തുർക്കിയിൽ ഇസ്രായേൽ ചാരപ്പണിക്ക് സാമ്പത്തിക സഹായം നൽകിവന്ന വിദേശ പൗരൻ തുർക്കി സുരക്ഷാ സേനയുടെ പിടിയിൽ

തുർക്കിയിൽ ഇസ്രായേൽ ചാരപ്പണിക്ക് സാമ്പത്തിക സഹായം നൽകിവന്ന വിദേശ പൗരൻ തുർക്കി സുരക്ഷാ സേനയുടെ പിടിയിൽ. കൊസോവോ പൗരൻ ലിറിഡൺ റെക്‌ഷെപിയെയാണ് തുർക്കി സേന അറസ്റ്റ് ചെയ്തത്.
ഡ്രോണുകൾ വഴി റെക്കോർഡിങ്ങിലൂടെ ഉൾപ്പെടെ ഫലസ്തീൻ നേതാക്കളുടെ വിവരങ്ങൾ ചോർത്തിയിരുന്ന തുർക്കിയിലെ ഇസ്രായേലിൻ്റെ ഫീൽഡ് ഉദ്യോഗസ്ഥർക്ക് ഇയാൾ പണം കൈമാറിയിരുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. വെസ്റ്റേൺ യൂണിയൻ വഴി തുർക്കിയിലെ ഫീൽഡ് ഉദ്യോഗസ്ഥർക്ക് റെക്‌ഷെപി നിരവധി തവണ പണം കൈമാറിയിട്ടുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.
ആഗസ്റ്റ് 25ന് തുർക്കിയിലേക്ക് കടന്നതു മുതൽ ഇയാളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു തുർക്കി രഹസ്യാന്വേഷണ ഏജൻസി. തുടർന്ന്, ആഗസ്റ്റ് 30ന് ഇസ്താംബൂൾ പൊലീസാണ് റെക്‌ഷെപിയെ അറസ്റ്റ് ചെയ്യുന്നത്. ചാരപ്പണിക്കായി താൻ പണം കൈമാറിയിരുന്ന കാര്യം ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. പ്രതിയെ ഇസ്താംബൂൾ കോടതി ജയിലിലേക്കയച്ചു.
ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളെ, പ്രത്യേകിച്ച് കൊസോവോയെ തുർക്കിയിലെ തങ്ങളുടെ വിവരദാതാക്കൾക്കും പ്രവർത്തകർക്കും ധനസഹായം നൽകാനായി ഉപയോഗിച്ചിരുന്നു എന്ന് തുർക്കി സുരക്ഷാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
അന്വേഷണത്തിൽ, തുർക്കിയിലെ ചാരവൃത്തിക്കാർ കൊസോവോയിൽ നിന്നെത്തുന്ന പണം വെസ്റ്റേൺ യൂണിയൻ വഴി സിറിയയിലെ അവരുടെ കീഴുദ്യോഗസ്ഥർക്ക് കൈമാറിയതായും കണ്ടെത്തി. ക്രിപ്‌റ്റോ കറൻസി ഉപയോഗിച്ചാണ് തുർക്കിയിലെ ഇസ്രായേൽ ചാരപ്പണിക്കാർ സിറിയയിലെ തങ്ങളുടെ ആളുകൾക്ക് പണം നൽകുന്നതെന്നും വ്യക്തമായി.
ഇസ്രായേലിന് വിവരങ്ങൾ കൈമാറുന്നവരെയും അവരുടെ വിവിധ ശൃംഖലകളിലെ അംഗങ്ങളേയും അടുത്തകാലങ്ങളായി തുർക്കി സുരക്ഷാ സേന അറസ്റ്റ് ചെയ്തുവരുന്നു. ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായതോടെ, കൂടുതൽ ഇസ്രായേലി രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ് തുർക്കി.
ഫലസ്തീന് വേണ്ടി ഇസ്രഈലിനെ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍.
ലിബിയ, നഗോര്‍നോകറാബാഖ് എന്നിവിടങ്ങളില്‍ എന്താണോ ചെയ്തത് അതേ മാതൃകയില്‍ ഇസ്രഈലിലേക്ക് തങ്ങള്‍ കടക്കുമെന്നാണ് എര്‍ദോഗന്‍ പറഞ്ഞത്.
തുര്‍ക്കിയിലെ റൈസില്‍ തന്റെ ഭരണകക്ഷിയായ എ.കെ പാര്‍ട്ടിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഫലസ്തീനികളോട് ഇസ്രഈല്‍ ഒരിക്കലും ഇത്തരത്തില്‍ പെരുമാറാതിരിക്കാന്‍ നമ്മള്‍ കൂടുതല്‍ ശക്തരായിരിക്കണം. തുര്‍ക്കി കറാബാക്കിലും ലിബിയയിലും പ്രവേശിച്ചത് പോലെ സമാനമായൊരു ആക്രമണം ഞങ്ങള്‍ ഇസ്രഈലിലും നടത്തും,’ എര്‍ദോഗന്‍ പറഞ്ഞു.
അത് നമ്മളെ കൊണ്ട് സാധിക്കില്ലെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2020ല്‍ ലിബിയയിലെ യു.എന്‍ അംഗീകൃത സര്‍ക്കാരിനെ പിന്തുണക്കുന്നതിനായി തുര്‍ക്കി സൈന്യം നടത്തിയ ഇടപെടലിനെ കുറിച്ചാണ് അദ്ദേഹം പരാമര്‍ശിച്ചത്.
നാഗോര്‍നോകറാബാക്കില്‍ സൈനിക നടപടി ആരംഭിച്ച അസര്‍ബൈജാനെ പിന്തുണക്കാന്‍ സൈന്യം ഉള്‍പ്പടെയുള്ള എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുമെന്ന് തുര്‍ക്കി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.
എര്‍ദോഗന്റെ പ്രസ്താവനയ്‌ക്കെതിരെ ഇസ്രഈല്‍ രംഗത്തെത്തി. തുര്‍ക്കി പ്രസിഡന്റ് മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ പാത പിന്തുടരുകയാണെന്നാണ് ഇസ്രഈല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞത്.
എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇറാഖില്‍ എന്താണ് സംഭവിച്ചതെന്നും അത് എങ്ങനെയാണ് അവസാനിച്ചതെന്നും എര്‍ദോഗന്‍ ഓര്‍ക്കണമെന്നും കാറ്റ്‌സ് പറഞ്ഞു.
അതിനിടെ, ഇസ്രഈലിന്റെ ഒഴിപ്പിക്കല്‍ ഉത്തരവിനെ തുടര്‍ന്ന് ഖാന്‍ യൂനുസിലെ മെഡിക്കല്‍ സെന്ററുകള്‍ അടച്ചുപൂട്ടിയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. സൈന്യത്തിന്റെ നിര്‍ബന്ധിത ഒഴിപ്പിക്കലിന് പിന്നാലെ പ്രദേശത്തെ മെഡിക്കല്‍ സെന്ററുകള്‍ പ്രവര്‍ത്തനരഹിതമായെന്നാണ് മന്ത്രാലയം അറിയിച്ചത്. പ്രദേശത്ത് തീവ്രവാദം വര്‍ധിച്ചുവെന്നാണ് ഇസ്രഈലി സൈന്യം ഒഴിപ്പിക്കലിന് നല്‍കുന്ന വിശദീകരണം.
https://www.facebook.com/Malayalivartha


























