ഗസ വെടിനിർത്തൽ കരാറിൽ ഇസ്രായേൽ മുന്നോട്ട് വെച്ച വ്യവസ്ഥകൾ... അംഗീകാരിക്കാൻ വിസമ്മതിച്ച് ഹമാസ് നേതൃത്വം... മറ്റൊരു ചർച്ച ഖത്തർ തലസ്ഥാനത്ത് ആരംഭിക്കുമെന്ന് മാധ്യമങ്ങൾ..

ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയെയുടെ കൊലപാതകത്തിന് പിന്നാലെ സംഘടനയുടെ നേതൃത്വത്തിലേക്കെത്തിയിരിക്കുകയാണ് യഹിയ സിന്‍വര്‍. ഹനിയെ വഹിച്ചിരുന്ന പൊളിറ്റിക്കല്‍ ബ്യൂറോ ചീഫ് എന്ന പദവിയാണ് ഇനിമുതല്‍ യഹ്യയ്ക്കുള്ളത്. ചുമതല ഏറ്റെടുത്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും യഹിയ ഇതുവരെ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതെ സമയം നടക്കുന്ന ചർച്ചകൾ എല്ലാം തന്നെ പൂർണ പരാജയമാവുകയാണ്. ചർച്ചകൾക്കൊന്നും ഇസ്രായേൽ പേരിനു പങ്കെടുക്കുന്നു എന്നല്ലാതെ യാതൊരു താല്പര്യവുമില്ല. കാരണം ഹമാസിനെ പൂർണമായും തുടച്ചു നീക്കാതെ ഇതിൽ നിന്നും പുറകോട്ടില്ല എന്നുള്ള ഉറച്ച തീരുമാനത്തിൽ ആണ് ഇസ്രായേൽ.
ഏതൊക്കെ രാജ്യങ്ങൾ മധ്യസ്ഥതയ്ക്ക് ശ്രമിച്ചിട്ടും ഇനി കാര്യമല്ല. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ ചർച്ചകൾ അവിടെ തകൃതിയായി നടക്കുന്നുണ്ട്. പക്ഷെ ആ സമയം തന്നെ ഇവിടെ റോക്കറ്റാക്രമണവും നടക്കുന്നുണ്ട് എന്നുള്ളതാണ്. പക്ഷെ ഇന്നലെ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഗസ വെടിനിർത്തൽ കരാറിൽ ഇസ്രഈൽ മുന്നോട്ട് വെച്ച വ്യവസ്ഥകൾ അംഗീകാരിക്കാൻ വിസമ്മതിച്ച് ഹമാസ് നേതൃത്വം. മെയ് 31ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ച നിർദേശങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചർച്ച.എന്നാൽ രണ്ട് ദിവസങ്ങളിലായി നടത്തിയ ചർച്ചയിൽ ഇസ്രഈൽ മുന്നോട്ട് വെച്ച നിർദേശങ്ങളെ ഹമാസ് അംഗീകരിച്ചില്ല.
ഈജിപ്തുമായി അതിർത്തി പങ്കിടുന്ന ഫിലാഡൽഫിയിൽ സൈനിക സേനയെ നിർബന്ധമായും നിലനിർത്തുക, തടങ്കലിൽ പാർപ്പിച്ചിട്ടുള്ള ചില ഫലസ്തീൻ തടവുകാരെ നാടുകടത്താനുള്ള അവകാശം നൽകുക തുടങ്ങിയ ഇസ്രഈലിന്റെ നിബന്ധനകൾ ഹമാസിന് സ്വീകാര്യമായിരുന്നില്ല.സമ്പൂർണ വെടിനിർത്തൽ ഉൾപ്പടെയുള്ള തങ്ങളുടെ നിർദേശങ്ങൾ അംഗീകരിക്കാതെ ഇസ്രഈലുമായി ഒരു കരാറിലും ഏർപ്പെടില്ലെന്ന് ഹമാസ് നേതൃത്വം വ്യക്തമാക്കി.‘സമ്പൂർണ വെടിനിർത്തൽ, ഗസ സ്ട്രിപ്പിൽ നിന്ന് ഇസ്രഈൽ സൈന്യം പൂർണമായും പിൻവാങ്ങുക , കുടിയിറക്കപ്പെട്ടവർക്ക് തിരിച്ചുവരാനുള്ള അവസരം ഒരുക്കുക എന്നതിൽ കുറഞ്ഞതൊന്നും ഹമാസ് അംഗീകരിക്കില്ല,’
ഹമാസ് നേതൃത്വം പറഞ്ഞു.ഗസയിൽ ഇസ്രഈൽ-ഹമാസ് യുദ്ധം പത്ത് മാസത്തോളമായി നീണ്ടതോടെ വെടി നിർത്തലിനായി അന്താരാഷ്ട്ര സമ്മർദം ഉയർന്നിരുന്നു. തുടർന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിൽ വെടിനിർത്തൽ കരാറിനായി ചർച്ച മുന്നോട്ട് വെക്കുകയായിരുന്നു. ഈജിപ്ത്, ഖത്തർ, യു.എസ് എന്നിവരുടെ മധ്യസ്ഥതയിലാണ് ചർച്ച പുരോഗമിച്ചത്. എന്നാൽ ചർച്ചയിൽ ഇസ്രഈൽ മുന്നോട്ട് വെച്ച നിബന്ധനകൾ ഹമാസ് നിരസിക്കുകയായിരുന്നു.ഗസയിൽ ബന്ദികളാക്കപ്പെട്ട ഇസ്രഈലികളെയും ഇസ്രഈൽ തടങ്കലിൽ കഴിയുന്ന ഫലസ്തീനി തടവുകാരെയും പരസ്പരം കൈമാറ്റം ചെയ്യുന്നതിനായി മറ്റൊരു ചർച്ച ഖത്തർ തലസ്ഥാനത്ത് ആരംഭിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വെടിനിർത്തൽ, ഗസയിലെ ജനവാസ മേഖലകളിൽ നിന്ന് ഇസ്രഈൽ സേനയെ പിൻവലിക്കൽ, അന്താരാഷ്ട്ര രാജ്യങ്ങളിൽ നിന്നുള്ള സഹായ പ്രവേശനം, ഇസ്രഈൽ ജയിലുകളിൽ നിന്ന് പലസ്തീൻ തടവുകാരെ മോചിപ്പിക്കൽ എന്നിവ ഉൾപ്പെടെ മൂന്ന് ഘട്ടങ്ങളായി വെടിനിർത്തൽ നടപ്പാക്കുക എന്നതാണ് ഈ ചർച്ചയിലൂടെ ലക്ഷ്യമിടുന്നത്.യു.എസ് സെൻട്രൽ ഇൻ്റലിജൻസ് ഏജൻസി ഡയറക്ടർ വില്യം ബേൺസും ഇസ്രഈലി വിദേശ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിൻ്റെ തലവൻമാരും ഇൻ്റീരിയർ ഇൻ്റലിജൻസ് ഷിൻ ബെറ്റും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്.ഇനി എന്തെങ്കിലും മാറ്റം ചർച്ചയിലൂടെ ഉണ്ടാകുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്
https://www.facebook.com/Malayalivartha


























