ഇസ്രായേൽ പലസ്തീൻ യുദ്ധം..'നെതന്യാഹു എന്താണ് ചെയ്യുന്നത് എന്ന് അദ്ദേഹത്തിന് നന്നായി അറിയാം...'പൂർണ പിന്തുണയുമായി ഇസ്രായേൽ...കരാർ നടപ്പിലാക്കാനുള്ള ശ്രമങ്ങളേയും ട്രംപ് വിമർശിച്ചിരുന്നു...

ഇസ്രായേൽ പലസ്തീൻ യുദ്ധം അവസാനിപ്പിക്കാനായിട്ടുള്ള ചർച്ചകൾ അറബ് രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും . അവിടെ യുദ്ധം അതിന്റെ ഏറ്റവും ഗുരുതരമായ അവസ്ഥയിൽ എത്തി നിൽക്കുകയാണ്. കഴിഞ്ഞ മാസം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിൽ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും, വിജയം നേടണമെന്നും താൻ പറഞ്ഞതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ കരാർ നടപ്പിലാക്കാനുള്ള ശ്രമങ്ങളേയും ട്രംപ് വിമർശിച്ചിരുന്നു. ജൂലൈ അവസാനം നെതന്യാഹു യുഎസ് സന്ദർശിച്ച വേളയിൽ നടത്തിയ കൂടിക്കാഴ്ചയിലെ വിവരങ്ങൾ മാദ്ധ്യമപ്രവർത്തകരുമായി പങ്കുവയ്‌ക്കുകയായിരുന്നു അദ്ദേഹം.
” നെതന്യാഹു എന്താണ് ചെയ്യുന്നത് എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ഇത് എത്രയും വേഗം അവസാനിപ്പിക്കണമെന്ന് അദ്ദേഹത്തോട് ഞാൻ അഭിപ്രായപ്പെട്ടു. ഇത് വേഗത്തിൽ അവസാനിപ്പിക്കുന്നതിനോടൊപ്പം നിങ്ങൾ വിജയം നേടണമെന്നും ഞാൻ പറഞ്ഞു. ഇത് അവസാനിക്കണം, കൊലപാതകങ്ങൾ നടക്കുന്നതും അവസാനിക്കണം. പോരാട്ടം തുടങ്ങിയത് മുതൽ കമല ഹാരിസ് ഇസ്രായേലിനെ പിന്നിൽ നിന്ന് വലിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്. ഇപ്പോഴും അത് തന്നെ ആവശ്യപ്പെടുന്നു.ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെയുണ്ടായ ആക്രമണം പോലെ മറ്റൊന്ന് കൂടി അവർക്കെതിരെ സംഭവിക്കാൻ മാത്രമേ ഇത് കാരണമാവുകയുള്ളു.
ഇസ്രായേൽ ഈ പോരാട്ടത്തിൽ വിജയിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും ഞാൻ നൽകും.അവർ എത്രയും വേഗം വിജയിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇസ്രായേലിന് യുഎസ് നൽകുന്ന പിന്തുണ അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നവർ ഹമാസിന്റെ ഗുണ്ടാസംഘങ്ങളും, ജിഹാദികളുമാണ്. വീണ്ടും അധികാരത്തിലെത്തിയാൽ ഇത്തരക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും” ട്രംപ് പറഞ്ഞു.തുടക്കം മുതൽ തന്നെ യുദ്ധത്തിൽ ബൈഡൻ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ അതിശക്തമായി എതിർത്ത് കൊണ്ട് വരുകയായിരുന്നു ട്രംപ്.
https://www.facebook.com/Malayalivartha


























