പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധം അനിയന്ത്രിതമായിക്കഴിഞ്ഞു...ഒരു വശത്ത് യുദ്ധം നിര്‍ത്താനുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മറുവശത്ത്, യുദ്ധം മുറുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്...ഇനിയിപ്പോൾ സംഭവിക്കാൻ പോകുന്നത്...

അധിനിവേശങ്ങള്‍ എല്ലായിടത്തും എപ്പോഴും നടക്കുന്നുണ്ട്. കൊന്നും പിടിച്ചടക്കിയുമൊക്കെയാണ് അധിവേശങ്ങള്‍ നടക്കുന്നത്. കാലാകാലങ്ങളായി ഇത് തന്നെയാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്നു വരുന്നത്. അതിപ്പോഴും ഈ നൂറ്റാണ്ടിലും തുടരുകയാണ്.
പശ്ചിമേഷ്യയില്‍ നടക്കുന്ന അധിനിവേശം അനിയന്ത്രിതമായിക്കഴിഞ്ഞു. കൊലപാതകങ്ങള്‍ ഹരമായി മാറിക്കൊണ്ടിരിക്കുകയാണ്. അത്, എങ്ങനെ വേണമെന്നില്‍ മാത്രമേയുള്ളൂ ശങ്ക. വെടിവെച്ചിട്ടും, കഴുത്തറുത്തും, ബലാത്സംഗം ചെയ്തും, കത്തിച്ചും, ബോംബിട്ടുമൊക്കെയുള്ള കൊലപാതകങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കന്നു.
ഒരു വശത്ത് യുദ്ധം നിര്‍ത്താനുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മറുവശത്ത്, യുദ്ധം മുറുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. സ്ത്രീകളും കുട്ടികളും യുദദം എന്തെന്നറിയാതെ മരിച്ചു വീഴുന്നുണ്ട് എന്നു മാത്രമാണ് സത്യം.നിലവിൽ അത് തന്നയാണ് അവസ്ഥ. ഇപ്പോൾ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേൽ സന്ദർശിച്ച് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഗസ്സയിൽ വെടിനിർത്തലും ബന്ദി മോചനവും സാധ്യമാക്കാനുള്ള ഏറ്റവും മികച്ചതും അവസാനത്തേതുമായ അവസരമാണിതെന്ന് ബ്ലിങ്കൻ പറഞ്ഞു.ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ച പോസിറ്റിവ് ആയിരുന്നുവെന്ന് പ്രതികരിച്ച നെതന്യാഹു യു.എസിന്റെ നിർദേശങ്ങളോട് പ്രതിജ്ഞബദ്ധമാണെന്ന് പറഞ്ഞു. ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗുമായും ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തി.
ഗസ്സ യുദ്ധം ആരംഭിച്ച ശേഷം ഒമ്പതാം തവണയാണ് ബ്ലിങ്കൻ പശ്ചിമേഷ്യ സന്ദർശിക്കുന്നത്.വെടിനിർത്തലിനായുള്ള മധ്യസ്ഥ ചർച്ച ഈയാഴ്ച ഈജിപ്തിൽ പുനരാരംഭിക്കാനിരിക്കെ സമവായത്തിന് വഴങ്ങാൻ ബ്ലിങ്കൻ പ്രധാനമന്ത്രി നെതന്യാഹുവിന് മേൽ സമ്മർദം ചെലുത്തുന്നു. ഓരോതവണയും പുതിയ നിബന്ധനകൾ മുന്നോട്ടുവെച്ച് നെതന്യാഹു പ്രശ്നപരിഹാരം തടസ്സപ്പെടുത്തുകയാണെന്ന് നേരത്തേ ഹമാസ് ആരോപിച്ചിരുന്നു.ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ തെഹ്റാനിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാൻ ഇസ്രായേലിനെ ആക്രമിച്ചേക്കുമെന്ന ഭീഷണിക്കിടെയാണ് യു.എസ് മധ്യസ്ഥ ശ്രമം ഊർജിതപ്പെടുത്തിയത്. ഗസ്സയിൽ വെടിനിർത്തൽ സാധ്യമായാൽ ഇറാൻ പ്രതികാര നടപടിയിൽനിന്ന് പിന്മാറുമെന്ന സൂചനയും ഇപ്പോഴത്തെ ഊർജിത ശ്രമത്തിന് പിന്നിലുണ്ട്.
പക്ഷെ മറ്റൊരു ഞെട്ടിക്കുന്ന കണ്ടെത്തലുകൾ എന്താണെന്ന് വച്ചാൽ പലസ്തീനിലെ ഗാസ മുനമ്പില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശം 2025 വരെ നീണ്ടുനില്‍ക്കുമെന്നാണ് യു.എസ് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി ഫിച്ച് വിലയിരുത്തുന്നത്. ഇത് ഇസ്രയേലിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നുും കണക്കു കൂട്ടുന്നു. ഇതിന്റെ ഭാഗമായി ഇസ്രയേലിന്റെ റേറ്റിങ് ‘A+’-ല്‍ നിന്ന് ‘A’ ആയി താഴ്ത്തുകയും ചെയ്തിട്ടുണ്ട്. മനുഷ്യരെ നഷ്ടപ്പെടുന്നതിന് പുറമേ, യുദ്ധം അധിക സൈനിക ചെലവുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ചയ്ക്കും കാരണമാകുമെന്നും ഫിച്ച് ചൂണ്ടിക്കാട്ടുന്നു. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും ബന്ദികളെ വിട്ടയ്ക്കാനുമുള്ള ഏറ്റവും മികച്ചതും മിക്കവാറും അവസാനത്തേതുമായ അവസരമാണ് നിലവിലുള്ളതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറയുന്നു.
പക്ഷെ അതിനനുസരിച്ച് എത്രയും വേഗത്തിൽ ഒരു നടപടി വന്നാൽ മാത്രമേ എന്തെങ്കിലും ഗുണമുണ്ടാവുകയുള്ളു .ഇല്ലെങ്കിൽ ഇനിയും പതിനയ്യായിരങ്ങൾ ആ മണ്ണിൽ മരിച്ചു വീഴുക മാത്രമല്ല . ലോകത്തിന്റെ ഭൂപടത്തിൽ നിന്നും തന്നെ പല ഭാഗങ്ങളും തുടച്ചു നീക്കപ്പെടേണ്ട അവസ്ഥ വരികയും ചെയ്യും . അതുകൊണ്ട് തന്നെ ലഭിച്ചിട്ടുള്ള ഈ അവസരം വേഗത്തിൽ നടപ്പിലാക്കി . യുദ്ധത്തിന് ഒരു അറുതി വരുത്തണമെന്നാണ് ലോകം മുഴുവൻ ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha


























