Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹിസ്ബുള്ള തുരങ്കങ്ങളില്‍ വിഷപ്പുക അടിച്ചുകയറ്റി ; കൂളായി പണിനടത്തി മടങ്ങി മൊസാദ് ?

24 AUGUST 2024 08:37 PM IST
മലയാളി വാര്‍ത്ത

ലബനന്‍ തുരങ്കങ്ങളില്‍ വിഷപ്പുക പടര്‍ന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത്. ഹിസ്ബുള്ള ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരങ്ങള്‍. കഴിഞ്ഞദിവസം തങ്ങളുടെ തുരങ്കശൃംഖലയുടെ ശക്തിയെന്ന് തലക്കെട്ടോടെ ഒരു വീഡിയോ ഹിസ്ബുള്ള പങ്കുവെച്ചിരുന്നു. ലബനന്‍ തുരങ്കങ്ങള്‍ ഐഡിഎഫിന്റെ തലചിതറിയ്ക്കുമെന്ന് വെല്ലുവിളിച്ചായിരുന്നു ഹിസ്ബുള്ള വീഡിയോ പങ്കുവെച്ചത്. എന്നാല്‍ ഇതിന് ഒരു മറുപടിയും പറയാതെ ഇസ്രയേല്‍ മൗനംപാലിച്ചു. ഇപ്പോള്‍ ഹിസ്ബുള്ള തുരങ്കങ്ങളില്‍ വിഷപ്പുക അടിച്ചുകയറ്റിയത് മൊസാദെന്ന് വാദംമുറുകുന്നു. എന്നാല്‍ എങ്ങനെയെന്ന ചോദ്യം ഹിസ്ബുള്ളയെ പോലും ഞെട്ടിക്കുന്നു. ലബനന്റെ ഉള്‍പ്രദേശങ്ങളിലെ ടണലുകളിലാണ് വിഷപ്പുക കയറിയത്. ഹിസ്ബുള്ള ഭീകരരുടെ കണ്ണുവെട്ടിച്ച് മൊസാദ് തങ്ങളുടെ കോട്ടഭേദിച്ച് എങ്ങനെ അകത്ത് കടന്നുവെന്നത് ഞെട്ടിക്കുന്നു.

കൂളായ് വന്ന് കാര്യം നടത്തിപ്പോയത് മൊസാദെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസ്ഇസ്രയേല്‍ യുദ്ധം ഗാസയില്‍ മുറുകി നില്‍ക്കുമ്പോഴാണ് ഹിസ്ബുള്ള യുദ്ധക്കളത്തിലേക്ക് വന്നത്. പിന്നീട് ഹിസ്ബുള്ള നിരന്തം ഇസ്രയേല്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തി. ഈ സമയത്ത് മൊസാദിന്റെ നിരവധി ചാരന്മാര്‍ ലബനനില്‍ പറന്നിറങ്ങിയിട്ടുണ്ടെന്ന് അന്നേ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ലബനന്റെ പലകോണിലായി മൊസാദ് ചാരന്മാരുണ്ട്. എന്തിനേറെ ഹിസ്ബുള്ളയ്ക്കുള്ളില്‍ തന്നെ ചാരന്മാര്‍ കയറിക്കൂടിയിട്ടുണ്ടാകും എന്നാണ് ചര്‍ച്ചകള്‍.

തങ്ങളുടെ തുരങ്കശൃംഖലയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ച് ഇസ്രയേലിനെ വെല്ലുവിളിക്കുകയായിരുന്നു ഹിസ്ബുള്ള. എന്നാലിപ്പോള്‍ കിളിപോയി നില്‍ക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് അവര്‍ക്ക് പോലും വ്യക്തമാകുന്നില്ല. ലബനന്‍ അതിര്‍ത്തി വളയാന്‍ വന്നാല്‍ ഐഡിഎഫിനെ കാത്തിരിക്കുന്നത് വാരിക്കുഴികളെന്ന് വെല്ലുവിളി. ഹമാസിന്റെ തുരങ്കങ്ങളേക്കാള്‍ ശക്തവും നൂറിരട്ടി അപകടങ്ങള്‍ ഒളിപ്പിച്ചതുമാണ് ഹിസ്ബുള്ള ടണലുകള്‍. ധൈര്യമുണ്ടെങ്കില്‍ ഈ ടണലുകളില്‍ ഇറങ്ങൂവെന്നാണ് ഹസന്‍ നസറുള്ള വെല്ലുവിളിച്ചത്. ഇസ്രായേലുമായുള്ള ഏത് സംഘട്ടനത്തിലും ഇത് തങ്ങളുടെ ശക്തിയെന്നാണ് ഹിസ്ബുള്ളയുടെ വാദം. വളരെ വിശാലവും മവന്‍ ആയുധശേഖരം ഇതിനുള്ളില്‍ ഒളിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ നിങ്ങള്‍ക്ക് വരുത്താവുന്ന നാശം എത്രയെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. ഗസ്സയിലെ ഹമാസിന്റെ സ്വന്തം തുരങ്ക ശൃംഖല പോരാളികള്‍ക്കും നേതാക്കന്മാര്‍ക്കും അഭയം നല്‍കുന്നതിനും ഇസ്രായേലി സേനയെ മറികടന്ന് ആക്രമണങ്ങള്‍ നടത്തുന്നതിനും ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുണ്ട്. അതിന്റെ നൂറിരട്ടി കരുത്തുണ്ട് തങ്ങളുടെ തുരങ്കങ്ങള്‍ക്കെന്ന് ഹിസ്ബുള്ള ഭീഷണി മുഴക്കിയത്.

ഭീഷണി മുഴക്കി 48 മണിക്കൂര്‍ കഴിഞ്ഞില്ല അതിനുള്ളില്‍ പണി കിട്ടി. തുരങ്കങ്ങള്‍ തകര്‍ത്തെറിയാന്‍ ജൂതപ്പട കളത്തില്‍ ഇറങ്ങിക്കഴിഞ്ഞു. ഹമാസും തുരങ്കശൃംഖലയുടെ ബലത്തില്‍ വലിയ വെല്ലുവിളിയാണ് നടത്തിയത്. എന്നാല്‍ പകുതിയിലേറെയും തകര്‍ത്തെറിഞ്ഞു ഐഡിഎഫ്. ബാക്കിയുള്ളവ തകര്‍ക്കാന്‍ ശക്തമായ നീക്കമാണ് നടത്തുന്നത്. ഏതോ ഒരു തുരങ്കത്തില്‍ ഒളിച്ചിരുന്ന് ഇസ്രയേലിനെ വെല്ലുവിളിക്കുകയാണ് യഹ്യ സിന്‍വാര്‍. ഭീകര തലവനെ തൂക്കാന്‍ ഗാസയുടെ നാലുപാടും വളഞ്ഞിരിക്കുകയാണ് ഐഡിഎഫ്. അതുപോലെ ലബനനിലെ ഒരു മാളത്തില്‍ ഒളിച്ചിരുന്ന് ഇസ്രയേലിനെതിരെ ആക്രമണം കടുപ്പിക്കുകയാണ് ഹിസ്ബുള്ള തലവന്‍ ഹസന് നസറുള്ള. ഇയാളേയും തൂക്കാനാണ് പദ്ധതി.

ലെബനന്റെ ഉള്‍പ്രദേശങ്ങളിലായി നിരവധി തുരങ്കങ്ങള്‍ ുണ്ട്. ഇതിനുള്ളില്‍ വലിയ ആയുധക്കരുത്താണ് ഹിസ്ബുള്ള ഒളിപ്പിച്ചിരിയ്ക്കുന്നത്. ഇതിനുള്ളില്‍ നിന്ന് മിസൈലുകള്‍ തൊടുക്കുന്നത്. ഈ തുരങ്കങ്ങള്‍ കണ്ടെത്തി നശിപ്പിക്കേണ്ടത് ഇസ്രയേലിന്റെ ആവശ്യമാണ്. മൊസാദിന്റെ ചാരന്മാര്‍ക്കേ ഈ ഉള്‍പ്രദേശങ്ങളിലേക്ക് കടന്ന് ചെല്ലാന്‍ കഴിയുകയുള്ളുവെന്ന് യുദ്ധവിദഗ്ദര്‍ പറയുന്നത്. ലെബനന്‍രെ നാലുപാടും ഹിസ്ബുള്ള വളഞ്ഞിട്ടുണ്ട്. അവരുടെ കണ്ണുവെട്ടിച്ച് വേണം അകത്ത് കടക്കാന്‍. ഈ തുരങ്കശൃംഖലകള്‍ എല്ലാക്കാലത്തും ഇസ്രയേലിന് ഭീഷണി തന്നെയാണ്. അത് ഇല്ലാതാക്കാനാണ് ജൂതപ്പട തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ഇരുകൂട്ടരും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഗോലാന്‍ കുന്നില്‍ ആക്രമണം നടത്തിയ ഹിസ്ബുള്ള തീക്കൊള്ളി കൊണ്ടാണ് തലചൊറിഞ്ഞത്. ഇനി വരാനിരിക്കുന്നതൊക്കെ അനുഭവിച്ചോളൂവെന്ന് ഇസ്രയേല്‍ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.

ഇതിനിടെ ഹിസ്ബുല്ലയുമായുള്ള സംഘര്‍ഷം രൂക്ഷമായതോടെ തെക്കന്‍ ലബനനിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ശക്തമായ ബോംബാക്രമണം നടത്തി. ഗാസ യുദ്ധം ആരംഭിച്ചതിനു പിന്നാലെയാണു ലബനനിലെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചത്. ഹിസ്ബുല്ല നടത്തുന്ന തുടര്‍ച്ചയായ റോക്കറ്റാക്രമണങ്ങള്‍ മൂലം വടക്കന്‍ ഇസ്രയേല്‍ അതിര്‍ത്തിയിലെ ഒരു ലക്ഷത്തോളം ഇസ്രയേല്‍ പൗരന്മാരെ നേരത്തേ ഒഴിപ്പിച്ചിരുന്നു. 1982 ല്‍ ഇസ്രയേല്‍ ലബനന്‍ ആക്രമിച്ചപ്പോഴാണ് ഇറാന്‍ സൈനിക സഹായത്തോടെ ഹിസ്ബുല്ല രൂപമെടുത്തത്. വര്‍ഷങ്ങള്‍ നീണ്ട ഹിസ്ബുല്ലയുടെ ഒളിപ്പോരിനൊടുവില്‍ 2000 ല്‍ ഇസ്രയേല്‍ സൈന്യം ലബനനില്‍നിന്നു പിന്‍വാങ്ങി. 2006 ലാണ് ഒടുവില്‍ ഹിസ്ബുല്ലഇസ്രയേല്‍ യുദ്ധമുണ്ടായത്. അതിനിടെ, ഇസ്രയേല്‍ സൈന്യം 24 മണിക്കൂറിനിടെ തെക്കന്‍ ഗാസയില്‍ നടത്തിയ ആക്രമണങ്ങളില്‍  പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിനു കിഴക്കുള്ള അല്‍ കരാര, അല്‍ സന്ന, ബാനി സുഹൈല എന്നീ പട്ടണങ്ങളുടെ ഉള്‍മേഖലകളിലേക്ക് ഇസ്രയേല്‍ ടാങ്കുകള്‍ എത്തി. ഇവിടെ ഹമാസുമായി രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നുവെന്നാണു റിപ്പോര്‍ട്ട്. ഖാന്‍ യൂനിസില്‍നിന്നു പലായനം ചെയ്യുന്ന പതിനായിരങ്ങള്‍, ഗാസയുടെ പടിഞ്ഞാറന്‍ മേഖലയിലെ അല്‍ മവാസിയിലേക്കും വടക്കു ദെയ്‌റല്‍ ബലാഹിലേക്കുമാണു നീങ്ങുന്നത്. ഗോലാന്‍ കുന്നുകളിലെ ഇസ്രയേല്‍ അധിനിവേശം സിറിയയില്‍നിന്ന് 1967ലെ യുദ്ധത്തിലാണ് ഇസ്രയേല്‍ ഗോലാന്‍ കുന്നുകള്‍ പിടിച്ചെടുത്തത്. ഈ നടപടി ലോകരാജ്യങ്ങളിലേറെയും അംഗീകരിച്ചിട്ടില്ല. ഇസ്രയേലിലെ അറബ് ന്യൂനപക്ഷമായ ദ്രൂസ് വിഭാഗക്കാരാണ് റോക്കറ്റാക്രമണമുണ്ടായ മജ്ദല്‍ ഷംസ് ഗ്രാമത്തില്‍ താമസിക്കുന്നത്. ഗോലാന്‍ കുന്നുകളിലെ ജനസംഖ്യയുടെ പകുതിയോളം (20,000) ഇവരാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (3 hours ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (3 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (3 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (3 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (4 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (4 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (4 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (4 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (4 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (5 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (5 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (5 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (7 hours ago)

Malayali Vartha Recommends