തട്ടിക്കൊണ്ടുപോയ ആളെ വിട്ടുപിരിയാനാകാതെ കരയുന്ന കുഞ്ഞ്; സിനിമയെ വെല്ലുന്ന ക്‌ളൈമാക്‌സിൽ പ്രതി അച്ഛൻ...

തട്ടിക്കൊണ്ടുപോയ ആളെ വിട്ടുപിരിയാനാകാതെ കരയുന്ന രണ്ടു വയസുകാരൻ, പൊട്ടിക്കരഞ്ഞ് ആശ്വസിപ്പിക്കുന്ന പ്രതി... രാജസ്ഥാനിലെ ജയ്പൂർ പൊലീസ് സ്റ്റേഷനിൽ അരങ്ങേറിയ ഈ അസാധാരണ സംഭവം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. സംഭവം നടക്കുമ്പോൾ ശരിക്കും കുഴങ്ങിയത് പോലീസുക്കാരനാണ്. 14 മാസം മുൻപാണ് കുട്ടിയെ പ്രതിയായ തനൂജ് ചാഹർ തട്ടിക്കൊണ്ടുപോകുന്നത്. കുട്ടിയുടെ ബന്ധു കൂടിയായ ഇയാൾ സസ്‌പെൻഡ് ചെയ്യപ്പെട്ട ഹെഡ് കോൺസ്റ്റബിൾ കൂടിയാണ്. പതിനൊന്ന് മാസമായികുന്നു തട്ടിക്കൊണ്ടുപോകുമ്പോള്‍ കുട്ടിയുടെ പ്രായം. ജയ്പുരിലെ സന്‍ഗാനര്‍ സദാര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് നിന്നാണ് കുട്ടിയെ കാണാതാകുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടു പോയ ഇയാൾ പിടിക്കപ്പെടാതിരിക്കാൻ വേഷം മാറി താടിയും മുടിയും വളർത്തി സന്യാസിയായി അലീഗഢിലാണ് കുട്ടിയോടൊപ്പം താമസിച്ചിരുന്നത്. ഇതിനു ശേഷം ഫോൺ ഉപേക്ഷിച്ച് ആരുമായും ബന്ധം പുലർത്താതെ നിന്നു. എന്നാൽ കഴിഞ്ഞ ദിവസം അലീഗഢിലെത്തിയ പോലീസ് സംഘത്തിനു മുന്നിൽ ഇയാൾ പെടുകയായിരുന്നു. ഉടനെ തന്നെ രക്ഷപ്പെട്ട് ഓടിയെങ്കിലും എട്ടു കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇതോടെ പിടിയിലായ പ്രതിയെയും കുട്ടിയെയും നാട്ടിലെത്തിച്ചെങ്കിലും പിന്നീട് നടന്നത് ഇതിനേക്കാൾ ദുഷ്കരമായിരുന്നു. കുട്ടി പ്രതിയെ വിട്ടുപോകുന്നില്ല. തനൂജ് കുട്ടിയെ ഉപദ്രവിച്ചിരുന്നില്ല. സ്വന്തം മകനെപ്പോലെ പെരുമാറി, വേണ്ടതെല്ലാം വാങ്ങിക്കൊടുത്തു. ഈ കാലയളവിനിടയില്‍ തനൂജും കുഞ്ഞും തമ്മില്‍ വേര്‍പിരിയാനാവാത്ത വിധത്തിലുള്ള ബന്ധം ഉടലെടുത്തു. കുട്ടിയുടെ അമ്മയ്ക്കും കുട്ടിക്കുമൊപ്പം ജീവിക്കാന്‍ അതിയായ ആഗ്രഹമായിരുന്നു തനൂജിന്. എന്നാല്‍ അമ്മ ഇതിന് വഴങ്ങിയില്ല. യുവതിയെ ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു. ഒടുവില്‍ 2023 ജൂൺ 14 ന് സംഗനേർ പ്രദേശത്ത് നിന്നും തനൂജും കൂട്ടാളികളും ചേർന്ന് കുട്ടിയെ തട്ടികൊണ്ട് പോകുകയായിരുന്നു.
തട്ടികൊണ്ട് പോയി 14 മാസങ്ങൾക്ക് ശേഷം കുഞ്ഞിനെ അമ്മയ്ക്ക് കൈമാറുന്നതിനിടയിലായിരുന്നു രണ്ടുവയസുകാരനും പ്രതിയും വിതുമ്പിയത്. ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. പൃഥ്വി എന്ന കുട്ടിയെ തനൂജ് എന്ന ആഗ്ര സ്വദേശിയാണ് തട്ടികൊണ്ട് പോയത്. ജയ്പൂരിലെ സാൻഗാനർ സദാർ പരിസരത്ത് നിന്നാണ് കുട്ടിയെ കാണാതായത്. അമ്മയുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു. തനൂജിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25000 രൂപയും പ്രഖ്യാപിച്ചിരുന്നതാണ്.
ഒരു വർഷത്തിലേറെയായുള്ള അന്വേഷണം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. വൃന്ദാവനിൽ യമുന നദിക്കടുത്തുള്ള ഖദേർ പ്രദേശത്ത് ഒരു സന്യാസിയുടെ രൂപത്തിലാണ് തനൂജ് കഴിഞ്ഞത്. പൃഥ്വിയെ സ്വന്തം മകനെ പോലെയാണ് ഇയാൾ സംരക്ഷിച്ചതെന്നും പൊലീസ് പറഞ്ഞു. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണത്തിനിടയിൽ ഇയാൾ സന്യാസിയായി ജീവിക്കുന്ന കാര്യം പൊലീസ് അറിഞ്ഞത്. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും സന്യാസിമാരായി വേഷം കെട്ടി അതേ പ്രദേശത്ത് താസിച്ചു. ആഗസ്റ്റ് 27ന് തനൂജ് അലിഗഡിൽ പോയെന്ന് വിവരം ലഭിച്ചിരുന്നു. പൊലീസിനെ കണ്ട് കുട്ടിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എന്നാൽ പൃഥ്വിയുടെ ബയോളജിക്കൽ പിതാവ് താനാണെന്ന് തട്ടിക്കൊണ്ടുപോയ തനൂജ് ചാഹർ പോലീസ് സ്റ്റേഷനിൽ അവകാശപ്പെട്ടു, അതിനാലാണ് തന്നോടൊപ്പം താമസിക്കാൻ കുട്ടിയുടെ അമ്മയോട് അഭ്യർത്ഥന നടത്തിയത്, അത് അവർ ആദ്യം നിരസിച്ചു. തുടർന്ന് യുവതിയെ ജയ്പൂരിൽ വെച്ച് മറ്റൊരാൾ വിവാഹം കഴിച്ചു. പക്ഷെ ഗർഭം ധരിച്ചത് തന്റെ കുട്ടിയെ ആണെന്നും, ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നും തനൂജ് ചാഹർ ആവശ്യപ്പെട്ടു. പൃഥ്വി ജനിച്ചതിന് ശേഷം, തന്നോടൊപ്പം മകനുമായി നിൽക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതിനു തയാറാകാതെ വന്നപ്പോഴാണ് 2023 ജൂണിൽ അയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിന് നൽകിയ മൊഴി.
https://www.facebook.com/Malayalivartha


























