ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം...320 കത്യുഷ റോക്കറ്റുകൾ തൊടുത്തുവിട്ടുവെന്ന് ഹിസ്ബുള്ള... സംഘർഷം രൂക്ഷമായതോടെ ഇസ്രായേലിൽ 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രതിരോധ മന്ത്രി...ഇസ്രായേലിന്റെ അയേൺ ഡോം ഇന്റർസെപ്റ്ററുകൾ റോക്കറ്റുകളെയും ഡ്രോണുകളെയും പ്രതിരോധിച്ചു...

ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം ഇതായിപ്പോൾ അങ്ങേയറ്റം രൂക്ഷമായിരിക്കുന്നു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. അതിഭീകരമായിട്ടാണ് ഹിസ്ബുള്ള ഇസ്രയേലിനെ ആക്രമിക്കനായിട്ട് കടന്നു ചെല്ലുന്നത്. അതിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾസംഘർഷം രൂക്ഷമായതോടെ ഇസ്രായേലിൽ 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രതിരോധ മന്ത്രി യോവ് ഗല്ലന്റ്. ഇന്ന് രാവിലെ ആറ് മണി മുതൽ രാജ്യത്ത് അടിയന്തരാവസ്ഥ ആരംഭിച്ചു.ജനങ്ങൾ ഒത്തുകൂടുന്നത് പൂർണമായും ഒഴിവാക്കണമെന്നാണ് നിർദേശം. രാജ്യത്തെ പ്രധാനപ്പെട്ട പല കേന്ദ്രങ്ങളും അടിയന്തരാവസ്ഥയെ തുടർന്ന് അടച്ചു. ലെബനനിൽ നിന്നുള്ള ഹിസ്ബുള്ള ഭീകരർ ഇസ്രായേലിലേക്ക് ആക്രമണം കടുപ്പിച്ച പശ്ചാത്തലത്തിലാണ് നീക്കം.
ഇസ്രായേലിന്റെ ആക്രമണത്തിൽ മുതിർന്ന ഹിസ്ബുള്ള കമാൻഡർ ഫുഅദ് ശുക്കറിനെ വധിച്ചതിനുള്ള മറുപടിയാണെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഹിസ്ബുള്ള വ്യക്തമാക്കി. ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചതിന് പിന്നാലെയായിരുന്നു തിരിച്ചടി. ഹമാസ്-ഇസ്രായേൽ യുദ്ധത്തിന് പിന്നാലെ ഹമാസിന് പിന്തുണയുമായി ഹിസ്ബുള്ള എത്തിയതോടെയാണ് ലെബനന് നേർക്കും ഇസ്രായേലിന് ആക്രമണം നടത്തേണ്ടി വന്നത്.ഇസ്രായേലിലെ സുപ്രധാന സൈനിക കേന്ദ്രങ്ങളിലേക്ക് റോക്കറ്റാക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടിരുന്നു.320 കത്യുഷ റോക്കറ്റുകൾ തൊടുത്തുവിട്ടുവെന്നാണ് ഹിസ്ബുള്ള പറയുന്നത്. ഇസ്രായേലിന്റെ അയേൺ ഡോം ഇന്റർസെപ്റ്ററുകൾ ഹിസ്ബുള്ളയുടെ റോക്കറ്റുകളെയും ഡ്രോണുകളെയും പ്രതിരോധിച്ചു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷ അവലോകനം ചെയ്യാൻ കാബിനറ്റ് യോഗം വിളിച്ചുചേർത്തിരിക്കുകയാണ്.
ഇസ്രയേലിനെതിരായ തിരിച്ചടിയുടെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ഹിസ്‌ബുള്ള റോക്കറ്റുകൾ അയച്ചതിന് ശേഷം അറിയിച്ചിരിക്കുന്നത്. ഇസ്രയേല്‍ പൗരന്മാര്‍ക്കെതിരായ ഭീഷണി ഒഴിവാക്കുന്നതിനായി ലെബനനില്‍ കൃത്യമായ ആക്രമണങ്ങളാണ് നടത്തിയിരിക്കുന്നത്. ബെയ്‌റൂട്ടിലെ വികസനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇസ്രയേല്‍ ജനതയെ ഏത് വിധേനയും സംരക്ഷിക്കാൻ ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്, ഗാലന്റിന്റെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോർട്ട് ചെയ്തു.ഇസ്രയേല്‍-ഹിസ്ബുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ കരുത്താർജിച്ച പശ്ചാത്തലത്തില്‍ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷ സമിതി വക്താവ് സീൻ സാവെറ്റ് അറിയിച്ചു.
വൈകുന്നേരം മുഴുവനും ദേശീയ സുരക്ഷാ ടീമുമായി അദ്ദേഹം ആശയവിനിമയം നടത്തി. പ്രസിഡന്റിന്റെ നിർദേശപ്രകാരം ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഇസ്രയേലുമായി ബന്ധപ്പെടുന്നുണ്ട്. സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തില്‍ ഇസ്രയേലിന് പൂർണമായ പിന്തുണ ഞങ്ങള്‍ നല്‍കും, സാവെറ്റ് വ്യക്തമാക്കി.നിലവില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉന്നതതലയോഗം ചേരുകയാണെന്നാണ് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. യോഗം നടക്കുന്ന സ്ഥലം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്താൻ തയാറെടുക്കുകയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇതിന് മറുപടിയായി 40 ഉപരിതല മിസൈലുകളാണ് ഇസ്രയേല്‍ തൊടുത്തിരിക്കുന്നത്.
ഇസ്രയേലിലെ ജനങ്ങളെ ലക്ഷ്യമാക്കിക്കൊണ്ട് ഹിസ്ബുള്ള ആക്രമണം ലോഞ്ച് ചെയ്യാൻ തീരുമാനിച്ച സ്ഥാനങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമിച്ചതെന്നും ഇസ്രയേല്‍ സൈന്യം പറയുന്നു.ഇസ്രായേലിന് നേരെ സംഘടിത ആക്രമണത്തിന് സാധ്യതയുണ്ട് എന്ന വിവരം മുൻപ് തന്നെ പുറത്തു വന്നിട്ടുണ്ടായിരുന്നു. ഇസ്രായേലിനെ ആക്രമിക്കുമെന്ന് ഇറാന്‍ നേതൃത്വം വ്യക്തമാക്കുകയും ചെയ്തിരുന്നു.ഇറാന്‍, ലബ്‌നാന്‍, സിറിയ, യമന്‍, ഗാസ എന്നിവിടങ്ങളില്‍ നിന്ന് ഒരേ സമയം ഇസ്രായേലിന് നേരെ ആക്രമണം ഉണ്ടാകുമെന്നായിരുന്നു വാര്‍ത്തകള്‍. യുദ്ധം വ്യാപിക്കുന്നത് ഒഴിവാക്കണമെന്ന് യൂറോപ്പും അമേരിക്കയും ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ആദ്യം ഇസ്രായേലിനെ ഉപദേശിക്കൂ എന്ന മട്ടിലായിരുന്നു ഇറാന്റെ പ്രതികരണം. ഇന്ന് നടന്ന ആക്രമണത്തോടെ യുദ്ധം അവസാനിക്കില്ലെന്നാണ് കരുതുന്നത്.
തെക്കന്‍ ലബ്‌നാനിലാണ് ഇസ്രായേല്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തിയത്.ഹിസ്ബുല്ല ആക്രമണം തുടങ്ങും മുമ്പ് ഞെട്ടിക്കുക എന്ന ലക്ഷ്യമായിരുന്നു ഇസ്രായേലിന്. അതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ വരെ ദൂരത്തില്‍ ഇസ്രായേലിന്റെ മിസൈലുകള്‍ പതിച്ചുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha


























