യുക്രെയ്‌ന് പുതിയ സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക... 125 മില്യൺ ഡോളറിന്റെ സൈനിക പാക്കേജാണ് യുക്രെയ്‌നായി പ്രഖ്യാപിച്ചത്...മോദി വന്നു പോയതിന് പിന്നാലെ തീരുമാനം...

ഇസ്രായേൽ പലസ്തീൻ യുദ്ധം ഇപ്പോൾ ലോകത്തിന് തന്നെ ഭീഷണിയായി തുടരുമ്പോൾ തൊട്ടപ്പുറത്ത് റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധത്തിന്റെ സ്ഥിതിയും കൂടുതൽ വഷളായി കൊണ്ട് ഇരിക്കുകയാണ്. അതിനിടയിലായിരുന്നു മോദി ഉക്രൈൻ സന്ദർശിച്ചത്. കഴിഞ്ഞ മാസം അദ്ദേഹം രക്ഷയും സന്ദർശിച്ചിരുന്നു. കഴിഞ്ഞ മാസത്തില്‍ റഷ്യ സന്ദര്‍ശിച്ച് വ്ളാിഡിമിര്‍ പുടിനുമായി സംസാരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ നേതാവാണ് ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി. അന്ന് മോദി പുടിനെ ആശ്ലേഷിച്ചപ്പോള്‍ സമാധാന പരിശ്രമങ്ങള്‍ക്ക് ക്രൂരമായ തിരിച്ചടി എന്ന് നിലവിളിച്ചയാളാണ് സെലന്‍സ്കി.
മോദി റഷ്യ സന്ദര്‍ശിച്ച അതേ ദിവസം മൂന്ന് കുട്ടികള്‍ അടക്കം 170 പേര്‍ കൊല്ലപ്പെട്ടു എന്ന് മുറിവേറ്റ മനസ്സോടെ സെലന്‍സ്കി സമൂഹമാധ്യമങ്ങളില്‍ കുറിപ്പിടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സെലന്‍സ്കിയെ തേടി ഇത്ര ദൂരേയ്‌ക്ക്, ദുഷ്കരയാത്ര നടത്തി മോദി എത്തിയിരിക്കുന്നു. അതാണ് മോദി. ഒരേയൊരു മോദി.1991ല്‍ ഉക്രൈന്‍ സ്വതന്ത്രരാഷ്‌ട്രമായ ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉക്രൈന്‍ സന്ദര്‍ശിക്കുന്നത് എന്ന റെക്കോഡും മോദി സ്വന്തമാക്കിയിരിക്കുന്നു. റഷ്യ സന്ദര്‍ശിച്ച ഉടനെ ഉക്രൈന്‍ സന്ദര്‍ശിക്കുക എന്നാല്‍ അതിദുഷ്കരമായ ഒരു നയതന്ത്ര നീക്കമാണ് മോദി നടത്തുന്നത് എന്നു കൂടിയാണര്‍ത്ഥം. പക്ഷെ മോദി സെലന്‍സ്കിയുടെ ഹൃദയത്തില്‍ ഇടം പിടിച്ച് കഴിഞ്ഞു.
മാത്രമല്ല, വലിയൊരു സന്ദേശം മോദി അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. റഷ്യയുമായി ആഴത്തിലുള്ള ബന്ധം തുടരുമ്പോള്‍ തന്നെ പാശ്ചാത്യ രാഷ്‌ട്രങ്ങളോടും തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയ്‌ക്കാവും എന്ന സന്ദേശം ആണ് മോദി നല‍്കിയത്.
മോദിയുടെ സന്ദർത്തനത്തിന് പിന്നാലെ തന്നെ അമേരിക്കയുടെ നടപടിയാണ് ഇപ്പോൾ ലോകം മുഴുവൻ ചർച്ചയാകുന്നത്. യുക്രെയ്‌ന് പുതിയ സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. 125 മില്യൺ ഡോളറിന്റെ സൈനിക പാക്കേജാണ് യുക്രെയ്‌നായി പ്രഖ്യാപിച്ചത്. യുക്രെയ്ൻ ഇന്ന് അവരുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് മുന്നോടിയായി ഇരു നേതാക്കളും നടത്തിയ ചർച്ചയ്‌ക്കിടെയാണ് പ്രഖ്യാപനം നടത്തിയത്. യുക്രെയ്‌ന് പുതിയ സൈനിക സഹായ പാക്കേജ് പ്രഖ്യാപിച്ചതിൽ അഭിമാനമുണ്ടെന്ന് ബൈഡൻ പ്രസ്താവനയിലൂടെ അറിയിച്ചു.
വ്യോമ പ്രതിരോധ മിസൈലുകൾ, അത്യാധുനിക ആയുധങ്ങൾ, ആന്റി ആർമർ മിസൈലുകൾ, മൊബൈൽ റോക്കറ്റ് സംവിധാനങ്ങൾ എന്നിവ ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പോരാട്ടത്തിൽ റഷ്യ വിജയിക്കില്ലെന്നും, യുക്രെയ്‌നിലെ ജനങ്ങൾക്കായിരിക്കും അന്തിമ വിജയമെന്നും ബൈഡൻ പറഞ്ഞു. അമേരിക്കയും സഖ്യകക്ഷികളും യുക്രെയ്‌നോടൊപ്പം നിലകൊള്ളുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. അടിയന്തര ആവശ്യങ്ങൾക്കുള്ള സഹായമെന്ന നിലയിലാണ് അമേരിക്കഇപ്പോൾ സൈനിക സഹായം കൈമാറുന്നത്
https://www.facebook.com/Malayalivartha


























