വീണ്ടും ഇസ്രായേലിലേക്ക് മിസൈൽ

10 മാസം നീണ്ടുനിന്ന യുദ്ധത്തിൽ വെടിനിർത്തൽ കരാറിലെത്താൻ ലക്ഷ്യമിട്ടുള്ള പുതിയ ചർച്ചകളുടെ തലേന്നാണ് ഹമാസ് വീണ്ടും പ്രകോപനവുമായി മുന്നോട്ട് വരുന്നത് . അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങൾ യുദ്ധം ഒഴിവാക്കാനായി തിരക്കിട്ട ചർച്ചകളിലാണ് . ഇറാനിയും ഇസ്രയേലിനെയും അനുനയിപ്പിക്കാനാണ് ശ്രമം . എന്നാൽ ഇതേസമയത്താണ് ഇസ്രായേലിനെ ലക്ഷ്യമാക്കി ഹമാസിന്റെ മിസൈല്‍ ആക്രമണം. ഹമാസ് തന്നെയാണ് ആക്രമണം വിവരം പുറത്ത് വിട്ടത്. ഇസ്രായേൽ തലസ്ഥാന നഗരമായ ടെൽ അവീവിനെയും പ്രാന്തപ്രദേശങ്ങളെയും രണ്ട് "എം 90" റോക്കറ്റുകൾ ഉപയോഗിച്ച് ലക്ഷ്യമിട്ടവെന്ന് ഹമാസിൻ്റെ സായുധ സേനയായ അൽ-ഖസ്സാം ബ്രിഗേഡ്സ് വ്യക്തമാക്കുകയായിരുന്നു. .
ഗസ മുനമ്പില്‍ നിന്ന് തൊടുത്ത റോക്കറ്റ് മധ്യ ഇസ്രായേല്‍ തീരത്തെ കടല്‍തീരത്താണ് പതിച്ചതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. മെയ് അവസാനത്തിന് ശേഷം മധ്യ ഇസ്രായേലിലെ നഗരത്തിന് നേരെ നടത്തിയ ആദ്യ ആക്രമണമാണിത്. രണ്ട് ദീര്‍ഘദൂര റോക്കറ്റുകകളാണ് തൊടുത്തുവിട്ടതെന്ന് ഹമാസ് അറിയിച്ചു. റോക്കറ്റുകള്‍ ജനവാസ മേഖലകളിലേക്ക് എത്താത്തതിനാല്‍ സൈറണുകളൊന്നും മുഴങ്ങിയിട്ടില്ലെന്നാണ് റിപോര്‍ട്ട്.
അതേസമയം ഗാസ മുനമ്പിൽ കഴിഞ്ഞ രാത്രി മുതൽ ബുധനാഴ്ച വരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് കുട്ടികളും അവരുടെ മാതാപിതാക്കളും ഉൾപ്പെടെ 17 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.
ആക്രമണം തുടരുന്നുവെങ്കിലും വ്യാഴാഴ്ച നടക്കാനിരിക്കുന്ന സമാധാന ചർച്ചകൾ ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വെടിനിർത്തൽ കരാർ ഇപ്പോഴും സാധ്യമാണെന്നും യുഎസ് തിങ്കളാഴ്ച അഭിപ്രായപ്പെട്ടു. ഖത്തർ, ഈജിപ്ത്, ഇസ്രായേൽ എന്നിവിടങ്ങളിലെ ചർച്ചകൾക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ ചൊവ്വാഴ്ച പുറപ്പെടാൻ പദ്ധതിയിട്ടതായും ആക്‌സിയോസ് റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ചത്തെ ചർച്ചകൾക്ക് ഒരു പ്രതിനിധി സംഘത്തെ അയക്കുമെന്ന് ഇസ്രായേൽ ഗവൺമെൻ്റ് അറിയിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ ചർച്ചകൾക്ക് പകരം ഇതിനകം അംഗീകരിച്ച ഒരു നിർദ്ദേശം നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക പദ്ധതിയാണ് വേണ്ടതെന്നാണ് ഹമാസിന്റെ ആവശ്യം.
കഴിഞ്ഞ മാസം ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ തങ്ങളുടെ മണ്ണിൽ വെച്ച് കൊലപ്പെടുത്തിയതിന് ഇസ്രായേലിനെ ആക്രമിക്കുന്നതിൽ നിന്ന് ഇറാനെ തടയാൻ ഗാസയിലെ വെടിനിർത്തൽ കരാർ മാത്രമേ സഹായിക്കൂവെന്ന് മൂന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഇസ്രായേലിനെ ആക്രമിക്കുന്ന കാര്യത്തില്‍ ഇറാനിലെ പുതിയ പ്രസിഡന്റ് മസൂദ് പെസെഷ്‌ക്കിയാനും ഇറാനിലെ തീവ്ര ഇസ്ലാമിസ്റ്റുകളും ഇറാന്‍ രണ്ട് തട്ടിലാണ് .ടെല്‍ അവീവില്‍ നേരിട്ട് മിസൈല്‍ ആക്രമണം നടത്തണമെന്നാണ് ഐആര്‍ജിസി പറയുന്നത്. കടുത്ത ആക്രമണം തന്നെയായിരിക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇറാനിലെ മിതവാദികളില്‍ ഒരാളായ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഇത്ര കടുത്ത ആക്രമണം വേണ്ടെന്ന നിലപാടിലാണ് .
ഖത്തറിൽ വ്യാഴാഴ്ച നടക്കാനിരിക്കുന്ന പുതിയ റൗണ്ട് ഗാസ വെടിനിർത്തൽ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഫലസ്തീൻ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസ് പറഞ്ഞിട്ടുണ്ട് . ഇതിനിടെ ചെങ്കടലിലെ ലൈബീരിയൻ പതാക ഘടിപ്പിച്ച എണ്ണക്കപ്പൽ ചൊവ്വാഴ്ച മൂന്ന് തവണ ആക്രമണത്തിനിരയായി, ബോംബ് വഹിക്കുന്ന ഡ്രോൺ ബോട്ട് ഉപയോഗിച്ചുള്ള ആക്രമണം ആയിരുന്നതിനാൽ ഇസ്രായേൽ-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട് യെമനിലെ ഹൂതി വിമതർ നടത്തിയ ആക്രമണമാണിത് എന്നാണു സംശയിക്കുന്നത്
https://www.facebook.com/Malayalivartha


























