22 പേരുമായി പോയ ഹെലികോപ്റ്റർ തകർന്നു; വിമാനത്തിലുണ്ടായിരുന്നവരാരും രക്ഷപ്പെട്ടില്ല; 17 മൃതദേഹങ്ങൾ കണ്ടെത്തി

22 പേരുമായി പോയ ഹെലികോപ്റ്റർ റഷ്യയുടെ ഫാർ ഈസ്റ്റിൽ തകർന്നു വീണതായി റഷ്യൻ എമർജൻസി മന്ത്രാലയം അറിയിച്ചു. വിമാനത്തിലുണ്ടായിരുന്നവരാരും രക്ഷപ്പെട്ടില്ല,വിമാനത്തിലുണ്ടായിരുന്നവരിൽ 17 മൃതദേഹങ്ങൾ കണ്ടെത്തി . ഹെലികോപ്റ്റർ കാണാതായത് കിഴക്കൻ റഷ്യയിലെ കംചത്ക ഉപദ്വീപിൽ നിന്നാണ് .
വാച്കഴെറ്റ്‌സ് അഗ്നിപർവ്വതത്തിന് സമീപത്തുള്ള ബേസിൽ നിന്നും പറന്നുയർന്ന ശേഷമാണ് ഹെലികോപ്റ്റർ അപ്രത്യക്ഷമായി. വാച്കഴെറ്റ്‌സിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള നിക്കോളെവ്ക ഗ്രാമത്തിലേക്ക് പോവുകയായിരുന്ന വിത്യസ്-എയ്‌റോ എയർലൈനിന്റെ Mi-8T ഹെലികോപ്റ്ററാണ് കാണാതയത്.
ഹെലികോപ്ടറിൻ്റെ ജീവനക്കാർ അവസാനമായി ബന്ധപ്പെട്ടിരുന്ന സ്ഥലത്തിന് വളരെ അകലെയല്ലാതെ 900 മീറ്റർ അല്ലെങ്കിൽ ഏകദേശം 3,000 അടി ഉയരത്തിൽ ഒരു രക്ഷാസംഘം ഞായറാഴ്ച അവശിഷ്ടങ്ങൾ കണ്ടെത്തി. ഹെലികോപ്റ്റർ കാണാതായ പ്രദേശത്ത് കനത്ത മൂടൽ മഞ്ഞും ചാറ്റൽ മഴയും ഉള്ളതായി അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു . 1960-കളിൽ രൂപകൽപ്പന ചെയ്ത ഡബിൾ എഞ്ചിൻ ഹെലികോപ്റ്ററായ Mi-8 റഷ്യയിലും അയൽരാജ്യങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























