ലെബനൻ പ്രദേശത്ത് നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം; റോക്കറ്റുകൾ തടഞ്ഞ് ഇസ്രായേൽ പ്രതിരോധ സേന

ലെബനൻ പ്രദേശത്ത് നിന്ന് ഇസ്രായേലിലേക്ക് 30 ഓളം റോക്കറ്റാക്രമണം നടത്തിയതായി കണ്ടെത്തിയെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ചില റോക്കറ്റുകൾ തടയാനായെന്നും ചിലത് തുറസ്സായ സ്ഥലങ്ങളിൽ പതിച്ചുവെന്നും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.
റോക്കറ്റുകളിലൊന്ന് കെഫാർ ബ്ലം മേഖലയിൽ പതിച്ചു. അത് കാരണം തീ പടരുകയും അഗ്നിശമന സേനാംഗങ്ങൾ അത് അണയ്ക്കുകയും ചെയ്തുവെന്ന് പ്രതിരോധ സേന വ്യക്തമാക്കി. ആളപായമൊന്നും ഉണ്ടായില്ല. ഹമാസിനെ വിമർശിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നതിന് വേണ്ടി മുന്നോട്ട് വയ്‌ക്കുന്ന ഓരോ നിർദ്ദേശങ്ങളും ഹമാസ് തള്ളുകയാണെന്ന വിമർശനമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത് . ബന്ദികളെ മോചിപ്പിക്കാൻ സാധ്യമായതെല്ലാം താൻ ചെയ്യുന്നുണ്ടെന്നും, എന്നാൽ ഹമാസ് ഓരോ നിർദ്ദേശങ്ങളും തള്ളുകയാണെന്നുമാണ് നെതന്യാഹു പറഞ്ഞു. അന്തിമ കരാർ നടപ്പിലാക്കാനുള്ള സമയമായെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചിരുന്നു . ഇതിന് പിന്നാലെയായിരുന്നു നെതന്യാഹു ഇത്തരത്തിൽ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha


























