നെതന്യാഹുവിന്റെ മാസ്റ്റർ ബ്രെയിൻ ;ഹിസ്ബുള്ള വാലും ചുരുട്ടി ഓടി

വെടിനിര്‍ത്തല്‍ കരാറിലൂടെ ബന്ദികളെ രക്ഷപ്പെടുത്താനുള്ള ശ്രമമങ്ങള്‍ നടത്തുന്നില്ലെന്ന് ആരോപിച്ച് കടുത്ത പ്രതിഷേധം സര്‍ക്കാരിനെതിരെ ഇസ്രയേലില്‍ തുടരുന്നതിനിടെ 'സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ല' എന്ന മുന്നറിയിപ്പുമായി ബെഞ്ചമിന്‍ നെതന്യാഹു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഇസ്രയേലി മാധ്യമം ഹാരറ്റ്സിന്റെ മുഖപ്രസംഗത്തില്‍ ഉള്‍പ്പെടെ നെതന്യാഹുവിനെതിരെ രൂക്ഷ വിമര്‍ശനം ഉണ്ടായ സാഹചര്യത്തില്‍ക്കൂടിയാണ് ഈ പ്രതികരണം.
പക്ഷെ നെതന്യാഹുവിനെതിരെ ഇസ്രയേലിൽ പ്രതിഷേധം ശക്തമാകുന്നുണ്ട് . നെതന്യാഹു ഇസ്രയേലിന്റെ കാവല്‍ക്കാരനല്ല, മറിച്ച് കാലനാണെന്ന പരാമർശങ്ങളാണ് ഉയരുന്നത് . അമേരിക്കൻ ഉദ്യോഗസ്ഥർ പറയുന്നത് ഗാസയിൽ ബന്ദികളാക്കിയവർക്ക് പകരം ഹമാസ് ആവശ്യപ്പെടുന്നത് ഇസ്രായേലി ജയിലുകളിലെ മുഴുവൻ തടവുകാരുടെയും മോചനമാണ് . ബന്ദികളിൽ എത്രപേർ ഇപ്പോൾ ജീവനോടെ ഉണ്ടെന്നോ അവർ ഏത് അവസ്ഥയിലാണെന്നോ ഹമാസ് വെളിപ്പെടുത്താത്ത അവസരത്തിൽ തടവുകാരുടെ മോചനത്തിനായി ഉള്ള ഹമാസ് ന്റെ നീക്കങ്ങൾ ചെവിക്കൊള്ളേണ്ടതില്ല എന്നതാണ് നെതന്യാഹുവിന്റെ നിലപാട്
അമേരിക്കയും ഈജിപ്തും ഖത്തറും ശ്രമിക്കുന്നത്ഇസ്രായേലും ഹമാസും തമ്മിലുള്ള പുതിയ വെടിനിർത്തൽ നിർദ്ദേശം പ്രവർത്തികമാക്കാനാണ് . എന്നാൽ എത്ര പേരെ സ്വതന്ത്രരാക്കുമെന്നോ ആരെയാണ് മോചിപ്പിക്കുന്നതെന്നോ ഇരുപക്ഷവും സമ്മതിച്ചിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. 'സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ല' എന്നു ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയതോടെ വെടിനിർത്തൽ സാദ്ധ്യതകൾ മങ്ങുകയാണ്
അതേസമയം ഹിസ്ബുള്ളയ്‌ക്ക് കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ് ഇസ്രായേൽ . തെക്കൻ ലെബനനിലെ ഹിസ്ബുള്ള ലക്ഷ്യങ്ങൾ ഓരോന്നായി ഇസ്രായേൽ സേന തകർത്ത് മുന്നേറുകയാണ് ലെബനൻ പ്രദേശത്ത് നിന്ന് ഡസൻ കണക്കിന് റോക്കറ്റുകൾ തൊടുത്തുവിട്ടതിന് പിന്നാലെയാണ് ഈ തിരിച്ചടിയെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
ലെബനനിൽ നിന്ന് വടക്കൻ ഇസ്രായേലിലേക്ക് 65 ഓളം റോക്കറ്റുകൾ തൊടുത്തുവിട്ടതായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഐഡിഎഫ് പറഞ്ഞു. ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ സീനിയർ കമാൻഡർ ഫുആദ് ഷുക്കറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഹിസ്ബുള്ള ഇസ്രായേലിന്റെ വടക്കൻ അതിർത്തിയിൽ 200 ലധികം റോക്കറ്റുകളും ഡ്രോണുകളും പ്രയോഗിച്ചിരുന്നു.
അതേസമയം ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നതിന് വേണ്ടി മുന്നോട്ട് വയ്‌ക്കുന്ന ഓരോ നിർദ്ദേശങ്ങളും ഹമാസ് തള്ളുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ബന്ദികളെ മോചിപ്പിക്കാൻ സാധ്യമായതെല്ലാം താൻ ചെയ്യുന്നുണ്ടെന്നും, എന്നാൽ ഹമാസ് ഓരോ നിർദ്ദേശങ്ങളും തള്ളുകയാണെന്നുമാണ് നെതന്യാഹു പറഞ്ഞത്. അന്തിമ കരാർ നടപ്പിലാക്കാനുള്ള സമയമായെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തൽ ചർച്ചകൾ മനഃപൂർവം സ്തംഭിപ്പിക്കുകയാണെന്ന് മുതിർന്ന ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ ആരോപിച്ചു, ഇസ്രയേലിനുമേൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ അമേരിക്കയെയും അന്താരാഷ്ട്ര സമൂഹത്തെയും
ഇന്ന്, ലെബനനിലെ ഹിസ്ബുള്ള ബെയ്റ്റ് ഹില്ലെൽ സൈനിക താവളത്തിലെ സഹേൽ ബറ്റാലിയൻ്റെ കമാൻഡ് ഹെഡ്ക്വാർട്ടേഴ്സ് ആക്രമിച്ചിട്ടുണ്ട് ..തെക്കൻ ലെബനൻ്റെ അതിർത്തി പ്രദേശങ്ങൾക്കെതിരെ ചാവേർ ഡ്രോണുകളും കത്യുഷ മിസൈലുകളും ഉപയോഗിച്ചു. അധിനിവേശ ഫലസ്തീനിൻ്റെ വടക്ക് സ്ഥിതി ചെയ്യുന്ന 'ബറക റിഷ' താവളത്തിൽ സയണിസ്റ്റ് ഭരണകൂടത്തിൻ്റെ ചാരപ്പണിയ്ക്കായി നിയോഗിച്ച കേന്ദ്രങ്ങൾ തകർക്കുമെന്നും ഹിസ്ബുള്ള വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ ശക്തമായ പോരാട്ടമായിരിക്കും ഇനി വരാൻ പോകുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത് .
ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള അതിർത്തി കടന്നുള്ള ആക്രമണങ്ങളുടെ തീവ്രത അൽപ്പമൊന്നു കുറഞ്ഞെങ്കിലും , ആറ് ഇസ്രായേലി തടവുകാരെ വധിച്ച വാർത്ത നെതന്യാഹുവിൻ്റെ സർക്കാരിനെതിരെ വൻ പ്രതിഷേധത്തിന് കാരണമായി, ഹമാസ് കൊലപ്പെടുത്തിയ ഇസ്രായേലി ബന്ദികളുടെ ചിത്രം ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസി പോസ്റ്റ് ചെയ്തു . ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാൻ ഇസ്രായേൽ അധികാരികൾ വെടിനിർത്തൽ കരാറിൽ ഏർപ്പെടണമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട് . ഹമാസിന് ഇറാന്റെ പിന്തുണ വ്യക്തമാക്കുന്ന സന്ദേശമാണ് ഇത്
അതേസമയം അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനിൽ നിന്നും മറ്റ് രണ്ട് അഭയാർത്ഥി ക്യാമ്പുകളിൽ നിന്നും ഇസ്രായേൽ സൈന്യം പിൻവാങ്ങി . തീവ്രവാദ ഗ്രൂപ്പുകളെ തകർക്കാനും ആക്രമണങ്ങൾ തടയാനും ലക്ഷ്യമിട്ടാണ് പ്രദേശത്ത് വലിയ തോതിലുള്ള റെയ്ഡുകൾ നടത്തിയതെന്നും ലക്‌ഷ്യം പൂർത്തിയായി എന്നും ഇസ്രായേൽ പറയുന്നു.
https://www.facebook.com/Malayalivartha


























