പോളിയോ വാക്‌സിന്‍ വിതരണം കേന്ദ്രപ്രദേശങ്ങളില്‍ പരിമിതപ്പെടുത്തിയതിനാല്‍... ഗാസ സിറ്റിക്ക് വടക്കും റാഫയ്ക്ക് തെക്കുമാണ് ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്....

ഇസ്രായേൽ പലസ്തിൻ യുദ്ധം നടക്കുന്നതിനിടയിൽ തന്നെ ചർച്ചകളും പുരോഗമിക്കുകയാണ്. അതിനിടയിൽ ഗാസയിലെ പോളിയോ വാക്സിന്‍ യജ്ഞത്തിനായി മൂന്നു ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സന്നദ്ധത അറിയിച്ചിരുന്നു. പോളിയോ വാക്‌സിന്‍ വിതരണം കേന്ദ്രപ്രദേശങ്ങളില്‍ പരിമിതപ്പെടുത്തിയതിനാല്‍ ഗാസ സിറ്റിക്ക് വടക്കും റാഫയ്ക്ക് തെക്കുമാണ് ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. പോളിയോ വാക്‌സിനേഷന്‍ കാമ്പെയ്ന്‍ തുടരാനായി സ്‌ഫോടനങ്ങള്‍ നിര്‍ത്താന്‍ ഇസ്രയേലില്‍ സമ്മര്‍ദം ചെലുത്താന്‍ അന്താരാഷ്ട്ര സമൂഹത്തോട് പലസ്തീന്‍ ആരോഗ്യമന്ത്രി മജീദ് അബു റമദാന്‍ ആഹ്വാനം ചെയ്തു.
അതിന്റെ ഒക്കെ അടിസ്ഥാനത്തിൽഗാസയിൽ ആദ്യഘട്ട പോളിയോ വാക്സിനേഷൻ വിജയകരമായി പൂർത്തിയാക്കിയതായി ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഇതിനിടെ, 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 42 പലസ്തീൻകാർ കൊല്ലപ്പെട്ടു. 107 പേർക്കു പരുക്കേറ്റു. മധ്യഗാസയിൽ ദെയ്റൽ ബലാഹിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ പകൽ ഏതാനും മണിക്കൂർ വെടിനിർത്തലുണ്ടായിരുന്നെങ്കിലും മറ്റു സ്ഥലങ്ങളിൽ ഇളവില്ല. വാക്സിനേഷൻ കേന്ദ്രങ്ങളോടു ചേർന്ന മഗാസി അഭയാർഥി ക്യാംപിലും ബുറേജിലും ഇന്നലെ തുടർച്ചയായ ബോംബാക്രമണമുണ്ടായി.
അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സൈനിക നടപടി ഒൻപതാം ദിവസത്തിലേക്കു കടന്നു.
കഴിഞ്ഞ മാസം 28 നുശേഷം ഇതുവര ജെനിനിലും തുൽകരിമിലും 33 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. 130 പേർക്കു പരുക്കേറ്റു. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ 40,861 പലസ്തീൻകാർ കൊല്ലപ്പെട്ടു. 94,398 പേർക്കു പരുക്കേറ്റു.മധ്യഗാസയിൽ ആദ്യഘട്ടം പിന്നിടുമ്പോൾ 1,89,000 കുട്ടികൾക്കാണു വാക്സീൻ നൽകിയതെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. അടുത്ത ഘട്ടം തെക്കൻ ഗാസയിലാണ്.സംഘർഷം കനക്കുന്നതിനിടെ പ്രതിരോധ വാക്സിനുകൾ ലഭ്യമല്ലാതായ ഗസ്സയിലും സമീപ പ്രദേശങ്ങളിലും പോളിയോ വാക്സിനുകളുടെ രണ്ടാം ബാച്ച് എത്തിച്ചേർന്നു.
https://www.facebook.com/Malayalivartha


























