കർശനവും അസാധാരണവുമായ നിയമങ്ങൾ... രാജ്യത്ത് വെള്ളപ്പൊക്കം നാശം വിതച്ചതിന് പിന്നാലെ...ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് 30ഓളം സർക്കാർ ഉദ്യോഗസ്ഥരെ വധിക്കാൻ ഉത്തരകൊറിയ...

കർശനവും അസാധാരണവും ആയ നിയമങ്ങൾ കൊണ്ട് പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുള്ള രാജ്യമാണ് ഉത്തര കൊറിയ. ഫാഷൻ, മേക്കപ്പ്, വസ്ത്രധാരണം തുടങ്ങിയ രംഗത്തും കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ ഉള്ള സർക്കാർ ശക്തമായ നിയമങ്ങൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാറുണ്ട്. നിരവധി ജനപ്രിയ ആഗോള ഫാഷൻ, സൗന്ദര്യവർധക ബ്രാൻഡുകൾക്ക് ഭരണകൂടം രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുമുണ്ട്.നിയമങ്ങൾ പാലിക്കാത്ത സാഹചര്യങ്ങളിൽ കടുത്ത ശിക്ഷയായിരിക്കും ഉത്തര കൊറിയക്കാരെ കാത്തിരിക്കുക.
ഇപ്പോഴിതാ രാജ്യത്ത് വെള്ളപ്പൊക്കം നാശം വിതച്ചതിന് പിന്നാലെ ദുരിതബാധിത മേഖലയിലുള്ള 30ഓളം ഉദ്യോഗസ്ഥരെ ഉത്തരകൊറിയ വധശിക്ഷയ്‌ക്ക് വിധിച്ചുവെന്ന ആരോപണവുമായി ദക്ഷിണ കൊറിയ. അടുത്തിടെ രാജ്യത്തുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ആയിരത്തിലധികം ആളുകൾ മരിച്ചുവെന്നാണ് റിപ്പോർട്ട്. മരണങ്ങൾ തടയുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് 30ഓളം സർക്കാർ ഉദ്യോഗസ്ഥരെ വധിക്കാൻ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ഉത്തരവിട്ടതെന്നും ദക്ഷിണ കൊറിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ചാഗാങ് പ്രവിശ്യയിലുണ്ടായ കനത്ത മഴയെ തുടർന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചത്.
മരണങ്ങൾ സംഭവിച്ചതിന് പുറമെ നിരവധി പേർക്ക് വീടുകൾ നഷ്ടമാവുകയും ചെയ്തു.പ്രളയത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ തോത് കുറയ്‌ക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കുമായിരുന്നുവെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കിം ജോങ് ഉൻ പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെ കഴിഞ്ഞ മാസം അവസാനത്തോടെ ഉദ്യോഗസ്ഥരുടെ വധശിക്ഷ നടപ്പാക്കിയെന്നാണ് ദക്ഷിണ കൊറിയ പറയുന്നത്. എന്നാൽ ഉത്തരകൊറിയ ഈ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ചാഗാങ്ങിലെ വെള്ളപ്പൊക്കത്തിൽ അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥരെ കർശനമായി ശിക്ഷിക്കാൻ കിം ജോങ് ഉൻ ഉത്തരവിട്ടതായി ഉത്തരകൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ഉദ്യോഗസ്ഥർക്ക് ഏത് ശിക്ഷയാണ് വിധിച്ചതെന്നോ, ഇത് എന്ന് നടപ്പാക്കുമെന്നോ ഉള്ള കാര്യങ്ങളൊന്നും ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല.വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം ആയിരം കടന്നുവെന്നാണ് ദക്ഷിണ കൊറിയ പറയുന്നത്. 4100ലധികം വീടുകൾ തകർന്നുവെന്നും, 7410 ഏക്കർ കൃഷിഭൂമി നശിച്ചുവെന്നും ഇവർ പറയുന്നു. ചാഗാങ്ങിന് പുറമെ സിനുയിജ്, ഉയ്ജു എന്നീ നഗരങ്ങളിലും കെട്ടിടങ്ങൾ, റോഡുകൾ, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിലും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.കുറച്ചു മാസങ്ങൾക്ക് മുൻപ് മറ്റൊരു വിചിത്ര ഉത്തരവ് കൊറിയ പുറത്തിറക്കിയിരുന്നു. ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് രാജ്യത്ത് നിരോധിച്ചിരിക്കുകയാണ് ഉത്തര കൊറിയൻ സർക്കാർ.
അതും വളരെ വിചിത്രമായ ഒരു കാരണം കൊണ്ട്.ചരിത്രപരമായി കമ്മ്യൂണിസവുമായി ബന്ധമുള്ള നിറമാണ് ചുവപ്പ്. എന്നാൽ ചുവപ്പ് പ്രതിനിധീകരിക്കുന്നത് കമ്മ്യൂണിസ്റ്റ് ആശയങ്ങളെയല്ലെന്നും അത് മുതലാളിത്തത്തിന്റെ പ്രതീകമാണെന്നും ചൂണ്ടിക്കാട്ടിയാണ് കിം ജോങ് ഉൻ സർക്കാരിന്റെ ലിപ്സ്റ്റിക്ക് നിരോധനം
https://www.facebook.com/Malayalivartha


























