50 വയസ്സില്‍ താഴെയുള്ളവരില്‍ കൂടുതലായി കാന്‍സര്‍ ബാധ ഉണ്ടാകുന്നതായി റിപ്പോർട്ട്... ആഗോളതലത്തില്‍ ക്യാന്‍സര്‍ കണ്ടെത്തുന്ന 50 വയസ്സില്‍ താഴെയുള്ളവരുടെ എണ്ണം 80 ശതമാനം വര്‍ദ്ധിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്....

കാന്‍സര്‍ ബാധയുമായി ബന്ധപ്പെട്ട് വളരെ ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്...2050 ഓടെ പുരുഷ ക്യാൻസർ രോഗനിർണയത്തിലും മരണ നിരക്കിലും ആഗോളതലത്തിൽ വർധന ഉണ്ടാകുമെന്ന് പഠന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇപ്പോഴിതാ അടുത്ത ഞെട്ടിക്കുന്ന റിപ്പോർട്ട് കൂടെയാണ് പുറത്തു വരുന്നത്. 50 വയസ്സില്‍ താഴെയുള്ളവരില്‍ കൂടുതലായി കാന്‍സര്‍ ബാധ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 30 വര്‍ഷക്കാലത്തിനിടയില്‍ ആഗോളതലത്തില്‍ ക്യാന്‍സര്‍ കണ്ടെത്തുന്ന 50 വയസ്സില്‍ താഴെയുള്ളവരുടെ എണ്ണം 80 ശതമാനം വര്‍ദ്ധിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യു കെയിലെ നിരക്ക് 25 ശതമാനവും. 2023 ലെ ഇന്റര്‍നാഷണല്‍ അനലിസിസ് ആണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്.
ഇതിനുള്ള കാരണം കൃത്യമായി എന്താണെന്ന് മനസ്സിലാക്കുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും, യു കെയിലെ കാന്‍സര്‍ വിദഗ്ധര്‍ അവരുടെ സംശയങ്ങള്‍ തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഓങ്കോളജിസ്റ്റും, കാന്‍സര്‍ റിസര്‍ച്ച് യു കെയിലെ ചീഫ് ക്ലിനിഷ്യനുമായ പ്രൊഫസൃ ചാള്‍സ് സ്വാന്റണ്‍ പറയുന്നത് ആശങ്കപ്പെടുത്തുന്ന രീതിയിലുള്ള കാന്‍സറിന്റെ വ്യാപനവും, ബ്രിട്ടീഷുകാരുടെ, ജങ്ക് ഫുഡ്, അമിതമായി സംസ്‌ക്കരിച്ച ഭക്ഷണം എന്നിവയോട് വളര്‍ന്ന് വരുന്ന പ്രീതിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് എന്നാണ്.
കഴിഞ്ഞ വര്‍ഷം നടന്ന അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയുടെ സെമിനാറില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞത്, നാരുകള്‍ ഉള്ള ഭക്ഷണം കുറവ് കഴിക്കുകയും, പഞ്ചസാര അമിതമായി കഴിക്കുകയും ചെയ്യുന്നവരുടെ അന്നനാളത്തില്‍ കണ്ടു വരുന്ന ഒരുതരം ബാക്ടീരിയ ബോവല്‍ കാന്‍സറിന് കാരണമായേക്കും എന്നതിനുള്ള ചില പ്രാഥമിക തെളിവുകള്‍ ലഭിച്ചിട്ടുണ്ട് എന്നാണ്. കാന്‍സര്‍ ബാധയുള്ള ചെറുപ്പക്കാര്‍, ജീവിതശൈലിയുമായി ബന്ധപ്പെട്ട, പ്രധാനമായും മോശമായ ഭക്ഷണക്രമം മൂലമുണ്ടാകുന്ന ഉയര്‍ന്ന കൊളസ്റ്ററോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയവയ്ക്ക് ഇരയാണെന്ന് നാഷ്വില്‍ വാണ്ഡര്‍ബില്‍റ്റ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ കാന്‍സര്‍ വിദഗ്ധ ഡോ, കാത്തി എംഗും പറയുന്നു.
https://www.facebook.com/Malayalivartha


























