ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്...പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ യുക്രൈൻ സന്ദർശനം ഇന്ന്...റഷ്യ-യുക്രെയ്ന്‍ യുദ്ധം പരിഹരിക്കുന്നതില്‍ നിർണായകമാകും..

ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ യുക്രൈൻ സന്ദർശനം ഇന്ന്. യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി പ്രധാനമന്ത്രി കൂടികാഴ്ച്ച നടത്തും. പോളണ്ടിൽ നിന്ന് ട്രെയിൻ മാർഗമാണ് യുക്രൈനിലെത്തുന്നത്. പോളണ്ടിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷമാണ് മോദി യുക്രൈനിലെത്തുന്നത്.യുക്രൈൻ റഷ്യ ബന്ധം ചർച്ചയാകുമെന്നാണ് സൂചന. ഇരു രാജ്യങ്ങളോടും വളരെ നല്ല ബന്ധമാണ് ഇന്ത്യ പുലർത്തുന്നത്. ഈ സാഹചര്യത്തിൽ മോദിയുടെ യുക്രൈൻ സന്ദർശനത്തെ വലിയ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
മുപ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈൻ മണ്ണിലെത്തുന്നത്.റഷ്യൻ യുക്രൈൻ യുദ്ധത്തിന് പുറമെ രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, വിദ്യഭ്യാസം എന്നീ വിഷയങ്ങളിലും ചർച്ചയുണ്ടാകും. കഴിഞ്ഞ മാസം റഷ്യയിലെത്തി പുടിനുമായി മോദി ചർച്ച നടത്തിയിരുന്നു. ഇതിനെതിരെ വിമർശനവുമായി സെലെൻസ്‌കി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ജൂണിൽ ഇറ്റലിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ മോദി സെലെൻസ്‌കിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു.
ഇന്നത്തെ ഉക്രൈൻ സന്ദർശനത്തിൽ യുദ്ധത്തിൽ ഒരു മാറ്റം സംഭവിച്ചാൽ അതൊരു ചരിത്രമായി അടയാളപ്പെടുത്തും . മോദിയുടെ യുക്രെയ്ന്‍ സന്ദര്‍ശനം ചരിത്രപരമാകുമെന്നും റഷ്യ-യുക്രെയ്ന്‍ യുദ്ധം പരിഹരിക്കുന്നതില്‍ ഇന്ത്യയ്‌ക്കു സുപ്രധാനവും ക്രിയാത്മകവുമായ പങ്കു വഹിക്കാനാകുമെന്നും പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക്.
https://www.facebook.com/Malayalivartha


























