ലബനോനിൽ ഹിസ്ബുള്ള ഭീകര സംഘത്തിന്റെ ആയുധ കലവറ തകർത്ത് ഇസ്രായേലിന്റെ ശ്രദ്ധേയമായ വ്യോമാക്രമണം...

ലബനോനിൽ ഹിസ്ബുള്ള ഭീകര സംഘത്തിന്റെ ആയുധ ഡിപ്പോ തകർത്ത് ഇസ്രായേലിന്റെ ശ്രദ്ധേയമായ വ്യോമാക്രമണം. ഇസ്രായേലിനെ ലക്ഷ്യം വയ്ച്ച് പതിനായിരത്തിലേറെ മിസൈലുകൾ ഉൾപ്പെടെ ഉള്ള വൻ ഡിപ്പോയാണ് തകർത്തത് എന്ന് റിപോർട്ട്. വ്യോമാക്രമണത്തിൽ ഡിപ്പോയ്ക്ക് കാവൽ നിന്ന 9 തോക്കുധാരികൾ ഉൾപ്പെടെ ഒരു കൂട്ടം ഭീകരന്മാരും ഇല്ലാതായതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
തെക്കൻ ലെബനൻ നഗരമായ നബാത്തിയിൽ ഹിസ്ബുള്ള ഭീകരസംഘം ഉപയോഗിച്ച ആയുധങ്ങൾ കടത്തുന്ന പ്രത്യേക നിർമ്മിത വാഹനങ്ങൾ ഉൾപ്പെടെ തകർത്തു എന്നും ഇസ്രായേൽ വ്യക്തമാക്കി. കൂടാതെ, ഹാനിൻ, മറൂൺ അൽ-റാസ് ഗ്രാമങ്ങളിൽ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന കെട്ടിടങ്ങൾ തകർത്തതായി സൈന്യം പറയുന്നു.
ഹിസ്ബുള്ളക്ക് കനത്ത തിരിച്ചടിയാണിത്. ഒരു മാസം മുമ്പാണ് ഹിസ്ബുള്ള തലവൻ ഷുക്കൂറിനെ അയാളുടെ കേന്ദ്രം തകർത്ത് ഇസ്രായേൽ വധിഛത്. അതിനു ശേഷം ഹിസ്ബുള്ള പുതിയ തലവനെ നിയമിച്ചിട്ടില്ല. നിയമിക്കാൻ പോയിട്ട് ഒന്ന് യോഗം ചേരാൻ പൊലും സമാധാനം ഇസ്രായേൽ ഹിസ്ബുള്ള ക്കാർക്ക് നല്കാതെ എന്നും ലബനോനിൽ ആക്രമണം തുടരുകയാണ്.
ലെബനൻ ആസ്ഥാനമായുള്ള ഒരു ഷിയാ മുസ്ലീം രാഷ്ട്രീയ പാർട്ടിയാണ് ഹിസ്ബുള്ള. അങ്ങിനെ വെറും ഒരു രാഷ്ട്രീയ പാർട്ടിയായ ഇവരുടെ പ്രവർത്തനം വ്യത്യസ്തമാണ്. എല്ലാ പാർട്ടിക്കാരും കൊടിയും തോരണവും ബാനറും പിടിച്ച് സമരം ചെയ്യുമ്പോൾ ഇവർ തോക്കും മിസൈലും, ഡ്രോണും എടുത്ത് ഇസ്രായേലിനോട് യുദ്ധം ചെയ്യുകയാണ്. അതാണ് വ്യത്യാസം. അന്താരാഷ്ട്ര തലത്തിൽ ഭീകരാക്രമണങ്ങൾ നിരവധി ഹിസ്ബുള്ള നടത്തിയിട്ടുള്ളതിനാൽ ഈ സംഘടനയേ ഭീകര പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.
രണ്ടുദിവസം നടന്ന വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഗാസയിലും റഫയിലും ഖാൻ യുനീസിലും വമ്പൻ ഒഴിപ്പിക്കൽ നീക്കത്തിന് ഇസ്രായേൽ . വിവിധ അതിർത്തി പ്രദേശങ്ങളിൽ കഴിഞ്ഞ മണിക്കൂറുകളിൽ ഇസ്രായേൽ അതിശക്തമായ റോക്കറ്റ് ആക്രമണവും, കര ആക്രമണം നടത്തി എന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്.
ഇസ്രായേൽ ആക്രമണങ്ങളിൽ തകർന്ന ക്യാമ്പുകൾ വീണ്ടും പുനരുജ് ജീവിക്കുകയും അവ ഒത്തുചേരാൻ ശ്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. എല്ലാ ബേസ് ക്യാമ്പുകളും വീണ്ടും ചേരാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് ഇസ്രായേലിന്റെ വ്യോമസേന.
മധ്യ ഖാസ പ്രദേശങ്ങൾ ഇവിടെയുള്ള രണ്ട് ലക്ഷത്തോളം വരുന്ന അഭയാർത്ഥികളെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള നീക്കം ഇസ്രായേൽ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങൾ തന്നെ ഇവർക്ക് കൃത്യമായ മുന്നറിയിപ്പ് അന്ത്യശ്വാസനം ലഭിച്ചിരിക്കുന്നു എത്രയും വേഗം സുരക്ഷിതമായി ഇടങ്ങളിലേക്ക് മാറണം അതിനു മുന്നോടിയായി അവരുടെ ക്യാമ്പുകളിൽ ക്യാമറകൾ ഉപയോഗിച്ചുകൊണ്ടുള്ള ഫെയ്സ് ഐഡന്റിറ്റി നടത്തിയാണ് ഈ അഭയാർത്ഥികളെ സുരക്ഷിതമായി ഇടങ്ങളിലേക്ക് മാറ്റുന്നത്. ഏതെങ്കിലും തീവ്രവാദിയോട് സംശയമുള്ള ആളുകളെ കണ്ടെത്തുക എന്നതാണ് ഇതിൻരെ ലക്ഷ്യം.
https://www.facebook.com/Malayalivartha


























