ഗാസയിൽ ഇസ്രായേൽ ആക്രമണം; ഇസ്രയേലിന്റെ ടാങ്ക്, ഡ്രോൺ ആക്രമണത്തിൽ 17 പേർ മരിച്ചു; ഇതുവരെ കൊല്ലപ്പെട്ടത് 40,223 പേർ

ഗാസയിൽ ഇസ്രായേൽ ആക്രമണം. ഇസ്രയേലിന്റെ ടാങ്ക്, ഡ്രോൺ ആക്രമണത്തിൽ 17 പേർ മരിച്ചു. ആക്രമണമുണ്ടായത് മധ്യഗാസയിലെ ദെയ്ർ അൽ-ബലാഹിലും തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുമാണ്. ഗാസയിൽ വെടിനിർത്തലിനായി മധ്യസ്ഥത വഹിക്കുന്ന ഈജിപ്ത്, ഖത്തർ രാജ്യങ്ങളുടെ പ്രതിനിധികളുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചർച്ച നടത്തിയിരുന്നു.
ഇതിന് പിന്നാലെയായിരുന്നു ആക്രമണമുണ്ടായത്. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ 40,223 പേർ ഇതുവരെ കൊല്ലപ്പെട്ടു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരിലധികവും സാധാരണക്കാരാണ്. ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ നിന്ന് നിലവിൽ 23 ലക്ഷം ജനങ്ങൾ പലായനം ചെയ്തു.
നിരവധി ഫലസ്തീനികൾ തങ്ങുന്ന മധ്യ ഗസ്സയിലെ ദേർ എൽ- ബലാഹിൽനിന്ന് ഒഴിഞ്ഞുപോകാനാണ് ഇസ്രായേൽ സേന ജനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നു . തെക്ക് മുതൽ മധ്യ ഗസ്സ വരെ സൈന്യത്തിൻ്റെ കരപ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഒഴിപ്പിക്കൽ ഉത്തരവ്.ദേർ എൽ-ബലാഹിലെ ജനത്തിരക്കേറിയ പ്രദേശത്ത് ഇസ്രായേൽ സൈന്യം ജനക്കൂട്ടത്തിലേക്ക് വെടിയുതിർത്തു.
https://www.facebook.com/Malayalivartha


























