Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഖമനയിയുടെ ചാക്കാല അടുത്തെന്ന് ഇറാന് അന്ത്യകൂദാശ അടിച്ച് ഇസ്രയേലിന്റെ ഘോര പ്രഖ്യാപനം കൊടും യുദ്ധം തുടങ്ങി

16 AUGUST 2024 09:51 AM IST
മലയാളി വാര്‍ത്ത

 

ഇസ്രായേലിനെതിരായ യുദ്ധത്തിൽ രാഷ്ട്രീയമായോ സാമ്പത്തികമായോ സൈനികമായോ വിട്ടുവീഴ്ചക്ക് ശ്രമിക്കുന്നത് ദൈവകോപത്തിനിടയാക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമനയി. ഇസ്രായേലിനെതിരായ സംഘർഷത്തെ കുറിച്ച് പുനർ ചിന്തിക്കാൻ ചിലർ നടത്തുന്ന മന:ശാസ്ത്രപരമായ നീക്കമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ ഇറാൻ സന്ദർശനത്തിനിടെ കൊല്ലപ്പെട്ടതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം തുടരുന്നതിനിടെയാണ് ഖമനയിയുടെ പരാമർശം. ഹനിയയുടെ മരണത്തെക്കുറിച്ചുള്ള പ്രതികരണത്തിൽ ഇറാൻ നേരിട്ട് തിരിച്ചടിക്കുമെന്ന് ഖമനയി നേരത്തെ സൂചിപ്പിച്ചിരുന്നു. ഹനിയയുടെ രക്തത്തിന് പ്രതികാരം ചെയ്യേണ്ടത് കടമയായി കാണുന്നുവെന്നാണ് ഖമനയി വ്യക്തമാക്കിയത്. ഹനിയ വധത്തിന് കഠിനമായ ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

 

ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹനിയ. കൊലപാതകത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് ഇറാൻ ആരോപിച്ചിരുന്നു. സംഭവത്തില്‍ ഇറാനെതിരെ കനത്ത തിരിച്ചടി നടത്തുമെന്നും രാജ്യം അറിയിച്ചിരുന്നു. പ്രതികാരം കഠിനമായിരിക്കുമെന്നും ഉചിതമായ സമയമെത്തുമ്പോൾ മറുപടി തന്നിരിക്കുമെന്നും റെവല്യൂഷണറി ഗാർഡ്‌സ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഹനിയയുടെ കൊലപാതകത്തിന് പിന്നാലെ വീഴ്ച കണക്കിലെടുത്ത് ഇൻ്റലിജൻസ് ഓഫീസർമാർ ഉൾപ്പെടെ നിരവധി പേരെ ഇറാൻ അറസ്റ്റ് ചെയ്തിരുന്നു.എന്നാൽ, വെടിനിർത്തൽ കരാറിനായി പുതിയ ചർച്ചകളിൽ ഏർപ്പെടുന്നതിന് പകരം മുൻ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഒരു പദ്ധതി അവതരിപ്പിക്കണമെന്നാണ് ഹമാസിന്റെ ആവശ്യം. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മെയ് 31ന് നടത്തിയ പ്രഖ്യാപനത്തിൽ മൂന്ന് ഘട്ടങ്ങളുള്ള വെടിനിർത്തൽ നിർദേശം മുന്നോട്ടുവച്ചിരുന്നു.

ജൂലൈ രണ്ടിന് ഹമാസിന്റെ കൂടി അംഗീകാരത്തോടെ വെടിനിർത്തലിന് കരട് രൂപവുമായി. യുദ്ധം പൂർണമായി അവസാനിപ്പിക്കുക, ഗസ്സയിൽനിന്ന് ഇസ്രായേൽ സേന പിന്‍മാറുക, വടക്കൻ ഗസ്സയിലെ ഫലസ്തീനികൾക്ക് തിരികെ പോകാനുള്ള അവസരമൊരുക്കുക തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് അന്നത്തെ നിർദേശങ്ങൾ.

 

 

എന്നാൽ, ഈ നിർദേശങ്ങളൊന്നും അംഗീകരിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു തയ്യാറല്ല. ബന്ദികളെ മോചിപ്പിക്കാൻ താത്കാലിക വെടിനിർത്തൽ എന്നതാണ് ഇസ്രായേലിന്റെ പദ്ധതി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പശ്ചിമേഷ്യൻ പര്യടനത്തിനായി ഇന്ന് വീണ്ടും എത്തുന്നുണ്ട്. ഇസ്രായേൽ താത്പര്യങ്ങൾക്കനുസൃതമായി വെടിനിർത്തൽ ചർച്ചകളെ മുന്നോട്ടുകൊണ്ടുപോവുക, ഇറാന്റെ പ്രത്യാക്രമണത്തിനുള്ള പ്രതിരോധസംവിധാനങ്ങൾ ഏകോപിപ്പിക്കുക തുടങ്ങിയവയാകും ബ്ലിങ്കന്റെ ലക്ഷ്യങ്ങൾ.

അതേസമയം, ചൊവ്വാഴ്ച തെൽ അവീവ് ലക്ഷ്യമാട്ടി രണ്ട് റോക്കറ്റുകൾ വിക്ഷേപിച്ചതായി ഹമാസ് അറിയിച്ചു. കഴിഞ്ഞ മെയിലും തെൽ അവീവിലേക്ക് റോക്കറ്റുകൾ അയച്ചിരുന്നു.
ഒക്ടോബർ ഏഴിന് പുതിയ പോർമുഖം തുറന്നതിന് ശേഷം ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ മരണസംഖ്യ 40,000 കടന്നു. ഗാസയിലെ ആരോഗ്യ മന്ത്രാലയമാണ് മരണസംഖ്യയെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (4 hours ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (4 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (4 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (4 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (4 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (4 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (5 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (5 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (5 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (6 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (6 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (6 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (7 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (7 hours ago)

Malayali Vartha Recommends