രൈവറെ എറണാകുളത്ത് മരിച്ച നിലയില്‍ കണ്ടെത്തി‌  (46 minutes ago)

സർക്കാർ ജോലിക്കും ആനുകൂല്യങ്ങൾക്കും അനുകൂല സമയം! കർക്കിടകം രാശിക്കാർക്ക് നേട്ടം!  (1 hour ago)

  തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിൽ 9 മലയാളികൾക്ക് ജീവൻ നഷ്ടമായ വാഹനാപകടത്തിൽ വേദന പങ്കുവച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ളവർ രം​ഗത്ത്...  (1 hour ago)

മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി... പൊതുദര്‍ശനത്തിനുശേഷം സംസ്കാരചടങ്ങുകൾ നടക്കും  (1 hour ago)

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (6 hours ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (6 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (6 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (6 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (6 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (6 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (6 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (6 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (7 hours ago)

Malayali Vartha Recommends