ഭൂമിയിലേക്ക് വീശിയടിച്ച് ഭൗമകാന്തിക കൊടുങ്കാറ്റ്, വൈദ്യുതി ,ഇന്റർനെറ്റ് തടസ്സമാകും

അടുത്തിടെ കഴിഞ്ഞ ജൂണിലാണ് ഭൂമിയിലേക്ക് സൗരക്കാറ്റ് വീശിയടിച്ചത്. ഒരു പതിറ്റാണ്ടിനെ വീശിയടിച്ച ഏറ്റവും ശക്തമായ സൗരക്കാറ്റിൽ ലോകത്തിന്റെ പലഭാഗങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടായി. ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായത് മൊബൈൽ ഫോണുകളുടെയും മറ്റ് ഉപകരണങ്ങളുടെയും പ്രവർത്തനങ്ങളെ ബാധിച്ചു. ചില ഉപഗ്രഹങ്ങളെയും ഇത് ബാധിച്ചിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ..
സൂര്യനിലെ വലിയ പൊട്ടിത്തെറികളാണ് അതിശക്തമായ ഊര്‍ജത്തെയെും വെളിച്ചത്തെയും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്. സൂര്യനില്‍ നിന്നും ശബ്‌ദാതിവേഗത്തിൽ കുതിച്ചുനീങ്ങുന്ന താപകാന്തിക പ്രവാഹമാണു സൗരക്കാറ്റ്. സൂര്യനില്‍ കറുത്തപൊട്ടുകള്‍ പോലെ കാണപ്പെടുന്ന സൗരകളങ്കങ്ങള്‍ (sun spots) എന്ന കാന്തിക മേഖലകളാണ് സൗരജ്വാലകളെയും സൗരക്കാറ്റുകളെയും ഉണ്ടാക്കുന്നത്....
കഴിഞ്ഞ ജൂണിൽ ഉണ്ടായത് വളരെ ശക്തമായ സ ൗരക്കാറ്റ് ആയതുകൊണ്ട് തന്നെ വലിയ ആശങ്കയിൽ ആയിരുന്നു ഗവേഷകർ. നിരന്തരം ഇവർ കാറ്റിന്റെ സഞ്ചാര ഗതി നിരീക്ഷിച്ചിരുന്നു. എന്നാൽ വിചാരിച്ചത്ര നാശനഷ്ടങ്ങൾ ഉണ്ടാക്കാതെ സൗരക്കാട്ട് കടന്നു പോയത് വലിയ ആശ്വാസം ആയിരുന്നു . എന്നാൽ ഇപ്പോൾ സമാന സാഹചര്യം ആവർത്തിക്കുന്നുവെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. സൗരക്കാറ്റല്ല, മറിച്ച് ഭൗമകാന്തിക കൊടുങ്കാറ്റാണ് ഭൂമിയെ ലക്ഷ്യമിട്ട് എത്തുന്നത്.
സൗരക്കാറ്റിന് സമാനമായ രീതിയിൽ സൂര്യനിൽ നിന്നും പുറന്തുള്ള ജ്വാല( കൊറോണൽ മാസ് ഇജക്ഷൻ) ആണ് ഭൗമകാന്തിക കൊടുങ്കാറ്റിനും കാരണം ആകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് തവണയാണ് ഈ പ്രതിഭാസം സൂര്യനിൽ ഉണ്ടായത്. ഇതേ തുടർന്നാണ് ഇപ്പോൾ ഗവേഷകർ ആശങ്കയിൽ ആകുന്നത് . ഞായറാഴ്ചയോടെ ഇതിന്റെ തുടർച്ചയായുള്ള ഭൗമകാന്തിക കൊടുങ്കാറ്റ് ഭൂമിയിലേക്ക് വീശിയടിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
സൂര്യൻ നിന്ന് എപ്പോഴും ഭൂമിയുടെ ദിശയിലേക്ക് വർഷിക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന കാന്തിക കണങ്ങൾ ( magnetized particles ) സൗരക്കാറ്റ് ( solar wind ) എന്ന് അറിയപ്പെടുന്നു. ഭൂമിയിലെ ജീവജാലങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഇത്തരം സൗരക്കാറ്റുകളെ ഭൂമിയ്ക്കോ ഭൂമിയിലെ ജീവനോ ഭീഷണിയാകാത്ത തരത്തിൽ തടഞ്ഞ് നിറുത്തുന്നത് ഭൂമിയുടെ കാന്തിക കവചമാണ്. ഈ കാന്തിക കണങ്ങൾ ചിതറിത്തെറിക്കുന്നതാണ് ധ്രുവപ്രദേശത്ത് ദൃശ്യമാകുന്ന അറോറ ബോറിയാലിസ്.
എന്നാൽ, നൂറ്റാണ്ടിൽ ഒരിക്കലെങ്കിലും ഈ സൗരക്കാറ്റ് അതിശക്തമായ സൗരക്കൊടുങ്കാറ്റായി ഭൂമിയിലേക്ക് വീഴിയടിച്ചേക്കാം. ഈ സൗരക്കൊടുങ്കാറ്റുകളെ കൊറോണൽ മാസ് ഇജക്ഷൻസ് എന്നാണ് പറയുന്നത്. ഇവ വളരെ അപൂർവമാണ്.
അതേ സമയം, ഭൂമിയുടെ ബഹിരാകാശ പരിസ്ഥിതിയിലേക്ക് പ്രവേശിക്കുന്ന സൗരക്കാറ്റിൽ നിന്നുള്ള ഊർജ്ജ കൈമാറ്റം മൂലം ഭൂമിയുടെ കാന്തികമണ്ഡലത്തിൽ സംഭവിക്കുന്ന പ്രതിഭാസമാണ് ഭൗമകാന്തിക കൊടുങ്കാറ്റ്
സൗരജ്വാലയുണ്ടാകുമ്പോൾ പുറത്തുവരുന്ന കിരണങ്ങൾ ഭൂമിയുടെ കാന്തിക മണ്ഡലവുമായി ഇടകരും . ഇതാണ് ശക്തമായ കാറ്റിന് കാരണം ആകുന്നത്. സൂര്യനിലുണ്ടായ ഇജക്ഷൻ വളരെ ശക്തിയേറിയതാണെന്നാണ് ഗവേഷകർ പറയുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ ഭാഗമായി ഉണ്ടാകുന്ന കാറ്റിനും ശക്തിയേറും. അമേരിക്കയിലും യൂറോപ്പിലും ആകും ഭൗമകാന്തിക കൊടുങ്കാറ്റിന്റെ സ്വാധീനം അനുഭവപ്പെടുക.
സൗരക്കാറ്റിന് സമാനമായാണ് ഭൗമകാന്തിക കൊടുങ്കാറ്റും ഭൂമിയെ ബാധിക്കുക. പ്രതിഭാസത്തിന്റെ ഭാഗമായി ഉണ്ടാകുന്ന സിഗ്നലുകൾ നമ്മുടെ ആശയവിനിമയെ സംവിധാനങ്ങളെയും പവർ ഗ്രിഡുകളെയും തകരാറിലാക്കും. ഉപഗ്രഹങ്ങൾ തകരുന്നതിനും പ്രവർത്തന രഹിതമാകുന്നതിനും ഇത് കാരണമാകും. വിമാനങ്ങൾക്ക് സിഗ്നലുകൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായേക്കാം എന്നതിനാൽ വിമാന യാത്ര തടസ്സപ്പെട്ടേക്കാം
2022 ൽ ഉണ്ടായ ഭൗമകാന്തിക കൊടുങ്കാറ്റിനെ തുടർന്ന് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ 40 സ്‌റ്റാർലിങ്ക് ഉപഗ്രഹങ്ങൾ പ്രവർത്തനരഹിതമായിരുന്നു.
https://www.facebook.com/Malayalivartha


























